ബ്രൂസിന്റെ ചിലന്തിയെപ്പോലെയാവുമോ രാഹുല്‍?
1306. സ്‌കോട്‌ലാന്‍ഡന്റെ രാജാവായ റോബര്‍ട്ട് ബ്രൂസ് ഇംഗ്ലീഷുകാരോടു യുദ്ധത്തില്‍ പലതവണ തോറ്റു. തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ അവസ്ഥയില്‍, ഒരു ഗുഹയില്‍ ഒറ്റയ്ക്കിരിക്കുമ്പോഴാണ് അദ്ദേഹം ഒരു ചെറു ചിലന്തിയെ കാണുന്നത്. ചിലന്തി തന്റെ വല നെയ്യാന്‍ ശ്രമിക്കുന്നു. ആറുതവണ വീണു, ആറുതവണ പരാജയപ്പെട്ടു, പക്ഷേ ഏഴാമത്തെ ശ്രമത്തില്‍ വിജയിച്ചു. ആ ദൃശ്യത്തില്‍ നിന്ന് ബ്രൂസിന് ലഭിച്ചത് ഒരൊറ്റ പാഠം: സ്ഥിരതയാണ് വിജയത്തിന്റെ വാതില്‍പ്പടി. അതാണ് അവനെ വീണ്ടും പോരാട്ടത്തിലേക്ക് തിരികെ കൊണ്ടുവന്നത്, ഒടുവില്‍ വിജയം നേടാനും കാരണമായത്. രാഹുല്‍ ഗാന്ധിക്ക് ആ സ്ഥിരതയുണ്ട്. അയാള്‍ തോല്‍വികളില്‍ നിന്നും പിന്മാറുന്നില്ല, പരിഹസിക്കപ്പെട്ടാലും അവഗണിക്കപ്പെട്ടാലും, രാഷ്ട്രീയത്തിലെ നീണ്ട ഇടവേളകളിലും തന്റെ വഴിയിലൂടെയാണ് മുന്നോട്ട് പോകുന്നത്. പക്ഷേ ബ്രൂസിന്റെ ചിലന്തിക്ക് ഒടുവില്‍ വിജയം കിട്ടിയതുപോലെ രാഹുലിനും അങ്ങനെ ആവുമോ? അയാളുടെ ദൃഢനിശ്ചയം മാത്രം മതിയോ? പ്രശാന്ത് കിഷോര്‍: ബിഹാറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള രാഷ്ട്രീയ ജ്യാമിതി രാഹുല്‍ വീണ്ടും ഒരു തെളിവ് നല്‍കേണ്ട സമയത്തിലേക്ക് എത്തിയിരിക്കുന്നു. ഈ പ്രാവശ്യം അത് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പാണ്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് ആത്മവിശ്വാസം വീണ്ടെടുത്തെങ്കിലും, ഇന്ത്യാ കൂട്ടായ്മയിലെ ഘടകകക്ഷികള്‍ ഇപ്പോഴും സീറ്റുവിഭജനത്തില്‍ കുടുങ്ങിക്കിടക്കുന്നു. രാഹുലിന്റെ ചര്‍ച്ചാധികാരം മറ്റുള്ള ഘടക നേതാക്കളെ അപേക്ഷിച്ച് കുറവാണെന്ന് കാണാം. ഇന്ദിരാ ഗാന്ധിയുടേയും റാജീവ് ഗാന്ധിയുടേയും കാലത്ത് കോണ്‍ഗ്രസ് സ്വാഭാവികമായി നേതൃത്വസ്ഥാനത്ത് ഇരുന്നുവെങ്കിലും, ഉത്തരേന്ത്യയില്‍ ആ കാലം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴത്തെ കോണ്‍ഗ്രസ് പഴയ ''വലിയ സഹോദരന്‍'' മനോഭാവം വിടാതെ തുടരുമ്പോള്‍, സഖ്യകക്ഷികള്‍ അതിനെ അനുകൂലമായി കാണുന്നില്ല. രാഹുല്‍ തന്റെ വ്യക്തിത്വം പുതുക്കാനാണ് ശ്രമിക്കുന്നത്. 'ഭാരത് ജോഡോ ന്യായ യാത്ര'', ബൈക്കില്‍ സഞ്ചാരം, ജനങ്ങളിലൂടെയുള്ള നടത്തം. ജനങ്ങളോട് അടുത്തു പോകാനുള്ള ഈ ശ്രമം രാഷ്ട്രീയത്തെ ഒരു മനുഷ്യബന്ധമായി മാറ്റാനുള്ള ആഗ്രഹമാണ്. പക്ഷേ അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ ഇപ്പോഴും ഒരു നഗരഭാവം തങ്ങിനില്‍ക്കുന്നു. ഗ്രാമീണ നാഡിയെ ഇന്ദിരാ ഗാന്ധിയെപോലെ പിടിച്ചെടുക്കാനുള്ള കഴിവ് അദ്ദേഹത്തിന്റേതായി മാറിയിട്ടില്ല. ബിഹാര്‍ സീറ്റുവിഭജനത്തിലെ അനിശ്ചിതത്വം അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്ഥാനം വ്യക്തമാക്കുന്നു. ആര്‍.ജെ.ഡി., കോണ്‍ഗ്രസ്, ഇടത് കക്ഷികള്‍ എന്നിവ തമ്മിലുള്ള ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. ചില മണ്ഡലങ്ങളില്‍ രണ്ടു കക്ഷികളും ഒരേ സീറ്റില്‍ അവകാശം ഉന്നയിച്ചതോടെ ''സഖ്യത്തിനുള്ളില്‍ സഖ്യപ്പോരാട്ടം'' സംഭവിച്ചു. നാമനിര്‍ദ്ദേശ തീയതിക്ക് മുമ്പ് പോലും ചര്‍ച്ചകള്‍ തീരാത്തത് സഖ്യത്തിന്റെ ദൗര്‍ബല്യത്തെയാണ് കാണിക്കുന്നത്. കോണ്‍ഗ്രസ് ''കഴിഞ്ഞ തവണ ജയിച്ച സീറ്റുകളും രണ്ടാം സ്ഥാനത്ത് എത്തിയ സീറ്റുകളും ഞങ്ങള്‍ക്കു വേണം'' എന്ന നിലപാട് എടുത്തപ്പോള്‍, ആര്‍.ജെ.ഡി. അതിനെ അമിത അവകാശവാദമായാണ് കണ്ടത്. ഈ തര്‍ക്കങ്ങള്‍ രാഹുലിന്റെ ചര്‍ച്ചാധികാരം എത്രത്തോളം പരിമിതമാണെന്ന് കാണിക്കുന്നു. രാഹുല്‍ ഗാന്ധി വലിയ വാക്കുകള്‍ക്ക് പകരം സ്ഥിരതയും മനുഷ്യബന്ധവും പ്രദര്‍ശിപ്പിക്കുന്നു. പക്ഷേ അതിനൊപ്പമുള്ള സംഘടനാത്മക കരുത്ത് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലില്ലെന്നതാണ് പ്രശ്‌നം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം പുനരുജ്ജീവനം കൊണ്ടുവന്നിട്ടുണ്ടെങ്കിലും സംസ്ഥാനതലത്തില്‍ ആ ഗുണം നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. 2019-ല്‍ ബിഹാറില്‍ അദ്ദേഹം നടത്തിയ റാലികള്‍ക്കുശേഷം പ്രതിപക്ഷം പല മണ്ഡലങ്ങളിലും പരാജയപ്പെട്ടുവെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത് അദ്ദേഹത്തിന്റെ ജനബന്ധം സ്വാഭാവികമായ പിന്തുണയിലേക്ക് മാറുന്നില്ലെന്നതിനു തെളിവാണ്. രാഷ്ട്രീയത്തിന്റെ മായക്കണ്ണാടിയില്‍ അരവിന്ദ് കെജ്രിവാളിന്റെ അപ്രത്യക്ഷത രാഹുല്‍ ഗാന്ധിയുടെ പ്രശ്‌നം ഇന്ദിരാ ഗാന്ധിയെപ്പോലെ കരുത്തോടെ ''രാജകീയമായ ഗ്രാമീണത'' കൈകാര്യം ചെയ്യാനാകാത്തതാണ്. രാജീവിന്റെ മൃദുലമായ നഗരവ്യക്തിത്വം അദ്ദേഹത്തിലുണ്ട്, പക്ഷേ അത് രാജ്യത്തെഅടിത്തട്ടിലെ ജനതയെ സ്പര്‍ശിക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നു. ഇന്ത്യാ കൂട്ടായ്മയില്‍ അദ്ദേഹത്തിന്റെ സഖ്യകക്ഷികള്‍ അദ്ദേഹത്തെ ആദരിക്കുന്നു, പക്ഷേ നിര്‍ഭയമായി അനുസരിക്കുന്നില്ല. ബിഹാര്‍ അതിനാല്‍ രാഹുലിന്റെ പരീക്ഷണമാണ്. അയാള്‍ തന്റെ ദൃഢനിശ്ചയം യാഥാര്‍ഥ്യമായി മാറ്റുമോ എന്നതിന്റെ പരീക്ഷണം. ജയിച്ചാല്‍ കോണ്‍ഗ്രസ് 2024ന് ശേഷം വീണ്ടെടുത്ത സ്വാഭിമാനം നിലനിര്‍ത്തും. പരാജയപ്പെട്ടാല്‍, അത് ഒരു ഓര്‍മ്മയാകാം. ബ്രൂസിനെപ്പോലെ അയാള്‍ വീണ്ടും ശ്രമിക്കും എന്നതില്‍ സംശയമില്ല. പക്ഷേ, ജനങ്ങള്‍ അതിന് വീണ്ടും അവസരം നല്‍കുമോ എന്നതാണ് യഥാര്‍ഥ ചോദ്യം. Ravi Shankar writes about Bihar election and Rahul Gandhi
അഞ്ചു പതിറ്റാണ്ടു പിന്നിടുന്ന സുധാകര - ബാല യുദ്ധം
എ ഴുപതുകളുടെ തുടക്കത്തില്‍ നടന്ന പോരിന്റെ കഥയാണിത്. അത് ഇപ്പോഴും തുടരുകയാണോ? കഴിഞ്ഞ ദിവസം ജി സുധാകര ന്റെ തട്ടകത്തില്‍ അദ്ദേഹത്തെ പുതിയ തലമുറ പാര്‍ട്ടിക്കാര്‍ തഴയുന്നു എന്ന അദ്ദേഹത്തിന്റെ പരിഭവം അതിരുവിട്ടപ്പോള്‍, എകെ ബാലന്‍ സുധാകരനെ കുറ്റപ്പെടുത്തിക്കൊണ്ടു സംസാരിച്ചു. പിന്നാലെ ബാലനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് സുധാകരന്‍ നല്‍കിയ മറുപടിയില്‍ പഴയൊരു പോരിന്റെ കഥയുണ്ട്. പത്രപ്രവര്‍ത്തകനായ പ്രദീപ് പനങ്ങാടിനു നല്‍കിയൊരഭിമുഖത്തില്‍ എകെ ബാലന്‍ ഇങ്ങനെ പറയുന്നു: 'എസ്എഫ്‌ഐ രൂപീകരണത്തിനു ശേഷം കോട്ടയത്തുനടന്ന രണ്ടാം സംസ്ഥാന സമ്മേളനത്തില്‍ വച്ച് എന്നെ സംസ്ഥാന കമ്മിറ്റിയിലേക്ക് എടുക്കാന്‍ ആലോചിച്ചിരുന്നു. ഞാന്‍ നടത്തിയ ഒരു പരാമര്‍ശം പ്രശ്നമായി. അന്ന് അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്റെ എല്ലാ പേജിലും ജി സുധാകരന്റെ പേരുണ്ടായിരുന്നു. ഷേയ്ക്‌സ്പിയര്‍ തലയ്ക്കു പിടിച്ച കാലമാണ്. ഞാന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു പറഞ്ഞു മാക്ബത്തിന്റെ ഓരോ താളിലും blood or bloody എന്നു കാണും. അതുപോലെയാണ് ഈ റിപ്പോര്‍ട്ടില്‍ ജി സുധാകരന്റെ പേരും. ഈ പരാമര്‍ശം പ്രശ്നമായി. അന്ന് സമ്മേളനത്തിലുണ്ടായിരുന്ന ഇകെ നായനാര്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്ന് പറഞ്ഞു. പറ്റില്ലാന്ന് ഞാനും. സംസ്ഥാനകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുമെന്ന് പറഞ്ഞു. അങ്ങനെയാവട്ടെ എന്ന് ഞാനും. കോടിയേരി എന്നെ തിരുത്താന്‍ ശ്രമിച്ചു. നടന്നില്ല. അങ്ങനെ എനിക്ക് സംസ്ഥാനകമ്മിറ്റിയില്‍ സ്ഥാനം കിട്ടിയില്ല. ഞാന്‍ സമ്മേളന ഹാളിന്റെ വരാന്തയിലൂടെ നടന്നുവരുമ്പോള്‍ ജി സുധാകരന്‍ എതിരെ വരുന്നു. അടുത്ത സമ്മേളനത്തിേല്‍ ഞാന്‍ വരുന്നത് ബ്രണ്ണന്‍ കോളജിന്റെ ചെയര്‍മാനായിട്ടായിരിക്കും എന്നു പറഞ്ഞു'. 'അതിരുകടന്ന എന്റെ പ്രയോഗത്തിന് കയ്യടി കിട്ടി; കാലം എന്നില്‍ മാറ്റങ്ങള്‍ ഉണ്ടാക്കി, സുധാകരന്‍ പഴയ സുധാകരന്‍ തന്നെ' അന്ന് ആ ചര്‍ച്ചയില്‍ എംഎ ബേബിയും സാംസാരിച്ചിരുന്നതായി അന്ന് പാലക്കാട് ജില്ലാ ഭാരവാഹിയായിരുന്ന എംഎം നാരായണന്‍ പറയുന്നു. 'ബേബി അന്ന് സംസ്ഥാനകമ്മിറ്റി അംഗമായിരുന്നില്ല. ബേബി സുധാകരനെ പിന്തുണച്ചുകൊണ്ടാണ് പൊതുവില്‍ സംസാരിച്ചത്. സംഘടനാ റിപ്പോര്‍ട്ടിന്റെ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് ജി സുധാകരന്‍ പറഞ്ഞത് ഇവിടെ രണ്ടു തരം ചര്‍ച്ചകള്‍ നടന്നു. ഒന്ന് ചോര ചോര എന്നു പറഞ്ഞ്, മറ്റൊന്ന് സാഹിത്യ സുരഭിലമായ പ്രസംഗം'. അവിടെയും ബാലന് കുത്തുവാക്കും ബേബിക്ക് പുഷ്പഹാരവും. ഇന്നലത്തെ വാര്‍ത്താസമ്മേളനങ്ങളിലെ ഗ്വാഗ്വാ വിളികളില്‍നിന്നു മനസ്സിലാകുന്നത് അമ്പതു വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ആ വൈരം അവസാനിക്കുന്നില്ല എന്നല്ലേ. പിന്നീട് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഒരുമിച്ചിരുന്നവര്‍, മന്ത്രിസഭയില്‍ ഒരുമിച്ചിരുന്നവര്‍, ഇപ്പോള്‍ പ്രായം കടന്നതുകാരണം സംസ്ഥാനകമ്മിറ്റിയില്‍ നിന്ന് ഒഴിവായവര്‍ പഴയകഥകള്‍ പറഞ്ഞ് പോരടിക്കുമ്പോള്‍ അന്തം വിട്ടു നില്‍ക്കുന്നത് സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരാണ്. Thers is an old rivalry story between G Sudhakaran and AK Balan
അമ്മ: മാനവികതയോടുള്ള അതിരുകളില്ലാത്ത സ്‌നേഹം, ആത്മീയതയുടെ ആഗോള വെളിച്ചം
കേ രളത്തിന്റെ മെട്രോ നഗരമായ കൊച്ചിയില്‍ 1,100 കിടക്കകളുള്ള സൂപ്പര്‍ - സ്‌പെഷ്യാലിറ്റി ആശുപത്രി, മറ്റൊന്ന് ഹരിയാനയിലെ ഫരീദാബാദില്‍. 3.6 ദശലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ 2600 കിടക്കകളോട് കൂടിയ വമ്പന്‍ ആശുപത്രി. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് സൗജന്യ ചികിത്സ, സൗജന്യമായി അനേകം ഹൃദയ, മസ്തിഷ്‌ക ശസ്ത്രക്രിയകള്‍. ഈ ആനുകല്യങ്ങള്‍ക്ക് നാല്‍പത് ലക്ഷത്തോളം ഗുണഭോക്താക്കള്‍. ഇതൊരു സര്‍ക്കാര്‍ പദ്ധതിയോ കോര്‍പറേറ്റ് ചാരിറ്റിയോ ആണെന്ന് കരുതിയോ ? എങ്കില്‍ അല്ല. രാഷ്ട്രീയത്തിന്റെ മായക്കണ്ണാടിയില്‍ അരവിന്ദ് കെജ്രിവാളിന്റെ അപ്രത്യക്ഷത ഒരു ലക്ഷം ഗുണഭോക്താക്കളുള്ള വിധവ, അഗതി പെന്‍ഷന്‍ പദ്ധതി. സൗജ്യന ഉച്ച ഭക്ഷണ പദ്ധതിക്കായി പ്രതിവര്‍ഷം ഒരു കോടി രൂപ. വീടില്ലാത്തവര്‍ക്ക് 47000 വീടുകള്‍, ഒരു ലക്ഷം വീടുകള്‍ എന്ന ലക്ഷ്യത്തിലേക്ക് പദ്ധതി പുരോഗമിക്കുന്നു. രാജ്യത്താകമാനം 80ലധികം സ്‌കൂളുകള്‍, കോളജുകള്‍, നൈപുണ്യ സ്ഥാപനങ്ങള്‍. ഇവയില്‍ 4,100 അധ്യാപകരും 86,000 വിദ്യാര്‍ത്ഥികളും. 50,000 വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതി. ഇവയൊന്നും ഏതെങ്കിലും സര്‍ക്കാര്‍, കോര്‍പ്പറേറ്റ് പദ്ധതികളല്ല. ഗുജറാത്ത് ഭൂകമ്പം (2001), സുനാമി (2004 ), കത്രീന ചുഴലിക്കാറ്റ്, ഗുജറാത്ത് വെള്ളപ്പൊക്കം (2005), മഹാരാഷ്ട്ര വെള്ളപ്പൊക്കം (2005), ബിഹാര്‍ വെള്ളപ്പൊക്കം (2008 ), ആലാ ചുഴലിക്കാറ്റ് (2009), ഹെയ്തി ഭൂകമ്പം (2010), തോഹോകു ഭൂകമ്പം (2011 ), സുനാമി (2013), ദക്ഷിണേന്ത്യന്‍ വെള്ളപ്പൊക്കം, ഹയാന്‍ കൊടുങ്കാറ്റ് (2013), പാകിസ്ഥാന്‍ ഇന്ത്യ വെള്ളപ്പൊക്കം (2014), നേപ്പാള്‍ ഭൂകമ്പം (2015) ദക്ഷിണേന്ത്യന്‍ വെള്ളപ്പൊക്കം (2016) പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം (2017) മരിയ ചുഴലിക്കാറ്റ് (2017), ഓഖി ദുരന്തം, കേരളത്തിലെ വെള്ളപ്പൊക്കം (2018, 2019) തുടങ്ങി ദേശീയ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ട വന്‍ ദുരന്തങ്ങളില്‍ പുനരധിവാസം ഉള്‍പ്പെടെയുള്ള കൈത്താങ്ങ്. ഇതൊന്നും ഒരു എതെങ്കിലും ബഹുരാഷ്ട്ര ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളുമല്ല. ഇന്ത്യയുടെ മുഖച്ഛായ മാറ്റാന്‍ ലക്ഷ്യമിട്ടുകൊണ്ട്, രാജ്യത്ത് ശുചീകരണ യജ്ഞത്തിന് തുടക്കമിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് ദൗത്യത്തിന് 100 കോടി രൂപ സംഭാവന. ഇതൊരു കോടീശ്വരന്റെ ജീവകാരുണ്യ പ്രവര്‍ത്തനമല്ല. ദശലക്ഷക്കണക്കിന് ജനങ്ങള്‍ അമ്മ എന്ന് വിളിക്കുന്ന മാതാ അമൃതാനന്ദമയിയുടെ ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ ചിലത് മാത്രമാണിത്. നിരക്കു മാറ്റം മാത്രമല്ല, അതിനപ്പുറവുമുണ്ട് പരിഷ്‌കാരങ്ങള്‍ ലോകവ്യാപകമായി വ്യാപിച്ച് കിടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഈ വലിയ പട്ടികയുടെ ആസ്ഥാനം തേടിയാല്‍ നമ്മള്‍ എത്തുക ഏതെങ്കിലും വന്‍കിട നഗരത്തില്‍ അല്ല. മറിച്ച് കേരളത്തില്‍, കൊല്ലം ജില്ലയിലെ തീരദേശ ഗ്രാമമായ വള്ളിക്കാവിലെ 80 ഏക്കര്‍ വരുന്ന പ്രദേശത്താണ്. അമേരിക്കയിലും ആഫ്രിക്കയിലും യൂറോപ്പിലും ഏഷ്യയിലും ഓസ്‌ട്രേലിയയിലുമെല്ലാമായി, ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന മാനുഷിക സേവനത്തിന്റെ ആസ്ഥാനമായി ഈ ഗ്രാമം മാറിയത് എങ്ങനെയാണ്? കടലോര ഗ്രാമത്തിലെ, മത്സ്യത്തൊഴിലാളി സമൂഹത്തില്‍ ജനിച്ച് ലോക മാനവികതയുടെ പ്രതീകമായി വളര്‍ന്ന സുധാമണി എന്ന പെണ്‍കുട്ടിയുടെ ജന്മനാടാണ് ഈ ചെറിയ പ്രദേശം. പതിറ്റാണ്ടുകള്‍ നീണ്ട ആത്മീയ ജീവിതത്തിലൂടെയും മാനവികത ഉയര്‍ത്തിപ്പിടിച്ച പ്രവര്‍ത്തനങ്ങളിലൂടെയും ലോകത്തിന്റെ അമ്മ എന്ന നിലയിലേക്ക് അവര്‍ വളര്‍ന്നു. അതിരുകളില്ലാത്ത സ്‌നേഹം, വിശുദ്ധമായ ആലിംഗനം, ആത്മീയത തേടുന്നവര്‍ക്ക് വെളിച്ചമായും മാനവ സേവനങ്ങളിലൂടെയും ലോക ശ്രദ്ധ നേടിയ പ്രസ്ഥാനത്തിന്റെ ശക്തിയായും അവര്‍ നിലകൊള്ളുന്നു. വള്ളിക്കാവില്‍ ജനിച്ച സുധാമണി ഇപ്പോള്‍ ലോകം അറിയുന്ന അമ്മയാണ്. പ്രശസ്തി ലോകമറിഞ്ഞപ്പോഴും അവര്‍ ഒരിക്കലും വലിയ സൗകര്യങ്ങളോ പ്രശസ്തിയോ തേടിപോയില്ല, കുടുതല്‍ സൗകര്യങ്ങളുള്ള മറ്റൊരു സ്ഥലത്തേക്ക് മാറുകയും ചെയ്തില്ല. അവരുടെ ജന്മനാട്ടില്‍ ജീവിച്ചു. സുധാമണിയിലെ ആത്മീയ ചൈതന്യം തിരിച്ചറിയാത്തവരില്‍ നിന്നും പലതവണ അവര്‍ മോശം പെരുമാറ്റം നേരിട്ടു. പക്ഷേ ഒരു തുറന്ന പുസ്തകമായി അവര്‍ നിലകൊണ്ടു. സ്‌നേഹവും കരുതലും തേടുന്ന പതിനായിരങ്ങള്‍ക്ക് അവര്‍ ആശ്വാസമായി. അന്യവല്‍ക്കരിക്കപ്പെട്ട, കഷ്ടപ്പെടുന്ന, വിഷാദത്തിന് അടിമപ്പെട്ട മനുഷ്യര്‍ക്ക് അവര്‍ താങ്ങായി. ആലിംഗനങ്ങളിലുടെ മനുഷ്യര്‍ക്ക് അവര്‍ ആശ്വാസമായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കണക്കുകള്‍ പ്രകാരം നാല് കോടി പേരെയെങ്കിലും അമ്മ ആലിംഗനം ചെയ്തിട്ടുണ്ടാകും. മാതാ അമൃതാനന്ദമയിയുടെ ദൈവികത രാജ്യങ്ങള്‍ക്കും മതങ്ങള്‍ക്കും വംശങ്ങള്‍ക്കും അപ്പുറം ദശലക്ഷങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കി. സനാതന ധര്‍മ്മത്തില്‍ വേരുന്നിയ അവരുടെ സ്‌നേഹം എല്ലാ വേര്‍തിരിവുകള്‍ക്കും അപ്പുറത്ത് മനുഷ്യരെ ഒന്നിപ്പിക്കുന്നു. വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രസിഡന്റും, കേരളത്തിലെ പ്രമുഖ ബുദ്ധിജീവിയുമായിരുന്ന, അന്തരിച്ച പി പരമേശ്വര്‍ജിക്ക് ഒപ്പമാണ് ഞാന്‍ ആദ്യമായി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പായിരുന്നു അമ്മയുടെ ആദ്യ ദര്‍ശനം ലഭിച്ചത്. അന്നു മുതല്‍ അമ്മയുടെ അളവില്ലാത്ത അനുഗ്രഹം എന്നോടൊപ്പമുണ്ട്. ഹിന്ദു ആത്മീയ, സേവന സംഘടനകളെ ഒരുമിച്ച് അവരുടെ സേവനങ്ങള്‍ വ്യാപിപ്പിക്കാനും പരിസ്ഥിതി സംരക്ഷണം, ഹിന്ദു സംസ്‌കാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള എന്റെ ശ്രമങ്ങള്‍ക്ക് അവരുടെ പിന്തുണ ലഭിച്ചു. ചുറ്റിക, കൊയ്ത്തരിവാള്‍, ആശയത്തിന്റെ ശവശേഷി അമ്മയുമായുള്ള ഇടപെടലുകള്‍ വര്‍ധിച്ചപ്പോള്‍, അവര്‍ ആത്മീയ ഗുരുവും അതിനുമപ്പുറവും ആണെന്നു ഞാന്‍ തിരിച്ചറിഞ്ഞു. സ്ട്രക്ചറല്‍ എന്‍ജിനീയറിങ്ങിനെക്കുറിച്ചുള്ള അവരുടെ അറിവ് അവരുടെ വലിയ ആശുപത്രികളും മികവിന്റെ കേന്ദ്രങ്ങളും നിര്‍മ്മിക്കുന്ന വാസ്തുശില്പികളെയും എന്‍ജിനിയര്‍മാരെ പോലും അത്ഭുതപ്പെടുത്തുമെന്നും ശാസ്ത്രത്തെക്കുറിച്ചുള്ള ബോധ്യം നാനോസയന്‍സ് ലബോറട്ടറികളിലെ ഗവേഷകരെ അത്ഭുതപ്പെടുത്തുമെന്നും ഞാന്‍ കേട്ടിരുന്നു. ഇത് തിരിച്ചറിഞ്ഞ ദിവസം മറക്കാനാകില്ല. ഒരു രാത്രി, വളരെ വൈകി, സംഘടനയുടെ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍. തനിക്ക് ചുറ്റുമുള്ള സംവിധാനങ്ങളുടെ വരുമാനവും ചെലവും, മൂല്യത്തകര്‍ച്ച, പണ മിച്ചം, നിലവിലെയും ഭാവിയിലെയും പദ്ധതികള്‍, അതിന്റെ ബജറ്റ് എന്നിവ മുഴുവന്‍ അവര്‍ അന്ന് വിശദീകരിച്ചു. ആ അറിവിന്റെ വ്യാപ്തി മനുഷ്യന് ഉണ്ടാക്കിയെടുക്കാവുന്നതോ നേടിയെടുക്കാവുന്നതോ അല്ല, അത് അഭൗമമാണ്. അമ്മ ദൈവികമായ ആത്മജ്ഞാനിയാണ്. ഗ്രഹിച്ചെടുക്കാനാവുന്നതിനും അപ്പുറമുള്ള പ്രതിഭാസം. അപ്പോളും പക്ഷേ ഒരു ചോദ്യം മനസ്സിലേക്കു വന്നു. അവര്‍ ഉറങ്ങാറുണ്ടോ? ഉറങ്ങുകയാണെങ്കില്‍, എപ്പോള്‍? ഞാന്‍ അവരുടെ അടുത്ത ശിഷ്യനോട് ഇക്കാര്യം ചോദിച്ചു. ഉത്തരം അത്ഭുതപ്പെടുത്തുന്നതായിരുന്നു. എനിക്ക് അറിയില്ല എന്നായിരുന്നു ശിഷ്യന്റെ മറുപടി. അദ്ദേഹം പറഞ്ഞു, ''ഒരു ദിവസം, ഞാന്‍ അര്‍ദ്ധരാത്രിയില്‍ എഴുന്നേറ്റു. അമ്മ ആശ്രമത്തില്‍ ചുറ്റിനടക്കുന്നത് ഞാന്‍ കണ്ടു. മറ്റൊരു ദിവസം, ഞാന്‍ പുലര്‍ച്ചെ 2 മണിക്ക് എഴുന്നേറ്റു. അപ്പോഴും അമ്മ ചുറ്റിനടക്കുകയായിരുന്നു. മറ്റൊരു ദിവസം, ഞാന്‍ പുലര്‍ച്ചെ 4 മണിക്ക്. അമ്മ അന്നും ഉണര്‍ന്നിരിക്കുകയായിരുന്നു. '' ആശ്രമത്തിന്റെയും സമൂഹത്തിന്റെയും കാവല്‍ക്കാരിയാണ് അമ്മ - അകത്തും പുറത്തും എപ്പോഴും ഉണര്‍ന്നിരിക്കുന്ന ഒരാള്‍. ഭഗവദ് ഗീതയില്‍ ശ്രീകൃഷ്ണന്‍ പറയുന്നുണ്ട്, या निशा सर्वभूतानां तस्यां जागर्ति संयमी | यस्यां जाग्रति भूतानि सा निशा पश्यतो मुने: എല്ലാ ജീവജാലങ്ങള്‍ക്കും രാത്രിയായിരിക്കുന്നിടത്ത് ഉണര്‍ന്നിരിക്കുന്നയാള്‍; എല്ലാ ജീവജാലങ്ങളും ഉണര്‍ന്നിരിക്കുന്നിടത്ത്, അത് കാണുന്നയാള്‍, അതാണ് സന്യാസി. അതു തന്നെയാണ് അമ്മ. Mata Amritanandamayi s divinity has transformed the lives of millions of people of all races, countries, and religions. Her love, rooted in ancient Bharat’s Sanatana Dharma, transcends all divides and harmonises all humans she touches.
രാഷ്ട്രീയത്തിന്റെ മായക്കണ്ണാടിയില്‍ അരവിന്ദ് കെജ്രിവാളിന്റെ അപ്രത്യക്ഷത
രാ ഷ്ട്രീയം എന്നും ഒരു മായക്കണ്ണാടിയാണ്. അതില്‍ കാണുന്നതൊക്കെ സത്യമല്ല, മറിച്ച് പ്രതിഫലിക്കുന്ന നിഴലുകള്‍. ഒരിക്കല്‍ തെളിഞ്ഞുകാണിച്ച മുഖം, അടുത്ത നിമിഷം പെട്ടെന്ന് മങ്ങിപ്പോകും. ചിലപ്പോള്‍ കണ്ണാടി നമ്മെ ഭാവിയില്‍ കാണിക്കും, ചിലപ്പോള്‍ ചരിത്രത്തിന്റെ കുടിലുകളിലേക്കും നമ്മെ വലിച്ചിഴയ്ക്കും. ആ മായക്കണ്ണാടിയില്‍ ഒരിക്കല്‍ തെളിഞ്ഞുനിന്നത് അരവിന്ദ് കെജ്രിവാളിന്റെ പ്രതിബിംബമായിരുന്നു. പൗരാവകാശങ്ങളുടെ സൈനികന്‍, ജനവിരുദ്ധ ഭരണകൂടത്തിനെതിരെ ഏകാകിയായി നിലകൊണ്ട പോരാളി, ഗുരുവായ അണ്ണാ ഹസാരെയുടെ ചുമലുകളില്‍ കയറി ഉയര്‍ന്ന വിപ്ലവകാരി, എല്ലാം ഒരുമിച്ച്. ജനക്കൂട്ടം തെരുവില്‍ മുഴങ്ങി, വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ കോടികള്‍ നല്‍കി, നാട്ടിലെ സാധാരണക്കാര്‍ തങ്ങളുടെ പോക്കറ്റുകള്‍ തുറന്ന് സംഭാവന നല്‍കി. ജനങ്ങള്‍ കരുതിയത് ഈ കണ്ണാടിയില്‍ അവര്‍ക്ക് ഒരിക്കലും കാണാത്ത പുതിയ ഇന്ത്യയുടെ പ്രതിബിംബം തെളിഞ്ഞുവെന്ന്. എന്നാല്‍ അധികാരത്തിന്റെ നടപ്പുരകളില്‍ കടന്നെത്തിയപ്പോള്‍, ആ പ്രതിബിംബം പതുക്കെ രൂപം മാറ്റി. കൂട്ടുകാരെ പിന്നിലാക്കി, പ്രസ്ഥാനം തീര്‍ത്തവരെ വശങ്ങളിലേക്ക് തള്ളി, അദ്ദേഹം ഒറ്റയ്ക്കു മുന്നേറി. ഒരിക്കല്‍ മോദിയെ ''ഏകാധിപതി'' എന്നു വിളിച്ച നേതാവ്, പാര്‍ട്ടിക്കുള്ളില്‍ തന്നെയാണ് അധികാരത്തിന്റെ ചങ്ങലയാല്‍ എല്ലാവരെയും ബന്ധിച്ചത്. ചുറ്റിക, കൊയ്ത്തരിവാള്‍, ആശയത്തിന്റെ ശവശേഷി മാധ്യമങ്ങളെയും കണ്ണാടിയാക്കാന്‍ ശ്രമിച്ചു കെജ്രിവാള്‍. ഒരിക്കല്‍ ബിജെപിയെ വിമര്‍ശിച്ചിരുന്ന രീതികള്‍ തന്നെ സ്വീകരിച്ചു. പരസ്യങ്ങള്‍ തടഞ്ഞു, വിമര്‍ശനാത്മക മാധ്യമങ്ങള്‍ക്ക് വാതിലടച്ചു. കണ്ണാടിയില്‍ പ്രത്യക്ഷപ്പെടുന്നത് ഒരേയൊരു മുഖം മാത്രം - അരവിന്ദ് കെജ്രിവാളിന്റെ മുഖം. കോടികള്‍ ചെലവഴിച്ച്, ടെലിവിഷനിലും പത്രങ്ങളിലും തെരുവിലെ ഭീമന്‍ പോസ്റ്ററുകളിലും തെളിഞ്ഞുനിന്ന മുഖം. പക്ഷേ, മായക്കണ്ണാടിക്ക് സ്വന്തം നിയമങ്ങളുണ്ട്. ഇന്നലെ മുഴുവന്‍ തെളിഞ്ഞുനിന്ന മുഖം, ഇന്ന് പൂര്‍ണമായും അപ്രത്യക്ഷമാണ്. അഴിമതിയുടെ കേസുകളില്‍ കുടുങ്ങി ജയിലിലടയ്ക്കപ്പെട്ട നേതാവ്, ഇപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ തന്നെ ഇല്ലാതായി. ഒരിക്കല്‍ തെരുവില്‍ മുഴങ്ങിയിരുന്ന ആ പേര്, ഇന്ന് നിശ്ശബ്ദതയുടെ ഇടനാഴികളില്‍ മാത്രം പ്രതിധ്വനിക്കുന്നു. അതേസമയം, പഞ്ചാബിലെ കണ്ണാടിയില്‍ തെളിഞ്ഞുനില്‍ക്കുന്ന പ്രതിബിംബം മറ്റൊരാളുടേതാണ് ഭഗവന്ത് മാന്‍. ഒരിക്കല്‍ ''കൂടെക്കാണാന്‍'' മാത്രമായി കരുതിയ ആളാണ് ഇന്ന് എല്ലാ കണ്ണാടികളിലും പ്രത്യക്ഷമാകുന്നത്. കെജ്രിവാളിന്റെ പ്ലേബുക്ക് പിന്തുടര്‍ന്ന്, അദ്ദേഹം ഇന്ന് എപ്പോഴും ദൃശ്യമാനവന്‍. ടെലിവിഷന്‍ ചാനലുകളിലോ അഭിമുഖങ്ങളിലോ സോഷ്യല്‍ മീഡിയയിലോ തെരുവിലെ പോസ്റ്ററുകളിലോ എല്ലായിടത്തും. ദേശീയ മാധ്യമങ്ങളുടെ നിയന്ത്രണം ബിജെപിയുടെ കയ്യിലാണെങ്കിലും, മാന്റെ അഭിമുഖങ്ങള്‍ അവിടെ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുന്നു. പഞ്ചാബിന്റെ തെരുവുകളില്‍ കാണുന്ന പോസ്റ്ററുകളില്‍ ഇന്ന് തെളിഞ്ഞുനില്‍ക്കുന്നത് മാന്റെ മുഖമാണ്. കെജ്രിവാളിന്റെ മുഖം അവിടെ നിന്നുപോലും പൂര്‍ണമായും അപ്രത്യക്ഷമാണ്. അതുകൊണ്ടുതന്നെ, ശേഷിക്കുന്ന ഏക ശക്തി ഇപ്പോഴും ആംആദ്മി പാര്‍ട്ടിയാണെങ്കിലും, 2022ലെ പോലെ ഭൂകമ്പസദൃശ ഭൂരിപക്ഷം വീണ്ടും ആവര്‍ത്തിക്കപ്പെടുമെന്നുറപ്പ് ഇല്ല. കണ്ണാടി ഒരിക്കലും ഒരേ ചിത്രം രണ്ടുതവണ കാണിക്കാറില്ല. കോണ്‍ഗ്രസ് തന്റെ ആഭ്യന്തരകലഹങ്ങള്‍ ശമിപ്പിച്ച്, രാഹുല്‍ ഗാന്ധിയുടെ ഇടപെടലുകള്‍ നിയന്ത്രിച്ച്, നേതൃത്വത്തില്‍ ഏകോപനം കൊണ്ടുവരാന്‍ കഴിഞ്ഞാല്‍, അവര്‍ വീണ്ടും പഞ്ചാബില്‍ ഗൗരവമുള്ള പ്രതിബിംബമായി ഉയര്‍ന്നു വരും. ദൃശ്യമാനത തന്നെയാണ് ശക്തി. പഞ്ചാബില്‍ ദൃശ്യമാകുന്നത് ഭഗവന്ത് സിംഗ് മാന്‍ തന്നെയാണ്. അദ്ദേഹത്തിന്റെ മുഖമാണ് സംസ്ഥാനത്തും ഇന്ത്യയിലുമുള്ള ആംആദ്മി പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നത്, പത്രസമ്മേളനങ്ങളിലൂടെയും മാധ്യമപ്രഖ്യാപനങ്ങളിലൂടെയും. ആംആദ്മിയുടെ മുഖമായി സ്വയം ഉയര്‍ത്തിക്കാട്ടാന്‍ കെജ്രിവാള്‍ ചെയ്തതുപോലെ തന്നെയാണ് ഇന്ന് മാന്‍ ചെയ്യുന്നത്. സ്വന്തം പ്രതിഛായ രൂപപ്പെടുത്താന്‍ കെജ്രിവാള്‍ തന്റെ ഗുരുവായിരുന്ന അണ്ണാ ഹസാരെയെ ഉപയോഗിച്ചു, പക്ഷേ അധികാരത്തിലെത്തിയപ്പോള്‍ കരുണകൂടാതെ ഉപേക്ഷിച്ചു. ഇപ്പോള്‍ ആ പഴയ 'ഹരം' തന്നെ തിരിച്ചടിക്കുകയാണ്. ചരിത്രത്തിന്റെ മേഖലകളില്‍ വീഴുന്ന ഭീതിയുടെ നിഴലുകളെ മാറ്റാന്‍ 2027ലെ തെരഞ്ഞെടുപ്പ് ഇനി വെറും രണ്ട് വര്‍ഷം മാത്രം ദൂരെയാണ്. ഇന്നത്തെ കണ്ണാടിയില്‍ തെളിഞ്ഞുനില്‍ക്കുന്ന മുഖം ഭഗവന്ത് മാന്‍ തന്നെയാണ്. മാധ്യമപ്രകാശവും പരസ്യത്തിനുള്ള പണവും നഷ്ടപ്പെട്ട കെജ്രിവാള്‍, പാര്‍ട്ടിക്കുള്ളില്‍ പോലും അദൃശ്യനായ പ്രതിബിംബമായി മാറിക്കഴിഞ്ഞു. മായക്കണ്ണാടികള്‍ വിശ്വസ്തരല്ല. അവ നമ്മള്‍ ആഗ്രഹിക്കുന്ന രൂപം കാണിക്കണമെന്നില്ല; നമ്മള്‍ മറയ്ക്കാന്‍ ശ്രമിക്കുന്ന യാഥാര്‍ത്ഥ്യമാണ് അവ പുറത്തുകൊണ്ടുവരുന്നത്. അവ നമ്മെ നമ്മുടെ വയസിനെയും മുഖത്തിലെ ചുളിവുകളെയും കാണിക്കും. അരവിന്ദ് കെജ്രിവാളിന്റെ കാര്യത്തില്‍, അത് രാഷ്ട്രീയവയസ്സിന്റെ അനിവാര്യ പ്രതിബിംബമാണ്. അതിനാല്‍ തന്നെയാണ് ഇന്ന് രാഷ്ട്രീയ വൃത്തങ്ങളിലുടനീളം, തെരുവിലെ ചായക്കടകളിലും, നഗരങ്ങളുടെ സല്‍ക്കാര്യ മുറികളിലും ഒരേയൊരു ചോദ്യം മുഴങ്ങുന്നത്: 'അരവിന്ദ് കെജ്രിവാള്‍ എവിടെയാണ്?'' Ravi Shankar writes about disappearance of Arvind Kejriwal from politics
ചുറ്റിക, കൊയ്ത്തരിവാള്‍, ആശയത്തിന്റെ ശവശേഷി
അ ധികാരം ചരിത്രത്തിന്റെ ഐസോടോപ്പാണ്; കാലക്രമത്തില്‍ അത് ക്ഷയിക്കുകയും അസ്ഥിരത സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാല്‍ അതിനൊപ്പം മാന്‍ഹാട്ടന്‍ പ്രോജക്ടിനെ പോലുള്ള വിസ്‌ഫോടനങ്ങളും സൃഷ്ടിക്കുന്നു. വിശ്വാസത്തിന്റെ ഹിരോഷിമ കമ്മ്യൂണിസമാണ്. ഇ വിസ്‌ഫോടനങ്ങള്‍ വലുതായും ചെറുതായും ഓരോ ഇടത്തിലും സംഭവിക്കുന്നു, കേരളത്തിലെ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ സിപിഎം വീണ്ടും വിവാദത്തിന്റെ തുമ്പിത്തൂണില്‍ പെട്ടു; ചെന്നൈയിലെ വ്യവസായി ഷെര്‍ഷാദ് നല്‍കിയ സ്വകാര്യപരാതി ഡല്‍ഹി ഹൈക്കോടതിയില്‍ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, പാര്‍ട്ടി ഓഫീസ് ഇപ്പോള്‍ ഓര്‍മ്മപ്പെടുത്തുന്നത് ''പോളിറ്റ്ബ്യൂറോയെക്കാള്‍ ''പോക്കറ്റ് ബ്യൂറോ''യാണ്'' എന്നാണ്; ആരുടെ ബന്ധുവാണെന്ന് നോക്കിയും ഏത് വ്യാപാരിയുടെ കൈത്താങ്ങാണെന്ന് കണക്കാക്കിക്കൊണ്ടുമാണ് സ്ഥാനക്കയറ്റം. ഷെര്‍ഷാദ് കേസ് തീര്‍ന്നിട്ടില്ല, എന്നാല്‍ പാര്‍ട്ടി സമൂഹത്തിന്റെ കണ്ണില്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു; ധാരണയുടെ കോടതിയില്‍ തന്നെ കുറ്റവാളിയായി കണക്കാക്കപ്പെട്ടിരിക്കുന്നു. പാര്‍ട്ടിയുടെ പ്രതിച്ഛായ രക്തം ചൊരിയുകയാണ്. കമ്മ്യൂണിസത്തിന്റെ നിറം. ഒരിക്കല്‍ എ.കെ.ജി., ഇ.എം.എസ്., ഇ.കെ.നായനാര്‍ എന്നിവരുടെ മുഖം പാര്‍ട്ടിയുടെ ശുദ്ധിയും സത്യസന്ധതയും പ്രതിനിധീകരിച്ചു. അധികാരത്തിലും പ്രഭാവത്തിലും ഇരുന്നിട്ടും അവരുടെ ധനബന്ധങ്ങളെക്കുറിച്ചോ വ്യാപാര ബന്ധങ്ങളേക്കുറിച്ചോ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നില്ല. പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ മുഖമായിരുന്ന സീതാറാം യെച്ചൂരി, മാധ്യമങ്ങളോടും സഹ എംപിമാരോടും സൗഹൃദത്തോടെ വിവരങ്ങള്‍ പങ്കുവെക്കുന്ന ഒരാളായി അറിയപ്പെട്ടു. അദ്ദേഹത്തെക്കുറിച്ച് അഴിമതിയുടെ ഒരു സംശയവുമെങ്കിലും ഉയര്‍ന്നിട്ടില്ല. അദ്ദേഹത്തിന്റെ സിഗരറ്റ് പതിവ് എല്ലായിടത്തും അദ്ദേഹത്തോടൊപ്പം നിന്നിരുന്നു. ഞാന്‍ ഓര്‍ക്കുന്നത് പാര്‍ലമെന്റില്‍ സ്‌മോക്കിങ് സെക്ഷനില്‍, മറ്റ് എംപിമാരുമായും ചിരിച്ചും കളിച്ചും, ആശയങ്ങള്‍ പങ്കുവെച്ചുന്നതാണ്. 'ടുബാക്കോ വലിയ തുല്യകാരിയാണ്, അതു രാഷ്ട്രീയ പാര്‍ട്ടികളോട് പക്ഷപാതം കാണിക്കുന്നില്ല,' അദ്ദേഹം ഒരിക്കല്‍ തമാശയായി പറഞ്ഞു.'' സുരേഷ് കുറുപ്പ് എന്ന പേരും ഓര്‍ക്കാം. 1984-ല്‍ ലോക്സഭയിലെത്തിയ, 90-കളില്‍ ഇടതിന്റെ ദേശീയ മുഖമായി മാറിയ സുരേഷ് കുറുപ്പ്. തീക്ഷ്ണവാദങ്ങളും സത്യസന്ധതയും കൊണ്ട് മുന്നില്‍ നിന്ന എംപി, പിന്നീട് ഏറ്റുമാനൂരില്‍ എംഎല്‍എയും ആയി. പക്ഷേ പാര്‍ട്ടിയിലെ അസൂയയുടെ കൊയ്ത്തരിവാള്‍ ഒടുവില്‍ അദ്ദേഹത്തെയും വീഴ്ത്തി. സഖാക്കളുടെ ക്രമവ്യവസ്ഥയില്‍ സത്യസന്ധതയ്ക്ക് സ്ഥലം ഇല്ല, അടിയന്തരാനുസരണത്തിനാണ് ഇടം കിട്ടുന്നത്. ചരിത്രത്തിന്റെ മേഖലകളില്‍ വീഴുന്ന ഭീതിയുടെ നിഴലുകളെ മാറ്റാന്‍ കേരളത്തിലെ സിപിഎം ഇന്ന് നേരിടുന്ന ആരോപണങ്ങള്‍ എസ്.എന്‍.സി ലാവലിന്‍, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്, ടി.പി. ചന്ദ്രശേഖരന്‍ വധം, പോസ്റ്റല്‍ ബാലറ്റ് തട്ടിപ്പ് എല്ലാം കൂടി ഒരു വലിയ ചോദ്യം ഉന്നയിക്കുന്നു: ഒരിക്കല്‍ ജനങ്ങളുടെ ശുദ്ധിയുടെയും ത്യാഗത്തിന്റെയും അടയാളമായിരുന്ന പതാക, ഇന്ന് അധികാരത്തിന്റെ കരിമ്പാടുകളും വ്യാപാരത്തിന്റെ പൊടിയും കൊണ്ട് മലിനമായിരിക്കുന്നു. ചരിത്രം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു, പക്ഷെ ഇപ്പോള്‍ അത് ഗൗരവമല്ല, ഒരു വിഡ്ഢിത്തനടപടിയാകും. ബര്‍ലിന്‍ മതില്‍ ഇടിഞ്ഞപ്പോള്‍ ഇടിഞ്ഞത് മതിലല്ല, ആശയത്തിന്റെ ആത്മാവായിരുന്നു. യുഎസ്എസ്ആര്‍ റിപ്പബ്ലിക്കുകളില്‍ അധികാരം കൈവശപ്പെടുത്തിയ പാര്‍ട്ടി നേതാക്കള്‍ സിദ്ധാന്തത്തിന്റെ മറവില്‍ പ്രത്യേകാധികാരങ്ങളും ധനസമ്പാദ്യവും ആസ്വദിച്ചു. 'നോമെന്‍ക്ലാച്ചുറ' എന്ന് അറിയപ്പെട്ടിരുന്ന പാര്‍ട്ടി-ബ്യൂറോക്രാറ്റിക് വര്‍ഗ്ഗം, ജനങ്ങള്‍ക്ക് സമത്വത്തിന്റെ ഭാഷ പഠിപ്പിച്ചുകൊണ്ടിരിക്കെ, പ്രത്യേക കടകള്‍, വിദേശ ഉല്‍പ്പന്നങ്ങള്‍, ആഡംബര വാസസ്ഥലങ്ങള്‍ തുടങ്ങി അനവധി ആനുകൂല്യങ്ങള്‍ സ്വന്തമാക്കി. അധ്യാപനത്തില്‍ ആശയം, പ്രവൃത്തിയില്‍ അധികാരം; ഈ വൈരുദ്ധ്യം തന്നെയാണ് സോവിയറ്റ് സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് വഴി തെളിച്ചത്. കേരളത്തിലെ സിപിഎമ്മിന്റെ ഇന്നത്തെ അവസ്ഥയും അതില്‍ നിന്ന് ഏറെ വ്യത്യസ്തമല്ല. സിദ്ധാന്തത്തെ 'ജനങ്ങളുടെ രക്ഷാകവചം' എന്ന പേരില്‍ പ്രചരിപ്പിക്കുമ്പോള്‍, അധികാരവും വ്യാപാര ബന്ധങ്ങളും പാര്‍ട്ടിയുടെ അടിത്തറയില്‍ വിള്ളല്‍ വീഴ്ത്തിയതാണ് ഇന്നത്തെ കേരള കമ്മ്യൂണിസത്തിന്റെ ദൗര്‍ബല്യം. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ ജീവിതം ഭാവി ചിന്തകളിലല്ല; അതിന്റെ തകര്‍ന്നതും മറന്നതുമായ പഴയ ആത്മാവിലാണ്. മുന്‍കാലങ്ങളിലെ പ്രതിരോധവും ത്യാഗവും ഇന്നത്തെ പണത്തിനും സ്വാധീനത്തിനും അഹങ്കാരത്തിനും മുന്നില്‍ റദ്ദാക്കപ്പെട്ടിരിക്കുന്നു. പക്ഷേ, സോഷ്യലിസ്റ്റുകള്‍ക്ക് ആവശ്യമില്ലേ വാട്ട്‌സ്‌കിയും ബേക്കണ്‍ റോളുകളും? ഡല്‍ഹിയിലെ 'പ്രൊഫഷണല്‍ ഇടതുകാര്‍' മനസ്സില്‍ സാന്നിധ്യം പുലര്‍ത്തുന്നത് ജനങ്ങളുടെ തെരുവിലല്ല, മികച്ച വൈനും സിംഗിള്‍ മാള്‍ട്ടും വിളമ്പുന്ന എലിറ്റ് കോളനികളിലാണ്. 150 കോടി രൂപയ്ക്ക് മുകളിലായോ, മാസം 6-10 ലക്ഷം രൂപ വാടക കൊടുത്തോ മാത്രം സ്വന്തമാക്കാന്‍ കഴിയുന്ന ജോര്‍ബാഗിലെ അത്തരം ഒരു പാര്‍ട്ടിയിലേക്കാണ് ഞാന്‍ പോയത്. എന്റെ ഹോസ്റ്റ് ആദിവാസി ക്യാമ്പുകളില്‍ പോകുന്നതിനെക്കാള്‍ വിദേശ സെമിനാറുകളില്‍ അധികം പങ്കെടുക്കുന്ന പ്രമുഖ മനുഷ്യാവകാശ എന്‍ജിഒ തലവന്‍ എന്റെ ചുമലില്‍ കൈവച്ച് പറഞ്ഞു: ''ഹായ്, രവി, മിക്‌സോളജിയും ഐഡിയോളജിയും ഒത്തുചേരുന്ന കൂട്ടുകാരാണ്.'' ഒരിക്കല്‍ വയലാറിലെ രക്തം കൊണ്ടു ചുവന്ന പതാക, ഇന്ന് ചുവക്കുന്നത് വൈന്‍ ഗ്ലാസ്സിലെ മുന്തിരിയാലാണ്. കമ്മ്യൂണിസ്റ്റ് ആശയത്തിന്റെ ശവശേഷി. വിപ്ലവത്തിന്റെ ശക്തിയും സഹോദരബന്ധത്തിന്റെ ബലവും കേരളത്തിലെ ഫ്യൂഡലിസത്തിന്റെ ശൃംഖലകള്‍ പൊളിച്ചു മറച്ചു. 1946-ലെ പുന്നപ്രവയലാര്‍ സമരം ഉദാഹരണമായി നിലകൊള്ളുന്നു. തിരുവിതാംകൂര്‍ ദിവാന്‍ സി.പി. രാമസ്വാമി അയ്യരുടെ അധികാരത്തെയും തൊഴിലാളികര്‍ഷക അടിമപ്പണിയെയും എതിര്‍ത്തുകൊണ്ട് ആയുധമില്ലാത്തവര്‍ മുന്നേറി. 300-ത്തിലധികം പേര്‍ സേനയുടെ ലാത്തിയിലും വെടിയേറ്റും വീണു. ആ രക്തമാണ് പതാക ചുവപ്പിച്ചത്, സാധാരണ ജനങ്ങളുടെ ശക്തി. പിന്നീട്, 1975-77ലെ അടിയന്തരാവസ്ഥ കാലത്ത്, കേരളത്തിലെ ഇടത് പ്രവര്‍ത്തകര്‍ ജയിലില്‍ കിടന്നും ലാത്തിച്ചാര്‍ജ് ഏറ്റും ജനങ്ങളുടെ സ്വാതന്ത്ര്യത്തിനായി പോരാടി. പൊലീസ് പീഡന സെല്ലുകളില്‍ പീഡനത്തിനിടയില്‍ മരിച്ചവരില്‍ അനേകര്‍ ഇന്നും സ്മാരകം ഇല്ലാത്ത ഉറക്കത്തിലാണ്. കേരളത്തിന്റെ വിപ്ലവചരിത്രത്തിലെ വേദനാജനകമായ ഓര്‍മ്മകള്‍. വായനക്കാരെ ഞെട്ടിക്കുന്നത്: ഒരിക്കല്‍ വയലാറിലെ രക്തം കൊണ്ടു ചുവന്ന പതാക, ഇന്ന് വ്യാപാരത്തിന്റെ കരിമ്പാടുകളും ജോര്‍ബാഗിലെ വൈന്‍ ഗ്ലാസ്സുകളിലുമുള്ള ചുവപ്പ് കൊണ്ട് മലിനമായിരിക്കുന്നു. എങ്കിലും പുനര്‍ജ്ജീവനം അസാധ്യമല്ല. ''ത്യാഗികളുടെ രക്തം കൊണ്ടാണ് കമ്മ്യൂണിസ്റ്റ് പതാകയ്ക്ക് ചുവപ്പ് കിട്ടിയത്. എന്നാല്‍ ഇന്ന് ആ ചുവപ്പ് മലിനമായി. വീണ്ടും വിശ്വാസം നേടണമെങ്കില്‍, ആ പതാക ശുദ്ധീകരിക്കപ്പെടേണ്ടത് ത്യാഗത്തിന്റെ രക്തത്തിലല്ല, സുതാര്യതയുടെ വെളിച്ചത്തിലാണ്. അപ്പോള്‍ മാത്രമേ ജനങ്ങള്‍ അതില്‍ വീണ്ടും വിശ്വസിക്കൂ.'' പാര്‍ട്ടിയിലെ എല്ലാ നിലയിലും തുറന്ന അഭിപ്രായ പ്രകടനം, ഉള്‍വിമര്‍ശനം, ഉത്തരവാദിത്വം ഉറപ്പുവരുത്തണം. സുരേഷ് കുറുപ്പിനെ പോലുള്ള ശുദ്ധനായ രാഷ്ട്രീയക്കാരെ പാര്‍ട്ടിയുടെ 'സൈബീരിയ'യിലേക്കു തള്ളിക്കളയുന്നതിനുപകരം, പാര്‍ട്ടി അവര്‍ നല്‍കുന്ന ശുദ്ധിയും ധൈര്യവും പഠിക്കേണ്ടിയിരുന്നു, 20-ആം നൂറ്റാണ്ടിലെ കൊയ്ത്തരിവാള്‍ ചുറ്റിക ആശയം മാത്രം മതിയാവില്ല. കാലാന്തരത്തിലെ തൊഴിലാളിവര്‍ഗ്ഗം, കുടിയേറ്റം, ഗിഗ് ഇക്കണോമി, കാലാവസ്ഥാ പ്രതിസന്ധി എന്നിവയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും പ്രായോഗിക പരിഹാരവും പാര്‍ട്ടി മുന്നോട്ടുവയ്ക്കണം. സോഷ്യലിസ്റ്റ് നീതി ഇന്നത്തെ ഭാഷയില്‍ വ്യക്തമാക്കണം. NGO-കളുടെ, ''ജോര്‍ബാഗ് ഇടത്'' വിഭാഗങ്ങളുടെ, ആകാശമാളിക ചിന്തയുടെ സ്വാധീനം ഉപേക്ഷിച്ച്, ഗ്രാമങ്ങളിലും തൊഴില്‍ സ്ഥലങ്ങളിലും സാധാരണക്കാരനോടൊപ്പം ജീവിക്കുന്ന രാഷ്ട്രീയമാണ് പാര്‍ട്ടിയെ പുതുജീവനിലേക്ക് കൊണ്ടുപോകുക. ജനകീയ സഹജീവനം മാത്രമാണ് കമ്മ്യൂണിസത്തിന്റെ ശരിയായ ജീവശക്തി. ഒരിക്കല്‍ എ.കെ.ജി.യെ ബ്രിട്ടീഷ് പൊലീസില്‍ നിന്ന് രക്ഷിക്കാനായി ജനങ്ങള്‍ വീടുകളില്‍ ഒളിപ്പിച്ചു. ഇന്ന് ഒളിപ്പിക്കപ്പെടുന്നത് ആശയവീരന്മാരല്ല, മറിച്ച് കാപ്പിറ്റലിസ്റ്റിന് തന്നെ യോജിക്കുന്ന തരത്തിലുള്ള പണം, സ്വാധീനം, അഹങ്കാരം ആണ്. ബിഷപ് നുണ പറഞ്ഞാല്‍ വിശുദ്ധ നുണയാകുമോ എന്ന പിണറായി വിജയന്റെ ചോദ്യത്തിനുള്ള ഉത്തരം അതാണ് സോവിയറ്റ് തൊഴിലാളികളുടെ രക്തത്തില്‍ നിന്നു ജനിച്ച വിപ്ലവം, പാര്‍ട്ടി നേതാക്കളുടെ ആഡംബരത്തില്‍, വ്യാജ ആശയവാദത്തില്‍, മിലിട്ടറി മെഷീനില്‍ കുടുങ്ങി ഒടുവില്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത ആശയമായി മാറി. എന്നാല്‍ ക്യൂബ, വിയറ്റ്‌നാം പോലുള്ള രാജ്യങ്ങള്‍ ജനങ്ങളോട് ചേര്‍ന്ന്, സത്യസന്ധമായ നേതൃത്വത്തോടെ ഇന്നും നിലകൊള്ളുന്നു. അവിടത്തെ പാഠങ്ങള്‍ പഠിച്ച്, പാര്‍ട്ടി കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിന് അനുയോജ്യമായ മാര്‍ഗം കണ്ടെത്തണം. പാര്‍ട്ടിക്ക് രക്ഷയുണ്ടെങ്കില്‍ അത് ആശയത്തിന്റെ വിശ്വാസ്യത തിരിച്ചു പിടിക്കലിലൂടെയാണ്. ചുറ്റികയും കൊയ്ത്തരിവാളും വീണ്ടും ജനങ്ങളുടെ കയ്യിലെത്തുമ്പോഴേ, പാര്‍ട്ടിയുടെ ആത്മാവ് ശവശേഷിയില്‍ നിന്ന് ജീവശേഷിയായി മാറുകയുള്ളൂ. സൂക്ഷ്മതയില്ലാതെ ലഘുവായി സംസാരിക്കുമ്പോള്‍, സോഷ്യലിസം നടപ്പിലാക്കാന്‍ എളുപ്പമാണ് എന്ന് തോന്നാന്‍ ഇടയുണ്ട്. കമ്മ്യൂണിസത്തിന്റെ ആദിമ സ്വപ്നം തൊഴിലാളികര്‍ഷകരുടെ സ്വാതന്ത്ര്യസമാജമായിരുന്നു. എന്നാല്‍ കൃത്രിമബുദ്ധിയുടെ, ആള്‍ഗൊരിതങ്ങളുടെ, ബഹിരാകാശ കോളനികളുടെയും ഡി.എന്‍.എ. പുനര്‍സംയോജനത്തിന്റെയും കാലത്ത്, ആ മാര്‍ക്‌സിസ്‌റ് സ്വപ്നം ഇന്നൊരു പ്രസക്തി നഷ്ടപ്പെട്ട ആശയമായി മാറുന്നു. സിപിഎം ഇനി ചെയ്യേണ്ടത് ഏറ്റവും അവബോധമുള്ള പൗരനെയും കാലത്തിന്റെ പുതിയ വെല്ലുവിളികളെക്കുറിച്ച് പഠിപ്പിക്കുക. 'ഞങ്ങള്‍ എങ്ങനെ മാറും? എങ്ങനെ ജീവിക്കും?' എന്ന ചോദ്യം പാര്‍ട്ടിക്ക് തന്നെ ചോദിക്കേണ്ടിവരും. മാര്‍ക്‌സിസം ആദ്യകാലത്ത് ശുദ്ധിയുടെയും ജനാധിപത്യത്തിന്റെയും പ്രതീകമായി സോവിയറ്റ് യൂണിയനില്‍ അവതരിപ്പിക്കപ്പെട്ടു. 'അഴിമതിയില്ലാത്ത സമൂഹം' എന്നാണ് ആശയം ജനങ്ങളിലേക്ക് എത്തിച്ചത്. പക്ഷേ ചരിത്രം തെളിയിച്ചത് വ്യത്യസ്തമായിരുന്നു. ഒരു കാലത്ത് അഴിമതി വിരുദ്ധ പതാക ഉയര്‍ത്തിയിരുന്ന സിപിഎം, ഇന്ന് കോണ്‍ഗ്രസ്സിനെയോ ബിജെപിയെയോ പോലെ തന്നെ അധികാര-ധനബന്ധങ്ങളുടെ ചങ്ങലയില്‍ കുടുങ്ങുകയാണ്. പാര്‍ട്ടിക്ക് ഇനി ചരിത്രത്തിലെ ശുദ്ധമായ പാരമ്പര്യത്തിലേക്കു മടങ്ങാന്‍ കഴിയുമോ? അല്ലെങ്കില്‍, 'സിദ്ധാന്തത്തിന്റെ മറവില്‍' അഴിമതിയും ബന്ധവഴിയും മറച്ചുവെക്കുന്ന മറ്റൊരു രാഷ്ട്രീയകൂട്ടായ്മയായി മാറുമോ? ആശയങ്ങള്‍ ഒരു തവണത്തെ തെരഞ്ഞെടുപ്പിനും സ്ഥാനാര്‍ഥിത്വത്തിനുമപ്പുറം പോകുന്ന ഒന്നാണ്. അതിനാല്‍ സിപിഎം നേതൃത്വം ഗ്ലാസ്നോസ്റ്റിന്റെ (വ്യക്തതയും തുറന്നതുമായ) വഴിയിലേക്ക് തിരിയണം. സഖാക്കള്‍ക്ക് പെറെസ്‌ട്രോയിക്ക (പുതുക്കലും പുനര്‍സംഘടനയും) ആവശ്യമുണ്ട്. മാറ്റം മാത്രമാണ് കമ്മ്യൂണിസത്തിന് വീണ്ടും പ്രസക്തി നല്‍കുന്ന വഴി. അപ്പോഴേ നമ്മുക്ക് എ.കെ.ജി.യുടെയും ഗൗരിയമ്മയുടെയും വിട്ടുപോയ പാദച്ചിഹ്നങ്ങള്‍ തിരിച്ചറിയാന്‍ കഴിയൂ. Ravi Shankar writes about Kerala Communism and its leaders
ചരിത്രത്തിന്റെ മേഖലകളില്‍ വീഴുന്ന ഭീതിയുടെ നിഴലുകളെ മാറ്റാന്‍
സാ മ്രാജ്യങ്ങള്‍ ചരിത്രത്തിന്റെ രേഖകള്‍കൊണ്ട് വരച്ചതാണ് ദില്ലിയുടെ ഭൂപടം. 1354-ല്‍ മുഹമ്മദ് ബിന്‍ തുഗ്ലക് കെട്ടിയ ഫെറോസ് ഷാ കോട്‌ലയില്‍നിന്നും ചക്രവര്‍ത്തി നിസാമുദ്ദീന്റെ അവസാന വിശ്രമസ്ഥലത്തേക്കു പോകുമ്പോള്‍ അതിനെക്കാളുമൊക്കെ പുരാതനമായ ഇന്ദ്രപ്രസ്ഥത്തിന്റെ അവശേഷിപ്പുകള്‍ വഴിയില്‍ കാണാം. കല്ലിന്റെ വ്യത്യാസമാണ്. ആഭരണങ്ങളില്ലാത്ത കോട്ട. പുരാണ കില (കോട്ട) എന്നാണ് അതു വിളിക്കപ്പെടുന്നത്. മഹാഭാരതത്തിന്റെ അവസാനിക്കാത്ത മഹായുദ്ധം പോലെ ഇവിടെ ചരിത്രവും ചരിത്രവും തമ്മിലുള്ള യുദ്ധം ഇന്നും നടക്കുന്നു. ഹുമയൂണ്‍ കെട്ടിയ ദുര്‍ഗമാണ്. പക്ഷേ, അതിന്റെ കീഴില്‍ കിടക്കുന്നതാണ് പാണ്ഡവരുടെ ഇന്ദ്രപ്രസ്ഥം. ഇതാണ് ദില്ലിയുടെ വിഷമവൃത്തം. മൂന്ന് ദിവസം വിജ്ഞ്യാന്‍ ഭവനത്തില്‍ നടക്കുന്ന ആര്‍എസ്എസ്സിന്റെ മഹാസമ്മേളനം ഈ ചരിത്രങ്ങളെ സംയോജിപ്പിക്കാനുള്ള സംരംഭമാണ്. ആര്‍എസ്എസ്സിന്റെ മൃദുഭാഷിയായ ഭീഷ്മന്‍ മോഹന്‍ ഭാഗവത്തിന്റെ എല്ലാ പ്രസംഗങ്ങളുടെയും സത്ത ഇതായിരുന്നു: ആരാണ് ഹിന്ദു? എന്താണ് ഹിന്ദുത്വ? ഹിന്ദു ഭാരതീയനാണ് എന്ന് അദ്ദേഹം പറയുന്നു. ആ വാക്കില്‍ ജാതിയും മതവുമില്ല, ഭാരത വര്‍ഷത്തിലെ ജനനപുണ്യം മാത്രം. ആ സത്യത്തിനെ എതിര്‍ക്കുന്നവര്‍ ഹിന്ദുക്കളാണെങ്കിലും ഹിന്ദുവല്ല. അരിയും വിഷമാകുന്ന ആസുര കാലം ഈ വിപരീത സത്യത്തിലാണ് ഇന്നത്തെ ഭാരതത്തിന്റെ പ്രതിസന്ധി. പ്രത്യയശാസ്ത്രത്തിന്റെ ജാതകത്തില്‍ രാഷ്ട്രീയ പണ്ഡിതന്മാര്‍ കാണാത്ത ഒരു നക്ഷത്രം; ആര്‍എസ്എസ് ഒരു ഗുഢസ്ഥാപനമല്ല എന്നാണ് അദ്ദേഹത്തിന്റെ മൊഴി. എല്ലാ തിരശ്ശീലകളും മാറ്റുന്നു. സുതാര്യതയിലും സേവയിലും പ്രസന്നമായ ഒരു സംഘടനയാണ് ആര്‍എസ്എസ് എന്നാണ് ഭാഗവതിന്റെ വാക്കുകളുടെ സത്ത. അതില്‍ ഇരുണ്ട തമാശയുമുണ്ട്. ആര്‍എസ്എസ്സില്‍നിന്നും ജനിച്ച ഈ ബിജെപിയുടെ അവതാരം പടുതകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതാണ്. മന്ത്രിമാര്‍ക്ക് തുറന്നുപറയാന്‍ പറ്റില്ല. ഭയമാണ്. ഉദ്യോഗസ്ഥന്മാര്‍ മൗനികളാണ്. പത്ത് പതിനൊന്നു കൊല്ലത്തെ ഈ മൗനവ്രതം തലസ്ഥാന നഗരിയുടെ അധികാരമേഖലയില്‍ നിഴല്‍വീശിയിരിക്കുന്നു. എന്റെ പഴയ ഒരു സുഹൃത്തിന് അദ്ദേഹത്തിന്റെ ഓഫീസില്‍വെച്ച് കാണാന്‍ വൈമുഖ്യം. ''ആരെ ആര് ശ്രദ്ധിക്കുന്നു എന്ന് പറയാനാവില്ല. നമുക്ക് പിന്നെ എന്നെങ്കിലും കാണാം'' എന്നായിരുന്നു മറുപടി. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ 1950 മുതല്‍ പത്രപ്രവര്‍ത്തകരും എംപിമാരും മന്ത്രിമാരും കൂടെയിരുന്ന് വര്‍ത്തമാനം പറയുകയും തമാശ പറഞ്ഞ് ചിരിക്കുകയും ചെയ്തിരുന്നു. അതെല്ലാം പുരാവൃത്തമായിരിക്കുന്നു. ഇന്ന് വാതിലുകള്‍ അടച്ചിരിക്കുകയാണ്. സത്യത്തിന്റെ കരു നര്‍മ്മസല്ലാപത്തിലും ചിലപ്പോള്‍ പ്രത്യക്ഷമാകും. അറിവുകളുടെ കണ്ണുചിമ്മല്‍ സരളസല്ലാപത്തില്‍ കാണും. പുറത്തോട്ട് അറിയുന്ന വൃത്താന്തങ്ങളെ നാവടപ്പിയ്ക്കാനുള്ള ശ്രമം ഭീതിയാണ്. അഹങ്കാരമാണ് സത്തയുടെ അരക്ഷിതത്വം. ഭാഗവതിന്റെ ഭാഷണത്തിലും ഇരുന്നൂറോളം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിലും ഒക്കെ ഈ രഹസ്യമനോഭാവത്തിന്റേയും ഭീതിയുടേയും നിഷേധമാണ്. വാര്‍ത്ത സത്യമാവണം എന്നില്ല. പക്ഷേ, സത്യത്തില്‍ വാര്‍ത്തയുണ്ട്. ഇതാണ് ഭീഷ്മരുടെ നിര്‍ദേശം. ബിഷപ് നുണ പറഞ്ഞാല്‍ വിശുദ്ധ നുണയാകുമോ എന്ന പിണറായി വിജയന്റെ ചോദ്യത്തിനുള്ള ഉത്തരം അതാണ് ആരെങ്കിലും അദ്ദേഹത്തെ കേള്‍ക്കുന്നുണ്ടോ? അതോ വളര്‍ത്തുപട്ടികളെ പോലെ കുരയ്ക്കുന്ന ടെലിവിഷന്‍ പ്രവര്‍ത്തകരുടെ ഗര്‍ജനത്തില്‍ ഭാഗവതിന്റെ സന്ദേശം കേള്‍ക്കാനാവാതെ ചരിത്രത്തിന്റെ ഇരുണ്ട വഴികളില്‍, രാഷ്ട്രീയ നിശാചരന്മാരെപ്പോലെ പതുങ്ങിനടക്കുന്ന വിരസത ഭാരതത്തെ മുഷിപ്പിക്കുമോ? Ravi Shankar writes about Mohan Bhagavat`s speech and political scenario in Delhi
Explainer|പൊലീസ് കസ്റ്റഡിയും ജുഡീഷ്യല്‍ കസ്റ്റഡിയും ഒന്നാണോ? നിയമപരമായി എന്താണ് വ്യത്യാസം?
എന്താണ് പൊലീസ് കസ്റ്റഡി? പൊലീസ് കസ്റ്റഡി എന്നത് ഒരു പൊലീസ് സ്റ്റേഷന്റെ പരിധിക്കുള്ളില്‍ കുറ്റം ചെയ്തതായി സംശയിക്കപ്പെടുന്ന വ്യക്തിയെയോ കുറ്റാരോപിതനെയോ ശാരീരികമായി കസ്റ്റഡിയില്‍ വെയ്ക്കുന്നതാണ്. ഇത് സാധാരണയായി ഒരു അറസ്റ്റോടെ ആരംഭിച്ച് വ്യക്തിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൈമാറുമ്പോഴോ വിട്ടയക്കുമ്പോഴോ അവസാനിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനും തെളിവ് ശേഖരിക്കാനും പൊലീസിനു സാധിക്കും. അതേസമയം കസ്റ്റഡിയിലുള്ള ആളുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കാന്‍ പൊലീസ് ബാധ്യസ്ഥരാണ്. പൊലീസ് കസ്റ്റഡിയുടെ പരമാവധി സമയപരിധി 24 മണിക്കൂര്‍ ആണ്, പക്ഷേ കോടതി യുടെ അനുമതിയോടെ 15 ദിവസം വരെ നീട്ടാം. ക്ലാസ് റൂമില്‍ വടിയെടുക്കാമോ? ഇനി ജുഡീഷ്യല്‍ കസ്റ്റഡി എന്തെന്ന് നോക്കാം ചുരുക്കി പറഞ്ഞാല്‍, കോടതി മേല്‍നോട്ടത്തില്‍ പ്രതിയെ സൂക്ഷിക്കുക, പിന്നെ പൊലീസിനു യാതൊരു നിയന്ത്രണവും ഇല്ല. റിമാന്‍ഡ് റിപ്പോര്‍ട്ടും ആരോപണ വിധേയരുടെ ഭാഗവും കേട്ട്, ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കു വിടുന്നത് മജിസ്ട്രേറ്റിന്റെ അധികാരത്തില്‍പെടുന്നതാണ്. വധശിക്ഷ, ജീവപര്യന്തം തടവ്, അല്ലെങ്കില്‍ 10 വര്‍ഷത്തിനു മുകളില്‍ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍, പ്രതിയെ 90 ദിവസം വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാം. മറിച്ചാണെങ്കില്‍, ജുഡീഷ്യല്‍ കസ്റ്റഡി 60 ദിവസത്തില്‍ കൂടുതല്‍ നീട്ടരുത്. അതേസമയം ജാമ്യം ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഒരു വ്യക്തി ചെയ്തതെങ്കില്‍ സ്റ്റേഷനില്‍ നിന്നോ കോടതിയില്‍ നിന്നോ തന്നെ ജാമ്യത്തിന് അയാള്‍ക്ക് അവകാശമുണ്ട്. പൊലീസ് ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍, 24 മണിക്കൂറിനുള്ളില്‍ അവര്‍ പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കണം. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പ്രതിയെ ജയിലിലേക്ക് അയക്കണോ, അതോ പൊലീസ് കസ്റ്റഡിയില്‍ കൂടുതല്‍ അന്വേഷണത്തിനായി വിടണോ എന്ന് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് തീരുമാനിക്കും. police custody and judicial custody, what is the difference?
അ ധ്യാപകര്‍ക്ക് തങ്ങളുടെ വിദ്യാര്‍ത്ഥികളെ ശിക്ഷിക്കാനുള്ള നിയമപരമായ അധികാരമുണ്ടോ? അതോ അത് ഒരു ക്രിമിനല്‍ കുറ്റമാണോ? ഇന്ന് വിദ്യാഭ്യാസ രംഗത്തെ ഒരു ചൂടേറിയ ചര്‍ച്ചയാണിത്. കേരളത്തിലെ അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളുടെ ഭാവി ശാശ്വതമാക്കാനായി മിതമായ ശിക്ഷകള്‍ നല്‍കാനുള്ള അവകാശം ഉണ്ട് എന്ന് 2024-25 കാലയളവില്‍ കേരള ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എ. ബദറുദ്ദീന്‍, ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇവര്‍ ഈ വിഷയത്തില്‍ അധ്യാപകരെ നിയമപരമായി പരിരക്ഷിക്കുന്നതോടൊപ്പം അവര്‍ക്കുള്ള നിയന്ത്രണചട്ടക്കൂടുകളും വ്യക്തമാക്കുന്നു. 'അമ്പതു രൂപാ മതി എന്നുപറഞ്ഞപ്പോള്‍ എന്തുകൊണ്ടാണ് അയാളുടെ കണ്ണുകള്‍ നിറഞ്ഞത്?' മാന്യമായ ശാസനയ്ക്ക് നിയമ അംഗീകാരം: ജസ്റ്റിസ് എ ബദറുദ്ദീന്‍ 2024-ല്‍ പുറപ്പെടുവിച്ച നിരവധി വിധികളില്‍, അധ്യാപകരാല്‍ വിദ്യാര്‍ത്ഥികളുടെ നന്മ ലാക്കാക്കി, എന്നാല്‍ ദുരുദ്ദേശപരമോ അമിതമോ അല്ലാത്ത ശിക്ഷാ നടപടികളും ശാസനകളും കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു: a) ജോമി വേഴ്സ്സ് സ്റ്റേറ്റ് ഓഫ് കേരള (ജൂലൈ 34, 2024) ഈ കേസില്‍, പരീക്ഷയില്‍ മാര്‍ക്ക് കുറച്ച് ലഭിച്ച 13 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിയെ ഹെഡ്മാസ്റ്റര്‍ കൈകൊണ്ട് അടിച്ചതിനെ തുടര്‍ന്ന്, ഇയാളുടെ പേരില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 324 പ്രകാരം മാരകമല്ലാതെ അടിച്ചതിനും ജെജെ ആക്റ്റ് വകുപ്പ് 82 പ്രകാരവും വിദ്യാര്‍ത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, പൊലീസ് കേസ് എടുത്തു. എന്നാല്‍ ഈ കേസില്‍ അധ്യാപകന്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍, കോടതി താഴെ പറയും പ്രകാരം വിധി പ്രസ്താവിച്ചു: അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ശിക്ഷിക്കുമ്പോള്‍, അധ്യാപകന്റെ ഉദ്ദേശ്യം വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസപരമായ പുരോഗതിക്കും ശാശ്വതമായ ഭാവിക്ക് വേണ്ടിയുള്ളതും ആയിരുന്നു. അതില്‍ അധ്യാപകന് ഒരു പ്രതികാര ഉദ്ദേശ്യങ്ങളും ഉണ്ടായിരുന്നില്ല. അതിനാല്‍ മേല്‍ പറഞ്ഞ രണ്ട് വകുപ്പുകള്‍ പ്രകാരമുള്ള ക്രിമിനല്‍ കുറ്റങ്ങളും നിലനില്‍ക്കുന്നതല്ലെന്നും വ്യക്തമാക്കി കുറ്റപത്രം റദ്ദ് ചെയ്തു. b) നവംബര്‍ 11, 2024 സമാന സ്വഭാവമുള്ള മറ്റൊരു കേസിലും ജസ്റ്റ്‌സ് ബദറുദ്ദീന്‍ സമാന വിധി പുറപ്പെടുവിക്കുക ഉണ്ടായി. ഈ കേസില്‍, ഒരു 7-ാം ക്ലാസുകാരന്‍ അധ്യാപകനെ അധിക്ഷേപിച്ച് സംസാരിച്ചതിനെ തുടര്‍ന്ന്, അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ വടി കൊണ്ട് അടിക്കുകയും ചെവി പിടിച്ച് വലിക്കുകയും ചെയ്തു. ഇവിടെയും വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പൊലീസ് അധ്യാപകനെതിരെ ക്രിമിനല്‍ കേസ് എടുത്തു. എന്നാല്‍ ഹൈക്കോടതി അഭിപ്രായപ്പെട്ടത്, ഗുരുതര പരിക്ക് ഇല്ലാത്ത ചെറിയ ശാസനയോ ശിക്ഷാ നടപടിയോ ക്രിമിനല്‍ കുറ്റമല്ല എന്നും അതിനാല്‍ കുറ്റപത്രം നിലനില്‍ക്കില്ലെന്നും ആയിരുന്നു. അധ്യാപകന്റെ നടപടി അതിക്രമമല്ല, മറിച്ച് വിദ്യാര്‍ത്ഥിയുടെ അധിക്ഷേപത്തിന്റെ പ്രതികരണമാണ് എന്നും കോടതി വ്യക്തമാക്കി. c) ജൂലൈ 5, 2024 ന് മറ്റൊരു കേസിലും ഹൈക്കോടതി അധ്യാപകര്‍ക്ക് അനുകുല നിലപാട് സ്വീകരിച്ചു. എന്നാല്‍, അധ്യാപകര്‍ ശിക്ഷാ നടപടികളില്‍ മിതത്വം പാലിക്കണം എന്ന് പ്രത്യേകം ഓര്‍മ്മിപ്പിച്ചു. അധ്യാപകര്‍ കുട്ടികളെ നന്മക്കായുള്ള ഉദ്ദേശത്തോടുകൂടി ശാസന നല്‍കുമ്പോള്‍' അതിന്റെ മാന്യതയും പരിധിയും പാലിക്കണമെന്നു കോടതി വ്യക്തമാക്കി. ഉയര്‍ന്ന ആക്രോശത്തിലല്ലാത്ത ശാസന, ആരോഗ്യപരമായ കഷ്ടതയോ ഭൗതികമായ പരുക്കോ ഉണ്ടാക്കാത്തതോ ആയ ശിക്ഷകള്‍ ക്രിമിനല്‍ കുറ്റമല്ലെന്ന് ഈ വിധികളിലൂടെ കോടതി വിധി പ്രസ്താവിച്ചു. അധ്യാപക ജോലിയുടെ ശ്രേഷ്ഠതയ്ക്കും ന്യായപരമായ അധ്യാപനത്തിനും കാവലായി, ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനും 2025 ല്‍ അധ്യാപകര്‍ക്ക് അനുകുല ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പൊലീസ് അധ്യാപകരെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണമുണ്ടാകണം എന്ന് കോടതി വ്യക്തമായ നിര്‍ദേശം നല്‍കി. സിനിമാപ്പാട്ടുകളിലെ രാമനും സീതയും അധ്യാപകര്‍ വടി കൈവശം വെക്കുന്നത് അതിക്രമത്തിനല്ല, മറിച്ച് വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കുന്നതിന് മാത്രമാണെന്നും അത് പ്രഥമദൃഷ്ട്യാ കുറ്റകരമല്ലെന്നും കോടതി പറഞ്ഞു. കേരള ഹൈക്കോടതി ഈ വിധിയില്‍ ക്ലാസുകളിലെ ചില യാഥാര്‍ഥ്യങ്ങളും പ്രശ്‌നങ്ങളും പരിഗണിക്കുക ഉണ്ടായി. ഇന്ന് വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്നും ആയുധങ്ങളും കൈവശം വയ്ക്കുന്ന സാഹചര്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സമയത്ത്, അധ്യാപകര്‍ക്കുള്ള ആത്മവിശ്വാസവും നിയമസംരക്ഷണവും അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി. ഈ വിധികളിലൂടെ ഒരു സമതുലിത സമീപനമാണ് കേരള ഹൈക്കോടതി സ്വീകരിച്ച് പോന്നിരിക്കുന്നത്. ഈ വിധികള്‍ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളുടെയും അധ്യാപകരുടെ നിയമ പരിരക്ഷയുടെയും സമതുലിത നിലപാട് എടുക്കുന്നു. അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ ഭാവിക്ക് രൂപം കൊടുക്കുന്ന കൈകളാണ്. കേരള ഹൈക്കോടതിയുടെ ഈ വിധികള്‍, അധ്യാപകര്‍ക്ക് ശക്തമായ നിയമ പരിരക്ഷയാണ് നല്‍കുന്നത്. can teachers punish students in class room? what the law says
'അമ്പതു രൂപാ മതി എന്നുപറഞ്ഞപ്പോള്‍ എന്തുകൊണ്ടാണ് അയാളുടെ കണ്ണുകള്‍ നിറഞ്ഞത്?'
തൊ ണ്ണൂറുകളുടെ തുടക്കത്തിലാണ്. കല്യാണം കെട്ടിയ എനിക്ക് താമസിക്കാനൊരു വാടകവീടുവേണം. അത് ലയോളാ കോളേജിലേയ്ക്ക് നടന്നുപോകാവുന്ന ദൂരത്തായിരിക്കുകയും വേണം. എന്റെ ഭാര്യ അന്ന് ലയോളയില്‍ മാനേജ്‌മെന്റ് പഠിക്കുകയാണ്. പകുതി ദിവസങ്ങള്‍ പോലും വീട്ടില്‍ക്കിടന്നുറങ്ങാന്‍ പറ്റാത്തത്ര യാത്രാപങ്കിലമാണ് എന്റെ ജോലി. അതാണ് ചിന്ത ആ വഴി പോകാന്‍ കാരണം. ഷേര്‍ഫ്യൂദീന്‍ തെരുവില്‍ ഒരു വീടുകണ്ടുപിടിച്ചു. ഷേര്‍ഫ്യൂദീന്‍ സ്ട്രീറ്റ്, അബ്ദുള്ളാ സ്ട്രീറ്റ്, ഖാന്‍ സ്ട്രീറ്റ് എന്നിങ്ങനെ ചില തെരുവുകള്‍ ചൂളൈമേട് ഹൈറോഡില്‍ വന്നുചേരുന്നവയാണ്. ആ ഹൈറോഡില്‍ നിന്ന് മൂന്നുമിനിറ്റ് നടന്നാല്‍ നുംഗംബാക്കം റെയില്‍വേ സ്റ്റേഷനായി. അത് ക്രോസ്സ് ചെയ്താല്‍ ലയോളാ കോളേജിന്റെ ക്യാമ്പസിലെത്താം. മാനേജ്‌മെന്റ് സ്‌കൂളില്‍ എത്താന്‍ ക്യാമ്പസ്സിനുള്ളില്‍ കുറെ നടക്കണം. എന്നാലും നടക്കാവുന്ന ദൂരത്തിലാണ് കോളേജ്. ആദ്യം പറഞ്ഞ സ്ട്രീറ്റുകളിലെല്ലാം, മാന്‍ഷന്‍ എന്ന് തമിഴര്‍ വിളിക്കുന്ന ലോഡ്ജുകളുണ്ട്. അവിവാഹിതരായ പുരുഷന്മാര്‍ക്കും ലയോളയിലെ വിദ്യാര്‍ഥികള്‍ക്കും വേണ്ടിയുള്ളവയാണ് അവ. അബ്ദുള്ളാ തെരുവില്‍ അതുപോലൊന്നിലാണ് കട്ടപ്പനക്കാരന്‍ ജിബി അഗസ്റ്റിന്‍ താമസിക്കുന്നത്. എന്റെ ഭാര്യയുടെ സുഹൃത്തും ക്ലാസ്സ്മേറ്റുമായിരുന്ന ജിബി ഞങ്ങളുടെ വിവാഹം വഴിയാണ് എന്റെ സുഹൃത്തായത്. കക്ഷി ഇപ്പോള്‍ ഏഷ്യാനെറ്റിലുണ്ട്. അയാള്‍ താമസിക്കുന്ന മാന്‍ഷന്റെ താഴെ ഒരു കൊച്ചു ചായക്കടയും മറ്റു ചില ചെറിയ സ്ഥാപനങ്ങളുമൊക്കെയുണ്ട്. ആ ചായക്കടയുടെ തൊട്ടടുത്തായി ഗോവണിപ്പടിയുടെ സമീപത്ത് ഒരു പുലരിയില്‍ ഒരു ചാക്കുകെട്ട് പ്രത്യക്ഷപ്പെട്ടു. ആ ചാക്കുചുരുളുകള്‍ക്കിടയില്‍ ഒരു പഴകിനാറിയ വൃദ്ധനും. കിഴവനെ ആരോ അവിടെ ഉപേക്ഷിച്ചതാണ്. സംസാരമൊക്കെ നിന്ന അവസ്ഥയിലാണ് കാരണവര്‍. വൃണങ്ങളില്ലാത്ത ഭാഗത്തും ചിരങ്ങുകളാണ്. വലിയവൃണങ്ങളില്‍ പുഴുക്കളുണ്ട്. ഒരു പതിനഞ്ചടി ദൂരെവരെ ദുര്‍ഗന്ധമാണ്. 'പെണ്‍കുട്ടിയെ കയറില്‍ കെട്ടിവലിച്ച് കന്യാസ്ത്രീകള്‍; കാല്‍ക്കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍'; പരിഹാസ പോസ്റ്റുമായി ബിജെപി അന്ന് ചായക്കട തുറന്നുവെച്ചെങ്കിലും കച്ചവടമൊന്നും നടന്നില്ല. പിറ്റേന്ന് തുറന്നുമില്ല. മുകളിലത്തെ താമസക്കാര്‍ വിദഗ്ദ്ധമായി വൃദ്ധനെ താണ്ടി മുകളിലേയ്ക്കും താഴേയ്ക്കും പോകാന്‍ പഠിച്ചു. കോര്‍പറേഷന്‍കാരെ ആരോ അങ്ങോട്ടുപോയി വിവരമറിയിച്ചെങ്കിലും ഇങ്ങോട്ട് ഒന്നും സംഭവിച്ചില്ല. അബ്ദുള്ളാ തെരുവ് ചൂളൈമേട് ഹൈറോഡില്‍ ചേരുന്ന കവലയുടെ ഭരണം അങ്ങനെ ആ വൃദ്ധശരീരത്തിന്റെ ദുര്‍ഗന്ധത്തിന്റെ അധീനതയിലായി. കൂടുതല്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കാതെയായി... ''നുങ്കമ്പാക്കത്തിനും കോടമ്പാക്കത്തിനുമിടയ്ക്ക് പാലത്തിനടുത്ത് മൂന്നാമത്തെ റെയില്‍വേ ട്രാക്കില്‍ കൊണ്ടുവെയ്ക്കാം. കൊണ്ടുവെയ്ക്കാന്‍ ആളെക്കിട്ടിയിട്ടുണ്ട്. രാത്രി രണ്ടുമണിക്ക് ശേഷം വേണം പരിപാടി. ഒന്നോ രണ്ടോ ദിവസം കൂടി കാക്കൂ.'' ജിബിയുടെ കാതില്‍ ചിതറിവീണ ഈ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗങ്ങള്‍ ആ ചെറുപ്പക്കാരന്റെ ഉറക്കം കെടുത്തി. ഒന്നാലോചിച്ചാല്‍ ഒന്നും ചെയ്യാനില്ല. വൃദ്ധനും ഏറ്റവും നല്ലത് ആ വിധം ഒരു മരണമാണ്. മരണമല്ലാതെ മറ്റൊരു മുക്തിയ്ക്ക് ഒരു സ്‌കോപ്പുമില്ലാത്തത്ര ദുര്‍ഗന്ധപൂരിതമാണ് ആ ജീവിതാന്ത്യം. ജീവിച്ചിരിക്കുന്ന ഒരോ നിമിഷവും നരകമാണ്. അവനവനു മാത്രമല്ല, ഇതരനും അയലിനും അത്ര ധരിത്രിയ്ക്കും തഥൈവ. എത്ര നേരത്തേയാകാമോ അത്ര നല്ലത്. എന്നാലും ചെക്കന് ഉറക്കം വന്നില്ല. ഒരു മനുഷ്യനെ റെയില്‍വേ ട്രാക്കില്‍ കൊണ്ടുപോയി ഉപേക്ഷിക്കുന്ന കാര്യം ചര്‍ച്ചചെയ്യുന്നതുകേട്ടിട്ട് സമാധാനമായി ഉറങ്ങാന്‍ പറ്റുന്നയിനം രക്തമല്ല അയാളുടേത്. രാവിലെ അവന്‍ എന്റെയടുത്തു വന്നു. എന്റെ ഒരു ചേച്ചി മദിരാശിയില്‍ ഒരു സ്‌കൂളിന്റെ പ്രിന്‍സിപ്പലാണ്. ചേച്ചിയാണ് വടക്കന്‍ മദിരാശിയിലുള്ള ഒരു അഗതിസദനത്തിന്റെ വിലാസം ജിബിയ്ക്ക് കൊടുത്തത്. ജിബി അവരെ കാണാന്‍ പോയി. ഞാന്‍ എന്റെ ജോലിയും കൊണ്ട് കാണ്‍പൂരേയ്ക്കും. ആളിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അവര്‍ തയ്യാറാണ്. പക്ഷേ അവിടെ എത്തിച്ചുകൊടുക്കണം, അവര്‍ക്ക് വണ്ടിയൊന്നുമില്ല. ജിബിയുടെ വെല്ലുവിളികള്‍ തീരുന്നില്ല. എങ്ങനെ എത്തിക്കും? ഒരു വണ്ടിക്കാരും അങ്ങനെയൊരു ലോഡ് സ്വീകരിക്കില്ല. എത്ര രൂപാ കൊടുത്താലും നടക്കില്ല. അവസാനം ഒരു വഴി തെളിഞ്ഞുവന്നു. റെയില്‍വേ ട്രാക്കില്‍ കൊണ്ടുപോയി തട്ടാമെന്ന് സമ്മതിച്ച കക്ഷികളെത്തന്നെ ചായക്കടക്കാരന്‍ വഴി സമീപിച്ചു. ക്രൈം അല്ലാത്ത ഇജ്ജാതി കാര്യങ്ങളോട് അവര്‍ വലിയ പ്രതിപത്തി കാണിച്ചില്ല. പക്ഷേ കൂട്ടത്തില്‍പെട്ട ഒരു ഓട്ടോറിക്ഷക്കാരനെ അവര്‍ അവന് പരിചയപ്പെടുത്തിക്കൊടുത്തു. ഓട്ടോക്കാരന്‍ നാനൂറുരൂപ കൂലിചോദിച്ചു. കൂടിയാല്‍ നാല്‍പ്പത് രൂപായുടെ ഓട്ടമേയുള്ളൂ. വാഷിങ് പൗഡറും ബ്ലീച്ചിങ് പൗഡറും വാങ്ങാന്‍ മുപ്പത്തുരൂപാ വേറെയും പറഞ്ഞ് കാര്യമുറപ്പിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ജിബിയും ഒരു സുഹൃത്തും ഓട്ടോറിക്ഷക്കാരനും ചേര്‍ന്ന് കാരണവരെ വൃദ്ധമന്ദിരത്തില്‍ എത്തിച്ചു. അതിന്റെ നടത്തിപ്പുകാര്‍ കന്യാസ്ത്രീകളാണ്. അവര്‍ അയാളെ ഏറ്റുവാങ്ങി. സ്വന്തത്തില്‍പ്പെട്ട ആരെയോ എടുത്തുകൊണ്ടുപോകുന്നതുപോലെ അയാളെ രണ്ടുപേര്‍ എടുത്തുകൊണ്ടുപോയി. അവിടെത്തന്നെയുണ്ടായിരുന്ന ഒരു ടാപ്പില്‍നിന്ന് വന്ന സമൃദ്ധമായ വെള്ളമുപയോഗിച്ച് ഓട്ടോറിക്ഷാ അവര്‍തന്നെ കഴുകിക്കൊടുത്തു. ''അമ്പതുരൂപാ മതി'', തിരിച്ചുവന്ന ഓട്ടോക്കാരന്‍ പറഞ്ഞു. കണ്ണ് ചെറുതായൊന്നു തുടച്ച്, അയാള്‍ ഓടിച്ചുപോയി. ഞായറാഴ്ച്ച ജിബി ചുമ്മാ വൃദ്ധനെ കാണാന്‍ പോയി. ആശാന്‍ നല്ല പകിട്ടില്‍ വിശ്രമിക്കുകയാണ്. മുടിവെട്ടി, ഷേവ് ചെയ്ത് കുട്ടപ്പനായിട്ടുണ്ട്. വെള്ള മുറിക്കൈയ്യന്‍ ഷര്‍ട്ടും വെള്ളമുണ്ടുമാണ് വേഷം. മുറിവുകളൊക്കെ മെനയായി ബാന്റേജ് ചെയ്തിരിക്കുന്നു. ഗ്‌ളൂക്കോസ് കയറുന്നുണ്ട്. ചെറിയ പനിയുണ്ടെങ്കിലും നല്ല സമാധാനത്തില്‍ കിടന്നുറങ്ങുന്നു, അയാള്‍. അവിടത്തെ അനേകം അനാഥരില്‍ ഒരുവനായി, എന്നാല്‍ അവിടത്തെ സഹോദരികളുടെ പരിചരണത്തില്‍, അവരുടെ ഒരാങ്ങളയായി, അല്ലെങ്കില്‍ അച്ഛനായി... പിറ്റേന്ന്, തിങ്കളാഴ്ച്ച രാത്രി അയാള്‍ മരിച്ചു. ചൊവ്വാഴ്ച അവര്‍ അക്കാര്യം ജിബിയെ അവന്റെ മാന്‍ഷനിലേയ്ക്ക് വിളിച്ച് അറിയിച്ചു. ഞാന്‍ കാണ്‍പൂരില്‍നിന്ന് വന്നപ്പോള്‍ ബുധനാഴ്ചയായിരുന്നു. ഞാന്‍ കാണ്‍പുര്‍ പോയി തിരിച്ചെത്തിയ ആ ഒരാഴ്ചയ്ക്കുള്ളില്‍, കണ്‍വെര്‍ഷന്റെ കാര്യത്തില്‍ അതിവിദഗ്ദ്ധകളായ ആ കന്യാസ്ത്രീകള്‍ നടത്തിയ കണ്‍വെര്‍ഷന്‍ ഒന്നല്ല, രണ്ടാണ്. പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം, രാജ്യം വിട്ടു പോവരുത്; ജാമ്യവ്യവസ്ഥയില്‍ നിര്‍ദേശം, കന്യാസ്ത്രീകള്‍ ഇന്നു പുറത്തിറങ്ങും റെയില്‍വേ ട്രാക്കില്‍ മാംസത്തുണ്ടുകളായി ചിതറിത്തീരുമായിരുന്ന അധമമായ ഒരു അനാഥമരണത്തെ, എന്റെയോ നിങ്ങളുടെയോ അച്ഛന് നമ്മളാഗ്രഹിക്കുന്ന മരണംപോലെ അന്തസ്സുള്ള ഒരു മരണമാക്കി അവര്‍ കണ്‍വെര്‍ട്ട് ചെയ്തുകളഞ്ഞു. ഒരുപക്ഷേ, തന്റെ മരണത്തിനു മുമ്പുള്ള ആ മൂന്ന് ദിനരാത്രങ്ങളിലെ ഹ്രസ്വമെങ്കിലും അന്തസ്സായ, മനുഷ്യസമാനമായ, ഒരു ജീവിതം ജീവിക്കാന്‍ വേണ്ടി മാത്രം അത്രകാലം ജീവിച്ചിരുന്നതുപോലെ, അയാള്‍ തലയുയര്‍ത്തി കടന്നുപോയി. എത്ര മഹത്തരമായ ഒരു കണ്‍വെര്‍ഷന്‍. നാനൂറുരൂപയും സോപ്പുപൊടിയും വേണമെന്നുപറഞ്ഞുവന്ന ഓട്ടോക്കാരന്റെ കണ്‍വെര്‍ഷന്‍ നമ്മള്‍ കാണാതെ പോകരുത്. റെയില്‍വേ ട്രാക്കിലേയ്ക്ക് വൃദ്ധനെ കൊണ്ടുപോകുന്നതും ഈ കരുണാലയത്തിലേയ്ക്ക് അതേ വൃദ്ധനെ കൊണ്ടുപോകുന്നതും ആ ഡ്രൈവര്‍ക്ക് ഒരേപോലെയുള്ള പരിപാടിയാണ്. പിന്നെയെന്താണ് അയാള്‍ താന്‍ പറഞ്ഞുറപ്പിച്ച ലോട്ടറി വേണ്ടെന്നുവെച്ചത്? അമ്പതുരൂപാ മതി എന്നുപറഞ്ഞപ്പോള്‍ എന്തുകൊണ്ടാണ് അയാളുടെ കണ്ണുകള്‍ നിറഞ്ഞത്? കന്യാസ്ത്രീകളെ, നിങ്ങള്‍ ഈ കണ്‍വെര്‍ഷന്റെ പണിയില്‍ ബഹുകേമികളാണ്. പറയാതെവയ്യ! Keep it up! (സാമൂഹ്യ മാധ്യമത്തില്‍ എഴുതിയത് അനുമതിയോടെ പ്രസിദ്ധീകരിക്കുന്നു) Jose Kunju writes about charity works of Nuns and their helping nature
അറിയുമോ ചങ്ങമ്പുഴയും മേല്‍പുത്തൂരും എഴുതിയ ഗണിത ഗ്രന്ഥങ്ങള്‍? ഗണിത ചരിതത്തിലൂടെ ഒരു യാത്ര
പു സ്തക പ്രസാധനം പലതരത്തില്‍ സംഭവിക്കുന്നു. അത് സാഹിത്യമാവാം, ചരിത്രമാവാം. ശാസ്ത്രജ്ഞാനം പകര്‍ന്നു നല്‍കുന്ന ഗ്രന്ഥങ്ങളെ വിജ്ഞാനകൃതികളെന്ന ഗണത്തിലാണ് സാധാരണ ഉള്‍പ്പെടുത്താറ്. അതാകട്ടെ അധികവും ഒരാളുടെ മാത്രം രചനയാവാറാണ് പതിവ്. എന്നാല്‍ ഒന്നിലധികം പേര്‍ ചേര്‍ന്നെഴുതിയ പുസ്തകങ്ങളും വിരളമല്ല. ഈയിടെ തൃശൂര്‍ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച ഗണിത ചരിതം എന്ന പുസ്തകം വായിക്കാനിടയായി. ഇതാകട്ടെ മുപ്പത്തൊമ്പത് ഗവേഷകരുടെ രചനകളുടെ സമാഹാരമായ ഒരു ഗണിത ഗ്രന്ഥമാണ്. പുരാതന കേരളീയ ഗണിതത്തിലെ അതികായരുടെ സംഭാവനകളെ പ്രകാശിപ്പിക്കുന്ന വിജ്ഞാനഭരിതമായ പുസ്തകമാണ് തൃശൂര്‍ ശ്രീ സി. അച്യുത മേനോന്‍ ഗവണ്മെന്റ് കോളജിലെ അധ്യാപകനായ ഡോ. ഉണ്ണികൃഷ്ണന്‍ തെക്കേപ്പാട്ട് സമ്പാദകനായി നമുക്ക് ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ നോളഡ്ജ് സിസ്റ്റത്തിന്റെയും ഇരിഞ്ഞാലക്കുട മാധവഗണിത കേന്ദ്രത്തിന്റെയും സഹകരണത്തോടെ തൃശൂരും എറണാകുളത്തും വെച്ച് നടത്തിയ ഗണിത സെമിനാറുകളുടെ പ്രൊസീഡിംഗ്‌സ് കൂടിയാണീ അപൂര്‍വ ഗ്രന്ഥം. കേരളത്തിന്റെ നൂറ്റാണ്ടുകള്‍ നീണ്ട ഗണിത പാരമ്പര്യത്തെ പരിചയപ്പെടാന്‍ ഈ പുസ്തകം വളരെ ഉപകരിക്കുമെന്നതില്‍ സംശയമില്ല. കേരളീയര്‍ ഒരു വിദ്യാലയത്തിലും പഠിയ്ക്കാനിടയില്ലാത്ത ഹരിദത്തന്‍, സംഗമഗ്രാമ മാധവന്‍, വടശ്ശേരി പരമേശ്വരന്‍, നീലകണ്ഠ സോമയാജി, ജ്യേഷ്ഠദേവന്‍, അച്യുത പിഷാരടി, ശങ്കരവാര്യര്‍, അച്യുത പണിക്കര്‍, പുതുമന ചോമാതിരി, പറങ്ങോട്ട് ജ്യേഷ്ഠദേവന്‍, ദാമോദരന്‍, ചിത്രഭാനു , മേല്പുത്തൂര്‍ നാരായണ ഭട്ടതിരി തുടങ്ങിയ പ്രശസ്തരായ കേരളിയ ഗണിത ശാസ്ത്രജ്ഞരെ ഇനി വരുന്ന തലമുറയ്ക്ക് പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നതില്‍ ഈ ഗ്രന്ഥം വിജയിച്ചിട്ടുണ്ട്. കയ്പേറിയ ഈ ഇല കഴിക്കുന്നത് നല്ലതാണോ ചീത്തയാണോ? ഭാരതത്തിന്റെ ഗണിത ചരിത്രം പരിശോധിച്ചാല്‍ ജ്യോതിശ്ശാസ്ത്രജ്ഞന്മാരാണ് ഏറെയും സംഭാവനകള്‍ നല്‍കിയിട്ടുള്ളതെന്ന് കാണാം. കേരളത്തിന്റെ മാത്രം കാര്യമെടുത്താലും സ്ഥിതി വ്യത്യസ്തമല്ല. കൗതുകവും ജിജ്ഞാസയും ജനിപ്പിക്കുന്ന ആകാശ നിരീക്ഷണം നിളാ നദീ തീരത്ത് നൂറ്റാണ്ടുകളായി നടന്നിരുന്നതിന്റെ ഫലങ്ങള്‍ കേരളീയ ഗണിതത്തിന്റെ നൂതന ആശയങ്ങള്‍ക്ക് അടിസ്ഥാനമായിത്തീര്‍ന്നിട്ടുണ്ടെന്ന് ഗണിത ചരിതം നമ്മെ കാട്ടിത്തരുന്നുണ്ട്. കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, ഡോ. സുവര്‍ണ്ണ നാലപ്പാട്ട്, ഡോ. രാജശേഖര്‍ പി. വൈക്കം, ഡോ. അനില്‍ നാരായണന്‍ എന്‍., ഡോ. പി. സി. മുരളീ മാധവന്‍, ഡോ. കതിരൂ ജയരാമന്‍, ഡോ. ജെ. സിന്ധു റാണി, പ്രൊഫ. ജോര്‍ജ് എസ്. പോള്‍, പ്രൊഫ. ടി. എസ്. ബാലസുബ്രഹ്മണ്യന്‍, വേദഗണിതത്തിലെ പ്രഗത്ഭനായ അജിത് രാജ , ശില്പനിര്‍മ്മാണ രംഗത്തെ പ്രശസ്തനായ നന്ദകുമാര്‍ എളവള്ളി, വാദ്യകലയിലെ പ്രഗത്ഭനായ ഗണിതാധ്യാപകന്‍ കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി, സംഗീതരംഗത്തെ പ്രശസ്തനായ ഗണിതാധ്യാപകന്‍ നെടുമ്പള്ളി രാംമോഹന്‍, മാധവഗണിത കേന്ദ്രം ഡയറക്ടര്‍ എ. വിനോദ്, ഡോ. ആരിഫ് അലി കൊളത്തേക്കാട്ട് തുടങ്ങിയ അതിപ്രഗത്ഭരാണ് അവരവരുടെ മേഖലയില്‍ ഗണിതത്തെ പരിചയപ്പെടുത്തുന്നത് എന്നത് എടുത്ത് പറയാതിരിക്കാന്‍ കഴിയില്ല. ഇതില്‍ 28 ലേഖനങ്ങള്‍ മലയാളത്തിലും ബാക്കി 11 എണ്ണം ഇംഗ്ലീഷിലുമായാണ് എഴുതിയിരിക്കുന്നത്. ഗണിതമില്ലെങ്കില്‍ ലോകമില്ലെന്ന് നാം കേട്ട് കേട്ട് പഴകിയിട്ടുണ്ടെങ്കിലും ഗോപീകൃഷ്ണന്‍ മാഷിന്റെ പ്രകൃതിയിലെ ഗണിതം വായിക്കുന്നവരുടെ മനസ്സില്‍ വരച്ചു പോവുന്ന ഗണിത ചിത്രങ്ങള്‍ ഊഹിക്കാവുന്നതിനുമപ്പുറത്താണ്. ആയുര്‍വേദത്തിലെ ഗണിത രഹസ്യങ്ങള്‍ ഡോ. അനുമോദ് കാക്കശ്ശേരി വെളിപ്പെടുത്തുമ്പോള്‍ നാം ഒറ്റശ്വാസത്തില്‍ എല്ലാം അകത്താക്കാന്‍ ശ്രമിക്കും. പഴയകാല ഓര്‍മ്മകളുടെ കയത്തില്‍ നിന്ന് പൊക്കിയെടുത്തു കൊണ്ടുവന്ന് പ്രസിദ്ധീകരിച്ച നിഴലളന്ന് സമയം കണക്കാക്കുന്ന പട്ടിക കേരളീയ ജ്യോതിഷികളുടെ ഗണിത സാമര്‍ത്ഥ്യത്തെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു. കേരളീയ വാദ്യകലയുടെ ഗണിതം പ്രതിപാദിക്കുന്ന കലാമണ്ഡലം രതീഷിന്റെയും, കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരിയുടെയും ലേഖനങ്ങള്‍ വിവരണാതീതമാണ്. ചെണ്ടയിലെ താളപ്പെരുക്കങ്ങള്‍ ഗണിത പാറ്റേണുകളിലൂടെ വെളിപ്പെടുത്തുമ്പോള്‍ കരിയന്നൂര്‍ നമുക്ക് മുന്നില്‍ തുറന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ അറിവിനു മുമ്പില്‍ നമസ്‌കരിക്കാതെ തരമില്ല. ചിത്രകലയിലെ ഗണിതം പറയുന്ന ബാബു വാകയുടെ ലേഖനവും, ചുവര്‍ ചിത്രകലയുടെ ഗണിതം വെളിവാക്കുന്ന നളിന്‍ ബാബുവിന്റെ ലേഖനവും, ആധാരമെഴുത്തിന്റെ ജ്യാമിതീയവും അംശബന്ധവും വ്യക്തമാക്കുന്ന കൃഷ്ണകുമാറിന്റെ ലേഖനവും ഏതൊരാള്‍ക്കും പുതിയ അറിവുകള്‍ നല്‍കും. പരല്‍ പാദം വെയ്ക്കുന്ന കേരളീയ ഗണിത വിജ്ഞാനം അരിയന്നൂര്‍ ഉണ്ണികൃഷ്ണനും രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. മഹേന്ദുവിന്റെ ഫോറന്‍സിക് ഗണിതവും, സുവര്‍ണ്ണ സുരേന്ദ്രന്റെ പുരാതന രസതന്ത്രത്തിന്റെ ഗണിതബന്ധങ്ങളും ആധുനിക തലമുറയവരെ ചിന്തിപ്പിക്കുന്നതായി തോന്നി. പദ്യരചനയില്‍ വരുന്ന വൃത്തത്തിന്റെ ഗണിതവൃത്താന്തം പറയുന്ന ഡോ. രാജശേഖര്‍ പി. വൈക്കത്തിന്റെ എഴുത്ത് നമ്മെ അതിശയിപ്പിക്കുന്നതാണ്. അതുകൊണ്ട് ഗണിത ചരിതം എന്ന ഈ പേര് കേട്ട് അത് ചരിത്രം മാത്രം പറയുന്ന ഗ്രന്ഥമാണെന്ന് കരുതിയാല്‍ തെറ്റി. എന്നാലും ഡോ. ടി.പി. റിന്‍സിയുടെ കേരളീയ ഗണിതത്തിന്റെ ചരിത്രം വ്യക്തമാക്കുന്ന ഒരു ഗംഭീര ലേഖനം ഉണ്ട് എന്നത് പറയാതെ വയ്യ. ഗണിതത്തിന്റെ പുറമ്പോക്കില്‍ കിടന്നിരുന്ന അറിവുകളെ തേടിപ്പിടിച്ച് അവഗണിക്കപ്പെട്ടു പോയ ഗണിത വിദ്യകളെ പരിചയപ്പെടുത്താന്‍ അതിന്റെ ആന്തരിക വശങ്ങളെ യുവതലമുറയ്ക്ക് സ്വായത്തമാക്കാന്‍ ഉപകരിക്കുന്ന ഒരു ശാസ്ത്ര ഗ്രന്ഥം കൂടിയാണീ കൃതി. സിനിമാപ്പാട്ടുകളിലെ രാമനും സീതയും നാരായണീയം എന്ന ഗ്രന്ഥമെഴുതിയ മേല്പുത്തൂര്‍ നാരായണ ഭട്ടതിരിയും, മലയാളത്തിന്റെ പ്രിയ കവിയായ ചങ്ങമ്പുഴ കൃഷ്ണപിള്ളയും ഗണിത ഗ്രന്ഥങ്ങളുടെ കൂടി കര്‍ത്താവാണെന്ന് ഈ ഗ്രന്ഥം കാട്ടിത്തരുന്നു. ലിപി വിന്യാസവും കെട്ടും മട്ടും എല്ലാം ആരെയും ആകര്‍ഷിക്കുന്ന തരത്തിലാണ് എന്നതും എഡിറ്റര്‍ എന്ന നിലയില്‍ ഡോ. ഉണ്ണികൃഷ്ണന്‍ തെക്കേപ്പാട്ട് നമുക്ക് സമ്മാനിച്ച ഈ ഗ്രന്ഥം എല്ലാ നല്ല വായനക്കാരെയും ആകര്‍ഷിക്കുമെന്നതില്‍ തര്‍ക്കമില്ല. (പുറനാട്ടുകര കേന്ദ്രസംസ്‌കൃത സര്‍വകലാശാല അധ്യാപകനാണ് ലേഖകന്‍) history of mathematics in kerala, book riview
വിഎസ്, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് നൽകിയ സംഭാവനയിൽ ഇങ്ങനെയൊന്ന് കൂടെയുണ്ട്
ലോ കത്തൊട്ടാകെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തിരിച്ചടിയേറ്റ കാലമായിരുന്നു 1980കളുടെ അവസാനവും 1990കളുടെ തുടക്കവും. 1991ൽ നിരവധി കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ കൊഴിഞ്ഞുവീണു, പിന്നീട് അവിടങ്ങളിൽ കണ്ടത് പലതരം ഏകാധിപത്യ പ്രവണതകളാണ്. പലയിടങ്ങളിലും ബഹുകക്ഷി വ്യവസ്ഥ നിലവിൽ വന്നു എന്നത് മറ്റൊരു കാര്യം. ഇതിന് മുൻപ് തന്നെ യൂറോപ്പിൽ യൂറോ കമ്മ്യൂണിസവും ന്യൂ ലെഫ്റ്റ് എന്നീ ധാരകളും ഉരുത്തിരിഞ്ഞിരുന്നു. എന്നാൽ, ഇതൊന്നും ഏശാത്ത ഒരു സ്ഥലം കേരളമാണെന്ന് വേണമെങ്കിൽ പറയാം. ലോകത്ത് ബഹുകക്ഷി വ്യവസ്ഥയിലെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അങ്ങനെയൊരു ജനാധിപത്യ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. മാർക്സിസം - ലെനിനിസം അടിസ്ഥാനപ്രമാണമെന്ന് അടിവരയിട്ടു പറയുന്ന പാർലമെൻ്ററി ഇടതുപക്ഷത്തിന് ശക്തിയുള്ള സ്ഥലമാണ് കേരളം. എന്നാൽ, 1950-കൾ മുതൽ തന്നെ ലെനിൻ വിമർശിച്ച പാർലമെൻ്ററി ക്രെട്ടിനിസം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളെ ബാധിച്ചു എന്ന വിമർശനം ഇന്നും കേൾക്കുന്ന സംഘടനകളുമാണ് അവ. വി എസ് അച്യുതാനന്ദ ൻ്റെ സംഭാവനകളെപ്പറ്റി നിരവധി പേർ പറയുന്നുണ്ട്. എന്നാൽ, അധികമാരും പറയാത്ത പോയ ഒരു രാഷ്ട്രീയ സംഭാവന അദ്ദേഹം കമ്മ്യൂണിസ്റ്റ് സംഘടനാരീതിക്ക് നൽകിയിട്ടുണ്ട്. അതേക്കുറിച്ച് പറയാതെ വി എസ് എന്ന നേതാവിന്റെ സംഭാവനകൾ പൂർണ്ണമാകില്ല. ഈ കാശിത്തുമ്പ വിടരും, വിപ്ലവ നായകന്റെ ഓര്‍മ്മകളുമായി; വി എസിന്റെ പേരിലൊരു പൂവ് കേരളത്തിൽ പാർലമെന്ററി ജനാധിപത്യത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ലെനിനിസ്റ്റ് സംഘടനാ രീതിയിൽ പ്രവർത്തിക്കുന്ന സിപി എമ്മിൽ ഇടവേളയ്ക്ക് ശേഷം ഉൾപ്പാർട്ടിസമരമെന്ന ആഭ്യന്തര കലഹത്തിന്റെ ആദ്യ വെടി പൊട്ടുന്നതും സോവിയറ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ തകർച്ചയോടെയാണ്. അക്കാലത്ത് കോഴിക്കോട് നടന്ന സി പി എം സമ്മേളനത്തിൽ വി എസ് അച്യുതാനന്ദൻ സെക്രട്ടറി സ്ഥാനം ഒഴിയുന്നു, പ്രതിപക്ഷനേതാവെന്ന സ്ഥാനം ഒഴിഞ്ഞ് ഇ കെ നായനാർ സെക്രട്ടറിയാകുന്നു. വി എസ് പ്രതിപക്ഷനേതാവാകുന്നു. ഇതോടെ കേരളത്തിൽ ചില പുതിയ തുടക്കങ്ങൾക്ക് തിരികൊളുത്തുകയായിരുന്നു. സി പി എമ്മിനുള്ളിൽ പതിയെ സി ഐ ടി യു - വി എസ് എന്നീ രണ്ട് വിഭാഗങ്ങൾ രൂപപ്പെടുന്നു. ആശയപരമായ അഭിപ്രായവ്യത്യാസങ്ങളെന്ന് പാർട്ടി പറയുന്ന കാര്യങ്ങൾ മുഖവിലയ്ക്കെടുത്ത് അങ്ങനെ തന്നെ കാണാം. ആ പ്രതിപക്ഷനേതൃകാലഘട്ടത്തിലാണ് വി എസ് അച്യുതാനന്ദൻ എന്ന കർക്കശക്കാരനായ നേതാവ് പാർലമെന്ററി സാധ്യതകളുടെ ഉപയോഗവും മാധ്യമങ്ങളുടെ സാധ്യതയും കൃത്യമായി ഉപയോഗിച്ചു തുടങ്ങുന്നത്. ഇന്നത്തെ പോലെ ചാനലുകളോ ഓൺലൈൻ മാധ്യമങ്ങളോ സോഷ്യൽ മീഡിയയോ ഒന്നുമില്ലാത്ത കാലം. പക്ഷേ, വി എസ് അച്യുതാനന്ദൻ ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങൾ കേരളത്തിലെ പ്രധാന ചർച്ചാവിഷയമായി മാറി. പാമോലിൻ, ഇടമലയാർ, ഗ്രാഫൈറ്റ്, സൂര്യനെല്ലിഎന്നുവേണ്ട വി എസ് എന്നും മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. ഇതിനിടയിൽ ഐ എസ് ആർ ഒ ചാരക്കേസ് വന്നെങ്കിലും വി എസ് അതിനേക്കാളേറെ ശ്രദ്ധകേന്ദ്രീകരിച്ച് നിന്നത് ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിലായിരുന്നു. അദ്ദേഹം ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങൾ മാധ്യമങ്ങൾ ഏറ്റെടുത്തു. മാധ്യമങ്ങളിൽ വന്ന വിഷയങ്ങൾ അദ്ദേഹവും. അതൊരു കൊടുക്കൽ വാങ്ങലായിരുന്നു. വി എസ് അച്യതാനന്ദൻ, പിണറായി വിജയൻ, ആനത്തലവട്ടം ആനന്ദൻ തോമസ് ഐസക് എന്നിവർ 1996ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ജയിച്ചുവെങ്കിലും വി എസ് തോറ്റു. തോറ്റ വി എസ്, ജയിച്ച വിഎസ്സിനേക്കാൾ അപകടകാരിയായിരുന്നുവെന്ന് എതിരാളികൾ തിരിച്ചറിഞ്ഞത് അപ്പോഴായിരുന്നു. പാർട്ടിക്കുള്ളിൽ ലെനിനിസ്റ്റ് സംഘടനാ രീതി ഉപയോഗിച്ചു കൊണ്ട് നേടിയെടുത്ത മേൽക്കൈ. പക്ഷേ, വി എസ് അവിടം കൊണ്ട് നിർത്തിയില്ല, താൻ ഉന്നയിച്ച അഴിമതിയാരോപണങ്ങളുടെ പിന്നാലെ തന്നെ തുടർന്നു. പരാതികൾ, വിജിലൻസ് കേസുകൾ അങ്ങനെയങ്ങനെ. ഇത് ഒരുവശത്ത് നടക്കുമ്പോൾ വി എസ് മുല്ലപ്പെരിയാറിലേക്ക് യാത്രപോയി. അന്നുവരെ കേരളത്തിലൊരു രാഷ്ട്രീയ നേതാവും ഇടപെടാത്ത ഒരു വിഷയത്തിനെ വി എസ് ജനശ്രദ്ധയിലേക്ക് കൊണ്ടുവന്നു. വി എസ്സിനൊപ്പം മാധ്യമങ്ങളും പോയി. തെരഞ്ഞെടുപ്പ് കാലങ്ങളിൽ വി എസ്സിനെ എതിർത്ത മാധ്യമങ്ങൾ പോലും അദ്ദേഹം മുല്ലപ്പെരിയാർ സന്ദർശിക്കുന്ന പടം ഒന്നാം പേജിൽ അച്ചടിച്ചു. വി എസ് എന്ന നേതാവ് സംഘടനയെയും ജനങ്ങളെയും ഒരുമിപ്പിക്കുന്ന ഒരു കാഴ്ച, സമാന്തരമായി ഭരണകൂടത്തോട്, ഏറ്റെടുക്കേണ്ട ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്ന സൂചന. ഇതോടെ വർഷങ്ങൾക്ക് ശേഷം മുല്ലപ്പെരിയാർ വീണ്ടും ചർച്ചാ വിഷയമായി. ഇതിനൊപ്പം തന്നെ സൂര്യനെല്ലി കേസിലെ പെൺകുട്ടിക്ക് നീതി നേടിക്കൊടുക്കാനുള്ള പോരാട്ടത്തിൽ നിന്ന് അണുവിട വി എസ് പിന്നോട്ട് പോയില്ല. ഇങ്ങനെ നിന്ന വി എസ് വീണ്ടും പുതിയ പോർമുഖങ്ങൾ തുറക്കുന്നത് 2001 ലാണ്. വി എസ് ജയിച്ചു. എൽ ഡി എഫ് പ്രതിപക്ഷത്തായി. മതികെട്ടാനിലെ കയ്യേറ്റത്തിനെതിരെയായിരുന്നു പ്രധാനപ്പെട്ട ഒരിടപെടൽ. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ വി എസ് സ്ഥലം സന്ദർശിച്ചു. അന്ന് ഇവിടെയുണ്ടായിരുന്ന സകലമാധ്യമങ്ങളും വി എസ്സിനൊപ്പം അവിടെയെത്തി. മുല്ലപ്പെരിയാർ പോലെ തന്നെ മതികെട്ടാനും പിന്നീട് കേരളത്തിലെ പ്രധാന വിഷയമായി മാറി. വി.എസ്. സജീവമായി ഇടപെട്ട മറ്റൊരു പ്രശ്നമാണ് മുത്തങ്ങയിലെ ആദിവാസി പ്രക്ഷോഭം. അങ്ങനെ ഓരോ വിഷയങ്ങളിലും വി എസ് ഇടപെട്ടു തുടങ്ങി. ചുരുക്കി പറഞ്ഞാൽ ഒരു പ്രൈവറ്റ് സെക്രട്ടറിയും ഇല്ലാതെ എൽ ഡി എഫ് കൺവീനറായിരുന്നുകൊണ്ട് മുല്ലപ്പെരിയാറിൽ പോയി വി എസ് ആരംഭിച്ച യാത്ര, പിന്നീട് കേരളത്തിലെ ഓരോ പ്രദേശത്തേക്കും നീളുകയായിരുന്നു. അതിനൊപ്പം മറ്റൊന്നു കൂടി സംഭവിക്കുന്നുണ്ടായിരുന്നു. വിഎസ് എന്നും നേതാവ്, ഇന്നലെ മുഴുവന്‍ പറയാനായില്ല; കുറിപ്പുമായി പിണറായി സി പി എമ്മിൽ സമവാക്യങ്ങളുടെ ബലാബലം മാറി, വി എസ് സംഘടനാ ചട്ടക്കൂടിന് പുറത്തു പൊതുസമൂഹത്തിൻ്റെയും പോരാളിയായി. വി എസ് സംഘടനയ്ക്കുള്ളിൽ നിന്നുകൊണ്ട് പുറത്തേക്ക് വളർന്നു. ബലാബലത്തിലെ തർക്കം മൂത്തപ്പോൾ സംഘടനയ്ക്കുള്ളിൽ കാറ്റും വെളിച്ചവും കയറുന്നതിനെതിരെ നിലപാടുമായി വി എസ്സിനെ അനുകൂലിക്കുന്നവർ രംഗത്തുവന്നു. അവർ നിലയുറപ്പിച്ചത് ലെനിനിസ്റ്റ് സംഘടനാ തത്ത്വത്തിലായിരുന്നു. എന്നാൽ, വി എസ് അപ്പോഴും ആ സംഘടനാ തത്ത്വത്തെ തലതിരിച്ചിട്ട് മുന്നോട്ട് പോകുകയായിരുന്നു. വി എസ് നേരിട്ടും അല്ലാതെയും അത്തരം ഇടപെടലുകൾ സംഭവിച്ചുകൊണ്ടിരുന്നു. ഇതിന് ഏറ്റവും നല്ല ഉദാഹരണമായി 2006 ലെ സ്ഥാനാർത്ഥി നിർണ്ണയം. 2006 ലെ തെരഞ്ഞെടുപ്പിൽ വി എസ് സ്ഥാനാർത്ഥിയാകുന്നില്ലെന്ന നില വന്നപ്പോൾ പ്രതികരണവുമായി തെരുവിലിറങ്ങിയവരിൽ പാർട്ടിക്കാരും അല്ലാത്തവരുമുണ്ടായിരുന്നു. സി പിഎം നിലപാട് മാറ്റി വി എസ്സിനെ സ്ഥാനാർത്ഥിയും പിന്നീട് മുഖ്യമന്ത്രിയുമാക്കി. സാധാരണഗതിയിൽ സംഭവിക്കാത്തത് അന്ന് സി പി എമ്മിൽ സംഭവിച്ചു. ഇതുതന്നെയാണ് മുഖ്യമന്ത്രിയായിരിക്കെയും സംഭവിച്ചത്. ദേശീയ തലത്തിൽ അഴിമതിവിരുദ്ധസമരവുമായി അണ്ണാ ഹസാരെ രംഗത്തെത്തിയപ്പോൾ കേരളത്തിൽ അച്ചുഹസാരെ എന്ന് പറഞ്ഞാണ് വി എസ്സിനെ കേരളത്തിലെ മധ്യവർഗം വിശേഷിപ്പിച്ചത്. ഇതേസമയത്താണ് ഇടമലയാർ കേസിൽ ആർ ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചുകൊണ്ട് സുപ്രീം കോടതി വിധി വരുന്നത്. ഇതോടെയാണ് ഈ പ്രയോഗം രൂപം കൊണ്ടത്. മൂന്നാറിലെ തേയിലത്തോട്ടം തൊഴിലാളികൾ പൊമ്പിളൈ ഒരുമൈ എന്ന സംഘടനയുണ്ടാക്കി സമരമാരംഭിച്ചപ്പോൾ പാർട്ടിയുടെ വാക്കുകളെ മറികടന്ന് വി എസ് അവിടെ എത്തി. പാർട്ടി എം എൽ എ നടത്തിയിരുന്ന സമരമൊഴിവാക്കിയാണ് വി എസ് പാർട്ടിക്കാരല്ലാത്തവർ നടത്തിയ സമരമുഖത്ത് എത്തിയത്. പരിസ്ഥിതി, അഴിമതി, സ്ത്രീകളുടെ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളിൽ പലപ്പോഴും പാർട്ടി സംവിധാനത്തെ നയിച്ചു കൊണ്ടുള്ള സമരങ്ങളല്ല, സ്വന്തം നിലപാട് സ്വീകരിച്ചായിരുന്നു അദ്ദേഹം മുന്നോട്ട് പോയത്. 'എനിക്കൊരു കണ്ടീഷനുണ്ട്, സ്റ്റേറ്റ് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിക്കണം'; വിഎസിന് മുന്നില്‍ തോറ്റ പാര്‍ട്ടി ലെനിനിസ്റ്റ് സംഘടനാരീതിയുടെ മുഖ്യതത്ത്വം പാർട്ടി തൊഴിലാളി വർഗ്ഗത്തിൻ്റെ വാൻഗാർഡാണ് എന്നതാണ്. വ്യക്തികൾ പാർട്ടിക്ക് കീഴ്പ്പെടണം. കീഴ്ഘടകങ്ങൾ ഉപരിഘടങ്ങൾക്ക് കീഴ്പ്പെടണം. ഇവയെല്ലാം അലംഘനീയമായ ലെനിനിസ്റ്റ് പ്രമാണങ്ങളാണ്. എന്നാൽ, വി എസ് ഈ പ്രമാണങ്ങളെയെല്ലാം കീഴ്മേൽ മറിക്കുന്നതാണ് ഈ സംഭവങ്ങളിൽ കാണാൻ കഴിഞ്ഞത്. പാർട്ടിക്ക് പുറത്തുപോകാൻ വി എസ്സോ, വി എസ്സിനെ പുറത്താക്കാൻ പാർട്ടിയോ ആഗ്രഹിച്ചില്ല. ഒരുപക്ഷേ പാർട്ടിയും ലെനിനിസ്റ്റ് ചട്ടക്കൂടിൽ നിന്ന് അനൗദ്യോഗികമായെങ്കിലും പുറത്തുവന്നുകാണണം. എന്തായാലും, കെ പിആർ ഗോപാലൻ, എം വി രാഘവൻ, കെ ആർ ഗൗരിയമ്മ തുടങ്ങിയവർക്കൊന്നും പറ്റാത്തതായിരുന്നു വി എസ് ഇവിടെ നടത്തിയെടുത്തത്. ഒരുകാലത്ത് സ്റ്റാലിനിസ്റ്റ് എന്ന വിമർശനം ഏറ്റുവാങ്ങിയ വി എസ് ആണ് സംഘടനയുടെ ആരൂഢമായ ലെനിനിസ്റ്റ് സംഘടനാരീതിയെ അട്ടിമറിച്ചത്. പാർട്ടി മുറുകെ പിടിക്കുന്ന ലെനിനിസ്റ്റ് സംഘടന രീതി ജനാധിപത്യസമൂഹത്തിൽ പ്രായോഗികമാവില്ല എന്ന് പലരും വാദിച്ചിട്ടുണ്ടെന്ന് രേഖകളിൽ കാണാമെങ്കിലും പൊതുസമൂഹത്തിൽ സമ്മതി ആർജ്ജിച്ച് പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് ഇത് തെളിയിച്ച അപൂർവ്വവ്യക്തിത്വമാണ് വി എസ്. അതും തന്റെ 80 - മുതൽ 98 വയസ്സുവരെയുള്ള വാർദ്ധക്യകാലത്ത് എന്നതുകൂടെ കണക്കിലെടുക്കുമ്പോഴാണ് വി എസ്സിന്റെ രാഷ്ട്രീയ സംഭാവനയുടെ ആഴം അത്ഭുതപ്പെടുത്തുന്നതാകുന്നത്. VS Achuthanandan often moved forward on issues such as the environment, corruption, and women's issues by taking his own stand, rather than leading the party system in its struggles.
ജൈവരാഷ്ട്രീയത്തിന്റെ വിപ്ലവാഗ്‌നി
കാ ല്‍നൂറ്റാണ്ട് മുമ്പാണ്. എറണാകുളം ജില്ലയിലെ ഒരു സമ്മേളനവേദിയില്‍ വെച്ച് വിഎസ്സുമായി സംസാരിക്കുകയായിരുന്നു. അന്ന് പ്രതിപക്ഷനേതാവാണ്. കാസര്‍കോട്ടെ ചില പഞ്ചായത്തുകളില്‍ മാരകരോഗം ബാധിച്ച മനുഷ്യരെയും മൃഗങ്ങളെയും കുറിച്ച് ശ്രീപദ്രെയുടെ ലേഖനങ്ങളും അതിനു കാരണമായ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ദീര്‍ഘനാളത്തെ ഉപയോഗവും ശ്രദ്ധയില്‍പ്പെടുത്തി. അന്ന് 'കേരളമോണിറ്ററി'ല്‍ വന്ന എന്റെ ലേഖനത്തെക്കുറിച്ചു പറയുകയും ചെയ്തു. തല്ക്കാലം അതിന്റെ ഉപയോഗം നിര്‍ത്തിയിട്ടുണ്ടല്ലോ എന്ന് പറയുകയും ഇത് സംബന്ധിച്ച വസ്തുതകള്‍ കൂടുതല്‍ ശേഖരിക്കേണ്ടതുണ്ടെന്നു അദ്ദേഹം നിര്‍ദ്ദേശിക്കുകയും ചെയ്തു. പിന്നീട് എത്രയോ പഠനങ്ങള്‍ വന്നു. എത്രയോ ശാസ്ത്രീയ ഗവേഷണ കണ്ടെത്തലുകളും ഇതിനിടയില്‍ വന്നു. ഇരകള്‍ ഒന്നൊന്നായി മരിക്കുകയും പുതിയ രോഗബാധിതര്‍ വന്നുകൊണ്ടിരിക്കുകയും ചെയ്തു. അക്കാലമെല്ലാം വിഎസ്സ് ഇരകളോടൊപ്പമായിരുന്നു. അവര്‍ക്കുവേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്തുകൊണ്ടിരുന്നു. അക്കാലത്താണ് ഞങ്ങളുടെ ഗവേഷകര്‍ ശശികുമാറും പ്രതുഷ്ചന്ദ്രനും പ്രശ്‌നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും വിവരശേഖരണം നടത്തുകയും ചെയ്തത്. ഇതിന്റെ ഭാഗമായി നിര്‍മ്മിച്ച ഒരു ഡോക്യൂമെന്ററിയില്‍ അച്യുതാനന്ദന്‍ ഒരു അഭിമുഖം നല്‍കുകയും ഡോക്യുമെന്ററി മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിക്കുന്ന ദിവസം വേദിയില്‍ സന്നിഹിതനായി രണ്ടു വാക്ക് സംസാരിക്കുകയും ചെയ്തു. എല്ലാ പെണ്ണുപിടിയന്മാർക്കും ഞാൻ എതിരാണ്; സ്ത്രീപീഡകർക്കായി കയ്യാമം കാത്തുവച്ച ഒരാൾ വി.എസ്. നൈതികരാഷ്ട്രീയം നെഞ്ചോടു ചേര്‍ത്തയാളാണ്. പൊതുസേവനം സത്യനിഷ്ഠയില്‍ അധിഷ്ഠിതമായിരിക്കണം എന്ന് എല്ലാക്കാലത്തും പറഞ്ഞുകൊണ്ടിരുന്ന ഒരു രാഷ്ട്രീയനേതാവായിരുന്നു വി.എസ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ധാര്‍മ്മികതയും രാഷ്ട്രീയവും രണ്ടല്ല. അവ രണ്ടും ഗാഢമായി ഇഴചേര്‍ന്ന വിഷയങ്ങളാണ്: ഒന്ന് മറ്റൊന്നില്ലാതെ അര്‍ത്ഥപൂര്‍ണ്ണമായി നിലനില്‍ക്കില്ല. മൗലികാശയങ്ങള്‍ പ്രവര്‍ത്തനത്തെ നിര്‍ണ്ണയിക്കണമെന്ന് അദ്ദേഹം ശാഠ്യം പിടിച്ചു. പ്രത്യയശാസ്ത്രം അര്‍ത്ഥപൂര്‍ണമാകുന്നത് അത് അനുഭവജ്ഞാനവുമായി ചേര്‍ത്തുവെയ്ക്കുമ്പോഴാണ്. കേവലം പുസ്തകങ്ങളിലോ മുദ്രാവാക്യങ്ങളിലോ മാത്രമായി കമ്മ്യൂണിസ്റ്റുകള്‍ ഒതുങ്ങിനില്‍ക്കരുത് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. മാര്‍ക്‌സിസത്തോടുള്ള വിഎസ്സിന്റെ സമീപനം കേവലം യാന്ത്രികമായിരുന്നില്ല. അങ്ങനെ കരുതിയവരും അദ്ദേഹത്തെ സ്റ്റാലിനിസ്റ്റ് എന്ന് വിളിച്ചവരും ഉണ്ടായിരുന്നു. കര്‍ക്കശമോ മുരട്ടുവാദമോ അദ്ദേഹത്തിന്റെ നിലപാടുകളില്‍ കണ്ടില്ല. നീതി, സമത്വം, സത്യസന്ധത എന്നിവയോടുള്ള യഥാര്‍ത്ഥ പ്രതിബദ്ധതയെ അദ്ദേഹത്തിന്റെ നിലപാടുകള്‍ പ്രതിഫലിച്ചു. അതുകൊണ്ടാണ് വിഎസ്സിന്റെ ആശങ്കകള്‍ വര്‍ഗ പ്രശ്‌നങ്ങള്‍ക്കപ്പുറത്തേക്ക് നീങ്ങിയത്. അതില്‍ പരിസ്ഥിതിയും ലിംഗാവകാശങ്ങളും പ്രാന്തസ്ഥരായവരോടുള്ള രാഷ്ട്രീയാനുകമ്പയും എല്ലാമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ബോദ്ധ്യങ്ങളെ പ്രത്യയശാസ്ത്രം മാത്രമല്ല, ജൈവാനുഭവങ്ങളും സ്വാധീനിച്ചു. അച്യുതാനന്ദന്‍ എപ്പോഴും ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നത് പ്രകൃതിവിഭവങ്ങള്‍ വരേണ്യവര്‍ഗത്തിന് മാത്രമല്ല, എല്ലാവര്‍ക്കും അവകാശപ്പെട്ടതെന്നാണ്. കേരളത്തിലെ സുസ്ഥിരവികസനത്തെക്കുറിച്ച് ആദ്യം ആശങ്ക ഉന്നയിച്ചവരില്‍ ഒരാളാണ് അദ്ദേഹം. മാളുകള്‍, റിസോര്‍ട്ടുകള്‍, ഹൈവേകള്‍ എന്നിവയുടെ ക്രമരഹിതമായ നിര്‍മ്മാണം സംസ്ഥാനത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകര്‍ത്തേക്കുമെന്നു അദ്ദേഹം നിരന്തരം മുന്നറിയിപ്പ് നല്‍കി. വിഎസ്സിനെ സംബന്ധിച്ചിടത്തോളം 'പുരോഗതി' 'വികസനം' എന്നൊക്കെ പറയുന്നത് ഒരിക്കലും പ്രകൃതിയുടെയോ മനുഷ്യന്റെ അന്തസ്സിന്റെയോ വിനാശകരമായ, ഹാനികരമായ പ്രവര്‍ത്തനങ്ങളല്ല. ദ്രുതഗതിയിലുള്ള ആധുനികവല്‍ക്കരണത്തോടൊപ്പമുള്ള പാരിസ്ഥിതിക തകര്‍ച്ചയില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ ആര്‍ക്കാണ് പ്രയോജനം ലഭിച്ചത് എന്ന് അദ്ദേഹം ഇടയ്ക്കിടെ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു. ഈ ചോദ്യങ്ങള്‍ അദ്ദേഹത്തെ പലപ്പോഴും അധികാരത്തിലിരിക്കുന്നവര്‍ക്ക് അനഭിമതനാക്കി. കേരള രാഷ്ട്രീയചരിത്രത്തില്‍ അച്യുതാനന്ദന്‍ ചെയ്തതുപോലെ പരിസ്ഥിതിയെക്കുറിച്ച് കപടതകള്‍ ഇല്ലാതെ സംസാരിച്ച നേതാക്കള്‍ കുറവാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയസജീവതയെ നയിച്ചത് കാലാകാലങ്ങളില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ മാത്രമായിരുന്നില്ല, മറിച്ച് ദീര്‍ഘവീക്ഷണമായിരുന്നു അതിന്റെ ആധാരം. എൻറെ അച്ചുമാമോ എന്നുപറഞ്ഞ് ഗൗരിക്കുട്ടി ഓടിപ്പാഞ്ഞ് കയറി, ദേ കിടക്കുന്നു പ്രോട്ടോകോൾ! മുത്തങ്ങയില്‍ ആദിവാസികള്‍ക്കൊപ്പം നടന്നു. മൂന്നാറിലെ തോട്ടം തൊഴിലാളികക്കൊപ്പം ഇരുന്നു. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളോടൊപ്പം അണിനിരന്നു. ജലസ്രോതസ്സുകളുടെ കോര്‍പ്പറേറ്റ് ദുരുപയോഗത്തിനെതിരായ പോരാട്ടത്തില്‍ പ്ലാച്ചിമടയിലെ ജനങ്ങള്‍ക്കൊപ്പമായിരുന്നു അദ്ദേഹം. നിയമവിരുദ്ധമായ ഭൂമി ഏറ്റെടുക്കലുകളെ, കയ്യേറ്റങ്ങളെ അദ്ദേഹം എതിര്‍ത്തു. അത് സ്വന്തം രാഷ്ട്രീയ പ്രസ്ഥാനത്തിനുള്ളില്‍ നിന്നുപോലും പ്രതിഷേധങ്ങള്‍ ഉണ്ടാക്കി. സാമൂഹിക സമത്വവും പരിസ്ഥിതി സംരക്ഷണവും ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ നീതിബോധം ഇതിനെയെല്ലാം മറികടന്നു. നിയമങ്ങള്‍ ശാസ്ത്രവിധികളും പരിസ്ഥിതി ഉത്തരവാദിത്തവും ഉയര്‍ത്തിപ്പിടിക്കണമെന്ന് വിഎസ് വാദിച്ചു. ഈ വിഷയത്തില്‍ രാഷ്ട്രീയ എതിരാളികളേയും സഖ്യകക്ഷികളേയും ഒരുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ അദ്ദേഹത്തിനു മടിയിലായിരുന്നു. പശ്ചിമഘട്ടത്തെക്കുറിച്ചുള്ള വിദഗ്ധ വിലയിരുത്തലുകള്‍ അവഗണിച്ചപ്പോള്‍ അദ്ദേഹം സ്വന്തം ഭരണ സംവിധാനങ്ങളെത്തന്നെ വിമര്‍ശിച്ചു, കൂടാതെ കേരളം കണ്ട വികസന ഉച്ചകോടി മാമാങ്കങ്ങള്‍ അനിയന്ത്രിതമായ സ്വകാര്യവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നൈതികബോധ്യങ്ങളില്ലാത്ത രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ അര്‍ത്ഥശൂന്യമായിരുന്നു. അച്യുതാനന്ദന്‍ ഒറ്റയാനായി നിന്നുകൊണ്ട് പോരാടാന്‍ മടികാണിച്ചില്ല. സ്വന്തം സഹപ്രവര്‍ത്തകര്‍ തന്നെ അടച്ചവാതിലുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുമ്പോള്‍, അദ്ദേഹം സുതാര്യത തിരഞ്ഞെടുത്തു. പുരോഗതിയുടെ പേരില്‍ ഭരണകൂടങ്ങളും സ്വകാര്യവ്യക്തികളും നടത്തിയ എല്ലാ കുറുക്കുവഴികളും പിന്നാമ്പുറ ഇടപാടുകളും പൊള്ളയായ വാഗ്ദാനങ്ങളും അദ്ദേഹം ധൈര്യപൂര്‍വം പൊളിച്ചടുക്കി. വിഎസ്സിന്റെ ലളിതവും എന്നാല്‍ ശക്തവുമായ സന്ദേശം ജനങ്ങള്‍ കേട്ടു: മൗലിക പ്രാധാന്യമുള്ളത് സംരക്ഷിക്കുക. ഉപരിപ്ലവമായ വശീകരണങ്ങളില്‍ വീഴരുത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ഉയര്‍ത്തുക. ഭൂമിയെ പരിപാലിക്കുക. സത്യത്തെ ബഹുമാനിക്കുക. മതനിരപേക്ഷരാഷ്ട്രീയത്തിന്റെ ശക്തമായ മുഖമായിരുന്നു വിഎസ്സിന്റേതു. വര്‍ഗ്ഗീയതയെ തുറന്നെതിര്‍ക്കുകയും അതില്‍ മതം വഹിക്കുന്ന പ്രതിലോമമായ പങ്കിനെ നിര്‍ദ്ദയം വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഭൂരിപക്ഷ വര്‍ഗ്ഗീയതേയും ന്യൂനപക്ഷ വര്‍ഗ്ഗീയതയെയും വേറിട്ട് കാണാന്‍ വിഎസ്സ്ശ്രമിച്ചിട്ടില്ല. ഞാന്‍ ഓര്‍ക്കുന്നു 1992 ജൂലൈ മാസത്തില്‍ തിരുവനന്തപുരം പൂന്തുറയില്‍ നടന്ന വര്‍ഗ്ഗീയ കലാപം. അന്ന് എന്റെ സഹോദരിയുടെ അമ്പലത്തറയിലുള്ള വീട് വര്‍ഗ്ഗീയശക്തികള്‍ തകര്‍ക്കുകയും വീട്ടുസാമാനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്ത സംഭവം. ഉമ്മയും സഹോദരിയും മാത്രമാണ് അന്ന് വീട്ടില്‍ ഉണ്ടായിരുന്നത്. ഭാഗ്യം കൊണ്ട് രണ്ടുപേരും രക്ഷപ്പെട്ടു. വാളുകൊണ്ട് വീട്ടുസാധനങ്ങള്‍ എല്ലാം തകര്‍ത്തു. വിലപിടിപ്പുള്ളതെല്ലാം കവര്‍ന്നു. അന്ന് വിഎസ്സും സഖാക്കളും വീട് സന്ദര്‍ശിക്കുകയും അത് പിറ്റേന്ന് വലിയ വാര്‍ത്താപ്രാധാന്യം നല്‍കി പത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. മുന്‍ കേരളനിയമസഭാ സ്പീക്കര്‍ കെ.എം. സീതിസാഹിബിന്റെ കൊച്ചുമകളുടെ വീടാണ് തകര്‍ത്തതെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് സങ്കടവും ആശങ്കയും ഉണ്ടായി. ബാബറി മസ്ജിദ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പൂന്തുറ ഭാഗത്തു അബ്ദുല്‍ നാസര്‍ മദനി തുടങ്ങിവെച്ച വിദേഷ പ്രസംഗവും റൂട്ട് മാര്‍ച്ചുമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഐഎസ്എസ് എന്ന മദനി ഉണ്ടാക്കിയ സംഘടന പിന്നീട് പിഡിപി എന്ന പേരില്‍ പുനഃപ്രവേശം ചെയ്തു. മദനിയുടെ രാഷ്ട്രീയത്തെ ശക്തമായി എതിര്‍ത്ത ഒരാളായിരുന്നു വിഎസ്സ് (പിന്നീട് മദനിയെ ഇടതുപക്ഷം തന്നെ തോളിലേറ്റിയപ്പോള്‍ വിഎസ്സ് അതിനെ അനുകൂലിച്ചിരുന്നില്ല എന്നാണു ചരിത്രം പറയുന്നത്). എല്ലാ രാഷ്ട്രീയപോരാട്ടങ്ങളിലും വിഎസ്സ് വിജയിച്ചില്ല എന്നത് സത്യം. പക്ഷേ അദ്ദേഹം തന്റെ ആദര്‍ശങ്ങളില്‍ സത്യസന്ധനായി നിന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ധൈഷണികതയും ഇച്ഛാശക്തിയും അളക്കേണ്ടത് അദ്ദേഹം അലങ്കരിച്ച പദവികള്‍ കൊണ്ടല്ല, മറിച്ച് മനുഷ്യനന്മയില്‍ അധിഷ്ഠിതമായ ധീരമായ പോരാട്ടത്തിന്റെ, വിയോജിപ്പിന്റെ, പ്രതിരോധത്തിന്റെ ഇടങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടായിരിക്കണം. സര്‍ക്കാരുകള്‍ മാറിവരുമ്പോഴും, സഖ്യങ്ങള്‍ പുതിയ അക്ഷാംശങ്ങള്‍ തേടുമ്പോഴും അദ്ദേഹം ഒരു ആശയത്തില്‍ ഉറച്ചുനിന്നു: രാഷ്ട്രീയം ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ചരിത്രത്തിന്റെ വിധിന്യായത്തിനും ഉത്തരം നല്‍കണം. വിഎസ്.അച്യുതാനന്ദന്റെ ജീവിതം ഓര്‍മ്മിപ്പിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ യഥാര്‍ത്ഥരാഷ്ട്രീയനിലപാട് ആര്‍പ്പുവിളികളിലും സ്വയംപുകഴ്ത്തലിലുമല്ല ചെന്നെത്തേണ്ടത് എന്നാണ്. അത് നൈതികതയിലും രാഷ്ട്രീയഇച്ഛാശക്തിയിലും അടിയുറച്ച, അനീതിയെ നേര്‍ക്കുനേര്‍ എതിര്‍ക്കാനുള്ള പോരാട്ടങ്ങളുടെ ചരിത്രമാണ്. വിഎസ്സിന്റെ അന്ത്യയാത്രയില്‍ ജനങ്ങള്‍ നല്‍കിയ വിടവാങ്ങല്‍ മുദ്രാവാക്യങ്ങള്‍ മറ്റെന്താണ് സൂചിപ്പിക്കുന്നത്? (ലേഖകന്‍ എം.ജി. സര്‍വകലാശാല ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് ഡയറക്ടറും രാജ്യാന്തരപഠന വിദഗ്ധനുമാണ്) VS Achuthanandan was an ardent fighter for people`s cause, writes KM seethi
രാമായണത്തിന്റെ ഭിന്നവായനകള്‍; ബഹുത്വ സംസ്‌കൃതികളുടേതും
സം സ്‌കൃതികളുടെ അതിജീവന രഹസ്യമെന്നത് അവയുടെ ഇതിഹാസങ്ങളുടെ പുനരാഖ്യാനശേഷി കൂടെയത്രെ. ഇന്ത്യന്‍ സംസ്‌കാരത്തെ സംബന്ധിച്ചും ഏറെ സംഗതമായ കാര്യമാണത്. അതിലെ ഇതിഹാസ ആഖ്യാനങ്ങളായ രാമായണമോ മഹാഭാരതമോ ആകട്ടെ, അവ ഒരേയൊരു ദാര്‍ശനിക തലത്തിലേക്കോ വിചാരപരിധിയിലേക്കോ ചുരുക്കാനാവാത്തത്രയും വിപുലമാണ്. വാത്മീകിയുടെ ശ്ലോകങ്ങളില്‍ തുടക്കം കുറിച്ച രാമായണമെന്ന മഹാകാവ്യം ആധുനിക കാലഘട്ടം വരെ അതിന്റെ നിരവധി പരിവര്‍ത്തന രൂപങ്ങളിലൂടെയും പരിഭാഷകളിലൂടെയും തുടര്‍ച്ച നേടിയിട്ടുണ്ട്. ഓരോ പുതിയ അവതരണങ്ങളിലും ഘടനയും സന്ദേശവും മാറ്റപ്പെട്ട് ഭിന്നവായനകള്‍ക്കത് വിധേയമാവുകയും ചെയ്തു. എന്നാല്‍ എല്ലാ കാലത്തുമെന്ന പോലെ ഇത്തവണയും രാമായണമാസത്തില്‍ തന്നെ അതിനെതിരെയുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. ചിലര്‍ പറയുന്നത് രാമായണം ദലിതര്‍ ഒരിക്കലും വായിച്ചിട്ടില്ല, അതിനാല്‍ അതിന് ഈ സമൂഹത്തില്‍ പ്രസക്തിയില്ല എന്നും അതിനെ പ്രതിരോധിക്കേണ്ടതുണ്ട് എന്നതുമത്രെ. കേരളത്തിലെ ദലിതര്‍ ഒരു കാലത്തും രാമായണം വായിച്ചിട്ടില്ല; രാമായണ പാരായണം സമൂഹം ഒന്നാകെ പ്രതിരോധിക്കണം: ടി എസ് ശ്യാംകുമാര്‍ ഇന്ത്യയുടെ ദാര്‍ശനിക, താന്ത്രിക, വൈദിക പാരമ്പര്യങ്ങളില്‍ ദലിതര്‍ മാത്രമല്ല, വിവിധ ഗോത്രീയ സമൂഹങ്ങളും പങ്കാളികളായിരുന്നിയിട്ടുണ്ട്. ഭാരതീയ ദര്‍ശനം ചാന്ദോഗ്യോപനിഷത്തിനും ശാക്താനുഷ്ഠാനങ്ങള്‍ക്കും ഒരേ വേദഭൂമിയില്‍ സ്ഥാനം നല്‍കുന്ന ഒരന്വേഷണശൈലിയാണ് പിന്തുടര്‍ന്നത് എന്ന് കാണാം. തന്ത്രങ്ങള്‍ ദലിത് ആചാരങ്ങളില്‍ നിന്നുമാണ് തുടക്കമെടുത്തത് എന്നത് സംശയമില്ലാത്ത കാര്യമാണ്. പക്ഷേ, അതിനോടൊപ്പം ബ്രാഹ്മണരും അതിലര്‍പ്പിച്ച സംഭാവനകള്‍ നിഷേധിക്കപ്പെട്ടുകൂടാ. നമ്മുടെ ക്ഷേത്രങ്ങളിലെ ജാതിവ്യവസ്ഥ, പ്രസാദവിതരണത്തിലെ അപാകാത, അവ സമൂഹം കുറ്റബോധത്തോടെ തിരുത്തേണ്ടവ തന്നെയാണെന്ന് അനവധിക്കാലം ക്ഷേത്രപൂജാരിയായി സേവനം ചെയ്ത എനിക്ക് തീര്‍ച്ചയായും പറയാനാകും. പക്ഷേ, ആ തെറ്റുകള്‍ ഭവ്യമായ സംസ്‌കൃതിക പാരമ്പര്യങ്ങളെയും അവരുടെ ആത്മാവിനെയും നിഷേധിക്കാനുള്ള കാരണമാകരുത്. എഴുത്തച്ഛന്റെ രാമായണ വ്യഖ്യാനം തന്നെ നോക്കൂ, അതൊരു സമുദായത്തെയും കച്ചവടമാക്കാനുള്ള തന്ത്രമല്ല. അച്ഛനും അമ്മയും കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബവുമായുള്ള സംവേദനമാണത്. അതിനെയാണ് ചിലര്‍ ഭ്രാന്ത് എന്നു വിളിക്കുന്നത്. എന്നാല്‍ ഈ 'ഭ്രാന്ത്' തലമുറകളെ ജാതിയല്ലാതെ, മനുഷ്യത്വത്തെക്കുറിച്ചും ധര്‍മ്മത്തെയും പഠിപ്പിച്ചു വളര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്. രാമായണം ഒരു ജാതിഗ്രന്ഥമല്ല. അത് സത്യസന്ധതയുടെയും ധാര്‍മ്മികതയുടെയും കാവ്യാത്മക സാക്ഷ്യമായിട്ടേ പരിഗണിക്കപ്പെടേണ്ടതുള്ളൂ. അതിലെ രാമനാകട്ടെ സാധുതയുടെയും ഏകപത്‌നീവ്രതത്തിന്റെയും ധാര്‍മികഭാവത്തിന്റെയും പ്രതീകവും. അനന്തരകാലങ്ങളില്‍ പല ജാതികളും സമുദായങ്ങളും സ്വന്തം ഭാഷയില്‍ തങ്ങളുടെ ഭാവത്തോടെ രാമായണത്തെ പുനരാഖ്യാനം ചെയ്യാനായതിന്റെ തെളിവുകള്‍ ഇന്ത്യയുടെ സര്‍വ്വ ഭാഗങ്ങളിലും കാണാം. മറ്റൊരര്‍ത്ഥത്തില്‍, രാമായണത്തിന്റെ ചരിത്രമെന്നത് അതിന്റെ വൈവിധ്യപരമായ വായനയുടെ കൂടി ചരിത്രമാണ് എന്ന് പറയാം. കേവലമൊരു മതഗ്രന്ഥം മാത്രമല്ലത്, പല ഭാഷകളിലൂടെയും സംസ്‌കാരങ്ങളിലൂടെയും തലമുറകളായി പുനരാഖ്യാനം ചെയ്യപ്പെട്ട, ജീവിതത്തെക്കുറിച്ചുള്ളൊരു ദാര്‍ശനിക സംഭാഷണം കൂടിയാണ്. വാല്മീകിയുടെ രാമായണത്തിനു പുറമെ ലോകം മുഴുവനും വിവിധരൂപങ്ങളിലായി പ്രചരിച്ച അനേകം രാമകഥകളുണ്ട്. തമിഴ് കംബരാമായണം, തെലുങ്ക് രഘുനാഥരാമായണം, എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം, തുളസീദാസിന്റെ രാമചരിത മാനസ്, തായ്, ലാവോ, കംബോഡിയന്‍, ജാവാനീസ് തുടങ്ങി ഏഷ്യന്‍ സംസ്‌കാരങ്ങളിലുണ്ടായ ഉപരാമായണങ്ങള്‍, തിബറ്റനും ചൈനീസ് സംസ്‌കാരങ്ങളിലും കണ്ടെത്തിയ വിവിധ രൂപങ്ങള്‍. ഇവ എല്ലാം ചേര്‍ന്നതാണ് രാമായണത്തിന്റെ ബഹുസ്വരത. ഈ വൈവിധ്യം അതിന്റെ പേരില്‍ മാത്രമല്ല, കഥാശില്പത്തിലുള്ള ഭിന്നതകളിലൂടെയും പ്രകടമാകുന്നുണ്ട്. ചിലതില്‍ രാമന്‍ ദൈവികതയുടെ പ്രതീകമാകുന്നതിനൊപ്പം മനുഷ്യാവതാരമായും പ്രത്യക്ഷപ്പെടുന്നു. സീതയുടെ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമായി ചിലത് മാറുമ്പോള്‍, മറ്റു ചിലവ രാമന്റെ ധര്‍മ ദൗത്യത്തെ ചോദ്യം ചെയ്യുന്നതായി മാറുന്നുമുണ്ട്. ജൈന രാമായണങ്ങളില്‍ മതപ്രതീകങ്ങള്‍ പുനര്‍നിര്‍വചിക്കപ്പെടുന്നു. രാമന്‍ ദൈവമല്ല ആത്മപരിപാകം നേടിയ മനുഷ്യനാണതില്‍. അവിടെ രാമന്‍ രാവണനെ അതിജീവിക്കുന്നത് ശക്തിയാലല്ല കരുണയാലും ശുദ്ധിയാലുമാണ്. ഭഗവത്കൃപയേക്കാള്‍ ആത്മവിശുദ്ധിക്കാണവിടെ പ്രാധാന്യം. അത്ഭുത രാമായണത്തില്‍ യുദ്ധമധ്യേ മഹാകാളി രൂപം സ്വീകരിച്ച് ശത്രുവിനെ സംഹരിക്കുന്നത് സീതയാണ്. നിശബ്ദ സഹനത്തിന്റെ പ്രതീകമല്ല അവിടെ സീത, ആധ്യാത്മിക വിശ്വാസത്തിന്റെ ജ്വാലയാണ്. മധ്യപ്രദേശിലെയും മറ്റും ചില രാമായണ കഥകളില്‍ രാവണന്‍ ലങ്കയിലേക്ക് കൊണ്ടുപോകുന്നത് മായാസീതയെയാണ്. ശരിയായ സീതയെ അഗ്‌നിദേവന്‍ സംരക്ഷിക്കുന്നു. പവിത്രത തെളിയിക്കാനുള്ള യാതനകള്‍ ഒന്നുമില്ലവിടെ. തായ്ലന്‍ഡിലെ രാമായണ ആഖ്യാനങ്ങള്‍ സൗന്ദര്യവും ചാരുതയും നിറഞ്ഞതാണ്. ഇവിടെ ഹനുമാന്‍ വിനോദിയായ കാമുകനാണ്. ദൈവാനുരക്തിയില്ലാത്ത മനുഷ്യാനുഭവങ്ങളാണവിടെ ആഖ്യാനം ചെയ്യപ്പെടുന്നത്. ഇപ്പോഴും അവിടങ്ങളിലെ ക്ഷേത്രചുമര്‍ചിത്രങ്ങള്‍, നൃത്യ, നാട്യങ്ങളിലെ ചലനങ്ങള്‍ തുടങ്ങിയ പലതിലും ആ ആഖ്യാനത്തുടര്‍ച്ച കാണാം. ജാവരാമായണങ്ങളില്‍ രാമന്‍ ഭരണത്തിന്റെയും ഭരണഘടനയുടെയുമെല്ലാം പ്രതീകമാണ്. രാജചരിത്രത്തോട് ചേര്‍ന്നാണ് അവിടെ രാമകഥ ആഖ്യാനം ചെയ്യപ്പെട്ടത്. ഇന്ന് കർക്കടകം ഒന്ന്; ഇനി രാമായണ പാരായണത്തിന്‍റെ നാളുകള്‍ വാത്മീകിരാമായണത്തില്‍ നിന്ന് തുടങ്ങി കമ്പരുടെ തമിഴ് രാമായണം, തുളസി ദാസിന്റെ ഭക്തിരസമായ രാമായണം, രാമനെ തികഞ്ഞ മാനവനായി ചിത്രീകരിക്കുന്ന ജൈനരാമായണം വരെ ഓരോന്നും ഓരോ ദാര്‍ശനിക ബിംബകല്പനാ സാമ്രാജ്യങ്ങളിലേക്കുള്ള കവാടങ്ങളാണ് എന്ന് പറയാം. ഭക്തിപ്രസ്ഥാനത്തിലൂടെയും തുളസിദാസിന്റെ രാമചരിതമാനസം പോലുള്ള കൃതികളിലൂടെയും പരിചിതമാക്കപ്പെട്ട രാമന്‍ ദൈവീകതത്വമായ, പാപരഹിതനായ പുരുഷനായിട്ടാണ് പ്രഖ്യാപിക്കപ്പെട്ടത്. രാമന്‍ ധര്‍മത്തിന്റെ പരിപൂര്‍ണമായ ബിംബമാണവിടെ. രാമന്റെ എല്ലാ പ്രവൃത്തികളും ന്യായീകരിക്കപ്പെടേണ്ടവയാണവിടെ. കൃത്യവുമാണ്. ഈ ഏകഭക്തി കാഴ്ചപ്പാടിനെ സമസ്തരാമായണങ്ങളുടെയും ഏകസത്യമാക്കി മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വിവിധ സംസ്‌കാരങ്ങളില്‍ രാമായണത്തെ സംബന്ധിച്ച് നിലനില്‍ക്കുന്ന വൈവിധ്യം ആശയപരമായ ബഹുസ്വരതയുടെ ഭാഗം തന്നെയാണ്. ഓരോ സമൂഹത്തിന്റെയും ആത്മാവിലേക്കുള്ള ദര്‍പ്പണമെന്ന നിലയില്‍ അവ പരിഗണിക്കപ്പെടുകയും വേണം. പരമ്പരയാ കൈമാറിവന്ന സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമായി, ചിത്രീകരിക്കപ്പെട്ട ശക്തിസംതുലനങ്ങളെയും സാംസ്‌കാരിക ധാര്‍മികതകളെയും പ്രതിഫലിപ്പിച്ചുകൊണ്ടുള്ള പുനരാഖ്യാനങ്ങള്‍ ഓരോ സമൂഹത്തിന്റെയും ആന്തരിക ധര്‍മ്മചിന്തകളെ വെളിപ്പെടുത്തുന്ന വഴിയാകുന്നു. അതിനാല്‍ തന്നെ രാമായണം, മൗലികമായി ഒരു സാഹിത്യശൈലി മാത്രമാകാതെ ജീവിതത്തെക്കുറിച്ചുള്ള അവകാശവാദങ്ങളും, പ്രത്യാശകളും, വിമര്‍ശനങ്ങളുമൊക്കെ പകരുന്ന സജീവ പാരമ്പര്യമായി മാറുന്നു. ഈ ആഖ്യാന വൈവിധ്യത്തെ ഒരേയൊരു ഏകതാവാദത്തില്‍ ഒതുക്കാന്‍ ശ്രമിക്കുന്നത് സാഹസം തന്നെയെന്നേ പറയാനാവൂ. രാമായണം അനേക കാലങ്ങളിലൂടെയും സംസ്‌കാരങ്ങളിലൂടെയും മനുഷ്യരുടെ കാഴ്ചപ്പാടുകളിലൂടെയും ഒഴുകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അതിനെ ഒരേ നിലയ്ക്ക് മാത്രം കാണാനാവില്ല. അതൊരു ഭക്തിഗാനം മാത്രമായി ചുരുക്കാനുമാവില്ല. വ്യത്യസ്ത വായനകളുള്ള ദാര്‍ശനിക ലോകം തന്നെയാണത്. സദാ സഞ്ചരിക്കുന്നതും സദാ പരിണമിച്ചുകൊണ്ടിരിക്കുന്നതുമായ ഒന്ന്. ഭക്തിപ്രസ്ഥാന കാലത്ത് അതിലെ രാമന്‍ ജനഹൃദയങ്ങളെ കീഴടക്കിയെന്നത് വാസ്തവമാണ്. വാത്മീകി രാമായണം പോലും രാമനെ സര്‍വ്വശക്തനായ ദൈവം എന്ന നിലയ്ക്കല്ല മനുഷ്യ പരിധികള്‍ക്കുള്ളില്‍ ജീവിക്കുന്ന, ധര്‍മ്മസങ്കടങ്ങള്‍ നേരിടുന്ന അനുഭവ പുരുഷനെന്ന നിലയ്ക്കാണ് ആവിഷ്‌കരിക്കുന്നത്. ജൈന രാമായണങ്ങളിലാകട്ടെ രാമന്‍ ദൈവമല്ല, ഭവചക്രത്തിലൂടെ കടന്നുപോകുന്ന മനുഷ്യനാണ്. ദക്ഷിണേന്ത്യയിലെ ജനകീയ രാമായണങ്ങളിലും സാമൂഹിക സ്തുതികളിലും ആഖ്യാനങ്ങളിലും വായ്‌മൊഴികളിലും പ്രകടീഭവിക്കപ്പെടുന്ന രാമന്‍ ഒരേയൊരു വിചാരപരിധിയിലേക്കോ ദാര്‍ശനിക തലത്തിലേക്കോ ചുരുക്കാനാവാത്തത്രയ്ക്കും വിപുലമായ ഒന്നത്രേ. വാത്മീകിയുടെ കൈകളിലെ രാമന്‍ മനുഷ്യരാശിക്കാകമാനമുള്ള മാതൃകയാണ്. ധീരനായും ധര്‍മ്മപരനായും ദിവ്യശക്തിയുള്ള മനുഷ്യനായും കഠിനമായ ധര്‍മ്മ പാതയില്‍ മുന്നേറുകയാണവിടെ രാമന്റെ ഗതി. എന്നാല്‍ കമ്പരാമായണത്തില്‍ രാമന്‍ ദൈവീക പുരുഷനാണെങ്കിലും കൂടുതല്‍ മൃദു സ്വഭാവമുള്ള, സീതയുടെ വേര്‍പാടില്‍ തകര്‍ന്ന മനുഷ്യനായി ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു. ഭക്തി എന്ന ചട്ടക്കൂടില്‍ മാത്രം രാമായണത്തെ ചുരുക്കുമ്പോള്‍ ഇതുപോലുള്ള സജീവതയാണ് നഷ്ടപ്പെടുന്നത്. ഭക്തി എന്നത് തന്നെ ഒരു ദാര്‍ശനിക ബോധമാണല്ലോ. പാരമ്പര്യ ധാരണകള്‍ പ്രകാരം ഒരാള്‍ ആത്മാവിന്റെ പുനരുദ്ധാരണത്തിനുള്ള പാത കയറുന്നത് അതിലൂടെയാണ്. രാമന്‍ ഒരു ദൈവമായിരുന്നു എന്നതും അതോടൊപ്പം ഒരു മനുഷ്യനായിരുന്നു എന്നതും രണ്ടും രാമായണത്തിന്റെ സത്യങ്ങളാണ്. രണ്ട് രീതിയിലും രാമന്‍ ഒരേ നീതിയും ധര്‍മ്മവും പ്രതിനിധീകരിക്കുന്നു. അതാണ് ഐതിഹ്യത്തിന്റെ വൈവിധ്യമെന്നും പറയാം. ഓരോ സമൂഹത്തിനും അനുഭവപരമായ സത്യം വേറിട്ടതാകാം. ഈ സത്യങ്ങളെ ഒരു ഏക രൂപത്തിലേക്കൊതുക്കാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍ ആഖ്യാനത്തിന്റെ സ്വാതന്ത്ര്യവും സൗന്ദര്യവും നഷ്ടമാകുകയും ചെയ്യും. വൈവിധ്യപൂര്‍ണ്ണമായ ആ ആഖ്യാനങ്ങളാകട്ടെ, ഓരോ തലമുറയുടെയും ജനപദങ്ങളുടെയും ആത്മസംശയങ്ങളും വിശ്വാസങ്ങളുമാണ്. അതിലേറെയും, പക്ഷേ മനസ്സിലാക്കപ്പെടേണ്ടത് ആത്മീയതലത്തില്‍ മാത്രമല്ല എന്നതും വാസ്തവം. അതിനാല്‍ രാമായണത്തിന്റെ ആത്മീയതലം സംരക്ഷിക്കുന്നതുപോലെ പ്രധാനമാണ് അതിന്റെ വൈവിധ്യത്തെ സംരക്ഷിക്കുന്നതും. ആധുനിക ദാര്‍ശനികരും സാഹിത്യനിരൂപകരുമാണ് ഭിന്നവായനകളെ സജീവമായി ഉണര്‍ത്തിയത്. എ.കെ. രാമാനുജന്റെ 'മുന്നൂറു രാമായണങ്ങള്‍' ഈ ചര്‍ച്ചയുടെ അടിസ്ഥാനപഥമായിത്തീരുന്നു എന്ന് പറയാം. അതിന്റെ പഠനപരിധിയാകട്ടെ പുസ്തകങ്ങളിലോ ഇന്ത്യന്‍ ഭാഷകളിലോ മാത്രമായി ഒതുങ്ങുന്നില്ല; സാമൂഹത്തില്‍ നിന്ന് ബഹിഷ്‌കൃതരായവരുടെ കൂടി ചരിത്രത്തിലേക്കും ഭാവനാലോകങ്ങളിലേക്കുമാണ് അത് ദിശാബദ്ധമാകുന്നത്. ഓരോ രാമായണ ആഖ്യാനത്തിനും സ്വന്തമായ ദാര്‍ശനികതയുണ്ട്. എല്ലാ രൂപങ്ങളുടെയും ദാര്‍ശനികത ഒരേ വിധം അളക്കാനുമാകില്ല. അവയോരോന്നിന്നും അടിസ്ഥാനമാകുന്നത് അതിന്റെ കാലവും ദേശവുമാണ്. അതുകൊണ്ടുതന്നെ വിവിധ രാമായണങ്ങളിലെ പാഠങ്ങള്‍ ഒരേ തരത്തിലല്ല. ചിലത് കഠിന ധര്‍മത്തെകുറിച്ചാണ്. ചിലത് ദയയുടെയും കരുണയുടെയും പ്രതീകങ്ങളാണ്. ചിലത് ത്യാഗത്തിന്റെ കാമ്യഗീതങ്ങളാണ്. ചിലത് പിതൃധര്‍മത്തിന്റെയും സ്ത്രീധര്‍മത്തിന്റെയും. ഒരേ തോണിയില്‍ ഒരേ ദിശയിലല്ല ഇവയെല്ലാം ഒഴുകുന്നത്. വ്യത്യസ്ത താളങ്ങളാണോരോന്നിനും. ആ വ്യത്യസ്തത തന്നെയാണ് രാമായണത്തെ ഒരു 'ജീവിതഗ്രന്ഥ'മാക്കുന്നതും. കര്‍ക്കടകം ഇങ്ങെത്തി, ഇനി ആരോഗ്യപരിപാലനത്തിന്റെയും ഭക്തിയുടെയും നാളുകള്‍, അറിയേണ്ട കാര്യങ്ങള്‍ ഒരു ഐതിഹ്യം ഒരേ വിധത്തില്‍ മാത്രമേ പറയാനാവൂ എന്നത് പരിമിതി തന്നെയാണ്. കാരണം ഐതിഹ്യങ്ങള്‍ നിര്‍ദിഷ്ടമായ ചരിത്രരേഖകളല്ല. അവ ജീവിതത്തിന്റെ ദാര്‍ശനികതയെ അവതരിപ്പിക്കുന്ന കലാരൂപങ്ങളാണ് എന്ന് പറയാം. ഓരോ രീതികളില്‍ ഓരോ ദേശങ്ങളെയും മനുഷ്യരെയും പ്രതിഫലിപ്പിക്കാനാകുന്നു എന്നതാണ് അവയുടെ കരുത്ത്. അതുകൊണ്ടുതന്നെ ഓരോ രാമായണങ്ങളും ഓരോ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കൂടിയാണ് എന്ന് വരുന്നു. ഏകരൂപതയിലല്ല, പുനരാഖ്യാനങ്ങളിലൂടെയാണത് മുന്നോട്ട് നീങ്ങിയത്. അതിന്റെ വേരുകള്‍ പടര്‍ന്നു കിടക്കുന്ന, ദേശങ്ങളിലൂടെയും ഭാഷകളിലൂടെയും അതിശയകരമായ സംവേദനക്ഷമതയോടെ അത് സഞ്ചരിക്കുകയും ചെയ്തു. കൈമാറുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കുമനുസരിച്ച് അതിനു ഓരോ മുഖങ്ങളും ധാര്‍മിക മൂല്യങ്ങളുമുണ്ടായി. ഓരോ വായനയിലും കഥാപാത്രങ്ങള്‍ ഭിന്നമായി മനസ്സിലാക്കപ്പെടുകയും ചെയ്തു. പുണ്യഭൂമിയില്‍ തുടിച്ചു നില്‍ക്കുന്ന ദൈവകഥകളിലൂടെയല്ല, ജനപദങ്ങളുടെ വാമൊഴികളിലൂടെയാണ് ഈ കഥകള്‍ പലതും സഞ്ചരിച്ചത്. വ്യവസ്ഥിതിപ്രധാനമായ വഴക്കമായല്ലാതെ, സംവേദനാത്മകമായ ജൈവസംസ്‌കാരമായി രാമായണത്തെ വീക്ഷിക്കേണ്ടതുണ്ട്. കാലഘട്ടത്തിന്റെ സത്യാന്വേഷണമെന്ന നിലക്ക് അങ്ങനെ രാമായണം ഒരു പ്രതിരോധമാകുകയും ചെയ്യുന്നു. അതിനുള്ളില്‍ നിന്ന് തന്നെ ഉയരുന്ന സ്ത്രീശബ്ദങ്ങളായോ സംവേദനാപൂരിതമായ ദലിത് വായനകളായോ മറ്റു വംശീയധാരകളായോ ആധുനിക സാഹിത്യത്തിലും തിയേറ്ററുകളിലുമെത്തിയ രാമായണങ്ങള്‍ ഈ ഭിന്നതകളെ മുഖാമുഖം നിര്‍ത്തിയിരുന്നു എന്നത് നേര്. ഒരേ ആഖ്യാനത്തെ വ്യത്യസ്തങ്ങളായി പറയുന്നത് സത്യസന്ധതയെ ചോദ്യം ചെയ്യുകയല്ല, അതിലെ സത്യങ്ങളെ സമ്പന്നമാക്കുകയാണ് ചെയ്യുക. കഥയുടെ താളത്തില്‍ വൈവിധ്യം കൊണ്ടുവരികയും സാംസ്‌കാരിക ജീവിതത്തെ പ്രസന്നമാക്കുകയും ചെയ്യുന്നവയാണ് ഈ പുനരാഖ്യാനങ്ങള്‍. ഓരോ സമൂഹവും തങ്ങള്‍ അനുഭവിച്ച ദാരിദ്ര്യങ്ങളുടെയും അനുഗ്രഹങ്ങളുടെയും അടിസ്ഥാനത്തില്‍ രാമായണത്തെ സ്വന്തം ഭാഷയിലും ശരീരത്തിലും തിരിച്ചറിഞ്ഞിരിക്കുന്നു എന്നാണ് അവ സാക്ഷ്യം നല്‍കുന്നത്. ഓരോ തപസ്സിനും സ്വന്തമായൊരോ പ്രത്യക്ഷതകളുണ്ട് എന്നതുപോലെ ഓരോ അന്വേഷക മനസ്സിനും തങ്ങളുടേതായ ദൈവത്തെ കണ്ടുപിടിക്കാനുള്ള അവകാശമുണ്ട്. അതിനാല്‍ കലാത്മകമായി പല വീക്ഷണങ്ങളില്‍ രാമകഥ പറയുന്നത് നീതിയുമാണ്. ചില ഗ്രാമപ്രദേശങ്ങളിലെയും ആദിവാസി സമൂഹങ്ങളിലെയും രാമന്‍ അവരോടൊപ്പം ജീവിക്കുകയും വേട്ടയാടുകയും ചെയ്ത രാമനാണ്. ചിലതില്‍ കര്‍മ്മയോഗിയായ യോദ്ധാവാണ്. ഏത് ശരി ഏത് തെറ്റ് എന്നെങ്ങനെ പറയാനാവും. ഭിന്നരൂപങ്ങള്‍ വായിക്കപ്പെടുമ്പോഴും അത്രകൂടി നമ്മെപ്പറ്റിയുള്ള തിരിച്ചറിവുകള്‍ക്കുള്ള വാതിലുകള്‍ തുറക്കപ്പെടുകയാണ് ചെയ്യുക. അതിന്റെ വൈവിധ്യത്തെ പ്രതിരോധിക്കുക എന്നതാണ് അനഭിലഷണീയമായത്. വ്യത്യസ്തതയെ സ്വീകരിക്കുന്ന സംസ്‌കാരമാണ് സത്യത്തില്‍ ജീവിതത്തെ അറിയുന്നത്, അതിന്റെ ചിരകാല സത്യമേതെന്ന് തിരിച്ചറിയുന്നതും. ബഹുസ്വരമായ സംസ്‌കാരത്തെയും ജനാധിപത്യപരമായ ചര്‍ച്ചകളെയും ദൃഢമാക്കുന്ന പാഠപദ്ധതിയാണ് ആ ഭിന്നവായനകള്‍ എന്ന് പറയാം. ഒരു പാരമ്പര്യത്തെ പൂര്‍വനിശ്ചിതമായ അതിര്‍ത്തികളിലൊതുക്കാതെ അതിന്റെ പ്രത്യാശകളും സ്വാധീനവും തുറന്നുകാട്ടുന്ന ജീവിതചിന്തയായി കാണുന്നതിനുള്ള ക്ഷണമാണത്. ഓരോ സമൂഹത്തിനും അതിന്റെ കാഴ്ചപ്പാടിലും അഭിരുചിയിലും ആഖ്യാനങ്ങളെ കാണാനാകുന്നു എന്നതാണ് ഭിന്നവായനകളുടെ ഏറ്റവും വലിയ സാംസ്‌കാരിക പ്രത്യയശാസ്ത്രം. ദക്ഷിണേഷ്യന്‍ കഥാചരിത്രത്തിന്റെ ആധികാരികത, സങ്കുചിതമായ മതപഠനങ്ങളെ മറികടക്കുന്ന ഉണര്‍ച്ചയാണ് ഭിന്നവായനകള്‍. ആ ഭിന്നതയെ ഏറ്റെടുക്കുക എന്നതാണ് ഏറ്റവും വലിയ സാഹസികത. അതിനാലാണ് രാമായണത്തിന്റെ പുനരാഖ്യാനങ്ങള്‍ ഒരു കലയായും രാഷ്ട്രീയമായും പ്രധാനമായിത്തീരുന്നത്. ഓരോ പുനരാഖ്യാനവും പുതിയ സത്യത്തിലേക്ക് നയിക്കുന്നു. അതാണ് രാമായണത്തിന്റെ സാംസ്‌കാരികവും ബൗദ്ധികവുമായ പ്രതിബദ്ധത. ramayana and diverse texts
കമ്മ്യൂണിസത്തിന്റെ ആത്മാവ് അന്വേഷിച്ച മലയാളി
കേ രളം ബൗദ്ധികലോകത്തിന് സംഭാവന ചെയ്ത പ്രമുഖ വ്യക്തിത്വങ്ങളിലൊന്നാണ് അധികം ആഘോഷിക്കപ്പെടാതെ പോയ കെ. ദാമോദരൻ എന്ന കമ്മ്യൂണിസ്റ്റുകാരൻ. രാഷ്ട്രീയ പ്രവർത്തകൻ, സാഹിത്യകാരൻ, തത്വചിന്തകൻ, സൈദ്ധാന്തികൻ, പ്രാസംഗികൻ, ഗ്രന്ഥകർത്താവ്, ഭാഷാപണ്ഡിതൻ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്ന കെ ദാമോദരൻ നിര്യാതനായിട്ട് 49 വർഷം പൂർത്തിയായി. കേരളാ മാർക്സ് എന്ന് അറിയപ്പെട്ട കെ. ദാമോദരൻ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ച നാല് പേരിൽ ഒരാളുമായിരുന്നു. ഏറെക്കാലം ദാമോദരൻ എന്ന പേര് സജീവ രാഷ്ട്രീയ, സൈദ്ധാന്തിക, സാഹിത്യവൃത്തങ്ങളിൽ നിന്നൊഴിവാക്കി നിർത്താൻ ബോധപൂർവ്വമോ അബോധപൂർവ്വമോ ആയ ശ്രമം നടന്നിരുന്നു. ഇപ്പോൾ അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പലവഴികളിൽ പിരിഞ്ഞവർ ഏറ്റെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോജിപ്പുകളോട് അവർ എത്രത്തോളം സമരസപ്പെട്ടിട്ടുണ്ട്, അല്ലെങ്കിൽ അദ്ദേഹം വിയോജിച്ച നിലപാടുകളെ അന്ന് എതിർത്ത സംഘടന ഇന്ന് എങ്ങനെ കാണുന്നു എന്നൊന്നും അവരാരും വ്യക്തമാക്കുന്നില്ലെങ്കിലും അദ്ദേഹത്തെ ഓർമ്മിക്കാനും പുസ്തകങ്ങളിറക്കാനുമൊക്കെ മുൻകൈ എടുക്കുന്നു. മലപ്പുറം ജില്ലയിലെ തിരൂരിൽ 1912 ഫെബ്രുവരി അഞ്ചിന് ജനിച്ച ദാമോദരൻ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് സ്വാതന്ത്ര്യ സമരത്തിലേക്ക് എത്തിയത്. 1931 ൽ സ്വതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 1935 ൽ സംസ്കൃതം പഠിക്കുന്നതിനായി കാശിയിലെ ആചാര്യനരേന്ദ്രദേവിന്റെ നേതൃത്വത്തിലുള്ള കാശിവിദ്യാപീഠത്തിൽ ചേർന്ന ദാമോദരൻ അവിടെ വച്ചാണ് കമ്മ്യൂണിസത്തിൽ ആകൃഷ്ടനാകുന്നത്. അപൂർവ്വങ്ങളായ മാർക്സിസ്റ്റ് ഗ്രന്ഥങ്ങൾ അവിടെ ലഭ്യമായിരുന്നു. ആ വായനയാണ് അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് ആക്കുന്നത്. അങ്ങനെ ഉള്ള് കൊണ്ടും ചിന്തകൊണ്ടും കമ്മ്യൂണിസ്റ്റായ ദാമോദരനാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഔദ്യോഗികമായി രൂപീകരിക്കുന്നതിന് മുമ്പ് അതിനായി 1937ൽ കോഴിക്കോട് നടന്ന കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്നവരുടെ യോഗത്തിൽ പങ്കെടുക്കുന്നത്. പി കൃഷ്ണപിള്ള, ഇ എം എസ് നമ്പൂതിരിപ്പാട്, എൻ സി ശേഖർ എന്നിവരാണ് ആ യോഗത്തിൽ പങ്കെടുത്ത മറ്റ് മൂന്ന് പേർ. ദേശീയ തലത്തിൽ നിന്നും എസ് വി ഘാട്ടെയും പങ്കെടുത്തു. അടിയന്തരാവസ്ഥയുടെ 50 വർഷം; വിത്തുകൾ വൃക്ഷങ്ങളായി മാറിയ കഥ ബീഡിത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, ഓട്ടുകമ്പനിത്തൊഴിലാളി കൾ എന്നിവരുടെ സമരങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിക്കുകയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും തൊഴിലാളി സംഘടനാ പ്രസ്ഥാനത്തിനും അടിത്തറ പാകുന്നതിൽ നിർണ്ണായക പങ്കുവഹിച്ചവരിൽ ഒരാളുമാണ് അദ്ദേഹം. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഉറുദു, ബംഗാളി, റഷ്യൻ ഭാഷകളിലും അദ്ദേഹം പ്രാവീണ്യം നേടി. കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി നിയമസഭയിലേക്കും ലോകസഭയിലേക്കും മത്സരിച്ചു. 1964 ൽ രാജ്യസഭാഗമായി. സി പി ഐ ദേശീയ തലത്തിൽ പിളർന്നപ്പോൾ സിപി ഐക്കൊപ്പം നിലയുറപ്പിച്ച കെ ദാമോദരൻ 1970 ൽ പാര്‍ലമെന്‍റ് അംഗത്വ കാലാവധി അവസാനിച്ച ശേഷം ഐ.സി.എച്ച്.ആർ (ICHR) ഫെലോഷിപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം സമഗ്രമായി പഠിക്കുന്നതിനായി ജെ എൻ യുവിൽ ഗവേഷണം നടത്തുന്ന കാലത്താണ്, 1976 ജൂലൈ മൂന്നിന് ലോകത്തോട് വിട പറഞ്ഞത്. കേരളത്തിലെയും ഇന്ത്യയിലെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ആദ്യകാല നേതാക്കളിൽ പ്രധാനിയായിരുന്ന ദാമോദരൻ പലപ്പോഴും പാർട്ടി ചട്ടക്കൂടിലെ കമ്മ്യൂണിസത്തോട് എതിർപ്പ് പ്രകടിപ്പിച്ചത് ഉടനീളം കാണാനാകും. അവസാന കാലത്ത് സി പി ഐയുമായി അകന്ന് നിന്നപ്പോഴും അദ്ദേഹം കമ്മ്യൂണത്തിന്റെ ചരിത്രവും അതിലെ മനുഷ്യത്വപരമായ ഉള്ളടക്കത്തെ കുറിച്ചുമുള്ള അന്വേഷണം അവസാനിപ്പിച്ചിരുന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയ ശേഷമുള്ള ഭരണകൂട സ്വഭാവത്തിനോടായിരുന്നു അദ്ദേഹത്തിന്റെ വിയോജിപ്പുകള്‍. K damodaran കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ തൊഴിലാളി വർഗ ഭരണകൂടമാണോ അല്ലയോ, കേരളം അതിനൊരു മാതൃകയാണോ എന്നതിൽ തുടങ്ങുന്നു കെ ദാമോദരനും സി പി ഐയുടെ ചിന്തകളും തമ്മിലുള്ള സംഘർഷം. ചന്ദനത്തോപ്പ് മുതൽ പ്രാഗ് വസന്തം വരെ ഭരണകൂട അടിച്ചമർത്തൽ നടപടിക്കെതിരെ നിലപാട് സ്വീകരിച്ച രാഷ്ട്രീയ നേതാവും സൈദ്ധാന്തികനുമായിരന്നു ദാമോദരൻ. ലോക ചരിത്രത്തിൽ പുതിയൊരു ഏട് എഴുതി ചേർത്താണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി 1957 ൽ അധികാരത്തിലെത്തിയത്. ആ അധികാരത്തിന്റെ മധുവിധു കാലം കഴിയും മുന്നേ തന്നെ ആ സർക്കാരിന്റെ കൈകളിൽ തൊഴിലാളികളുടെ ചോര പുരണ്ടു. 1958 ജൂലൈ 26നായിരുന്നു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഒരിക്കലും അഭിമാനിക്കാനാവാത്ത ചോരപ്പാട് അവരുടെ മേൽ വീണത്. തൊഴിലാളി വർഗ സർക്കാരിന്റെ കേരള മാതൃക ഐക്യ കേരളം രൂപീകരിച്ച ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയ ഇ എം എസ്സിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സർക്കാർ തൊഴിലാളി വർഗം സമാധാനപരമായി അധികാരം പിടിച്ചെടുത്തതിന് തെളിവാണെന്നായിരുന്ന കേന്ദ്രനേതാക്കളുടെ വ്യാഖ്യാനം . ഭൂരിപക്ഷം പേരും അതിനെ പിന്താങ്ങി. സോഷ്യലിസത്തിലേക്കുള്ള സമാധാനപരമായ പരിവർത്തനത്തിന് കേരളം മാതൃകയാകുമെന്നും അവർ അഭിപ്രായപ്പെട്ടു. എന്നാൽ,ഇത് മുതലാളിത്ത ഭരണകൂടമാണെന്നും മറ്റേതെല്ലാം മിഥ്യാധാരണയാണെന്നും കെ. ദാമോദരൻ സംസ്ഥാന സമിതിയിൽ വാദിച്ചു. ഈ ഇരിക്കുന്ന ഇ എം എസ് തൊഴിലാളി വർഗത്തിന്റെ പ്രതിനിധിയല്ല, ബൂർഷ്വാസി ആണെന്നാണോ പറയുന്നത് എന്നായിരുന്നു ദാമോദരന്റെ നിലപാടിനെ എതിർത്തുകൊണ്ട് അജയ് ഘോഷ് ചോദിച്ചത്. ആദ്യ സർക്കാരിനെ കേന്ദ്രസർക്കാർ പിരിച്ചുവിട്ട ശേഷം ഇഎം എസ് എഴുതിയ ലേഖനത്തിൽ തൊഴിലാളി വർഗം അധികാരം പിടിച്ചിട്ടില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. ഈ നിലപാട് നേരത്തെ പറഞ്ഞിരുന്നുവെങ്കിൽ സ്ഥിതിഗതികൾ മറ്റൊന്നാകുമായിരുന്നുവെന്നും ദാമോദരനെ ഉദ്ധരിച്ച് താരിഖ് അലി രേഖപ്പെടുത്തുന്നു. കപ്പല്‍ കയറിവരുന്ന കശുവണ്ടിയും അദൃശ്യരായ ആ സ്ത്രീകളും ചന്ദനത്തോപ്പ് സമരവും വെടിവെപ്പും കൊല്ലത്തെ കുണ്ടറയിലെ ഹിന്ദുസ്ഥാൻ കാഷ്യൂ ഫാക്ടറി തൊഴിൽനിയമങ്ങൾ ലംഘിക്കുന്നതിനെതിരേ ആർ എസ് പിയുടെ തൊഴിലാളി സംഘടനയായ യു ടി യുസി കശുവണ്ടിത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ഹിന്ദുസ്ഥാൻ കാഷ്യൂ ഫാക്ടറിപ്പടിക്കൽ സമരം നടത്തിവരുകയായിരുന്നു. തൊഴിലാളികൾക്ക് മുടങ്ങാതെ തൊഴിൽ നൽകണമെന്നും കുടിശ്ശികയായ ആനുകൂല്യങ്ങൾ നൽകണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഒത്തുതീർപ്പുചർച്ചകളിൽ പങ്കെടുക്കാതെ നിഷേധാത്മകമായ നിലപാടായിരുന്നു മാനേജ്മെന്റ് സ്വീകരിച്ചത്. ഇതേത്തുടർന്ന് യൂണിയൻ നിരാഹാരസമരം ആരംഭിച്ചു. യൂണിയൻ സെക്രട്ടറിയായ ആർ.പപ്പുവാണ് ആദ്യം നിരാഹാരമിരുന്നത്. തുടർന്ന് മാനേജ്മെന്റ് ഫാക്ടറി ലോക്കൗട്ട് ചെയ്തു. സമരത്തിന്റെ ഒമ്പതാം ദിവസം പപ്പുവിനെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. പകരം എം.ദാമോദരൻ പിള്ള നിരാഹാരസമരം ആരംഭിച്ചു. ഇതോടെ മാനേജ്മെന്റ് കമ്പനിയിൽ ശേഖരിച്ചിരുന്ന പരിപ്പും തോട്ടണ്ടിയും മാറ്റാനായി കോടതി ഉത്തരവ് സമ്പാദിച്ചു. ഇതിനായി ലോറികൾ പൊലീസ് അകമ്പടിയോടെ ഫാക്ടറിയിലേക്ക് പ്രവേശിച്ചു. ലോഡ് കയറ്റിയ ലോറികൾ പുറത്തേക്കു കൊണ്ടുപോകുന്നതിനുള്ള ശ്രമം അനുഭാവ സത്യഗ്രഹമിരുന്ന സ്ത്രീത്തൊഴിലാളികൾ തടഞ്ഞു. പരിസരത്തുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും പാഞ്ഞെത്തി. തൊഴിലാളികളെ അറസ്റ്റു ചെയ്യാൻ ശ്രമിച്ചപ്പോൾ ആർ എസ് പി നേതാക്കളായ ടി.എം.പ്രഭയും ചന്ദ്രശേഖര ശാസ്ത്രിയും അയ്യനും തടസ്സവാദം ഉന്നയിച്ചു. ഇവരെ പൊലീസ് ക്രൂരമായി മർദ്ദിച്ച് വാഹനത്തിലേക്കു വലിച്ചുകയറ്റി. വാഹനത്തിലും ലോക്കപ്പിലും ഇവരെ ക്രൂരമായി മർദ്ദിച്ചു. ഇതോടെ പ്രതിഷേധം ശക്തമാക്കിയ തൊഴിലാളികൾ കൈകോർത്തുപിടിച്ച് നിലത്തുകിടന്ന് മുദ്രാവാക്യം വിളിച്ചു കൊണ്ട് വഴിതടഞ്ഞു. സ്ത്രീത്തൊഴിലാളികളെ പിടിച്ചുവലിച്ചിഴച്ച് പൊലീസ് വാനിലേക്ക് കയറ്റി. സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമം കണ്ട കശുവണ്ടി ഫാക്ടറിയിലെ കാന്റീൻ തൊഴിലാളിയായിരുന്ന പാവുമ്പ സ്വദേശി സുലൈമാൻ അതിന് നേതൃത്വം നൽകിയിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു. ആ ശ്രമത്തിനിടയിൽ അദ്ദേഹം താഴെവീണു. ആ ഉദ്യോഗസ്ഥൻ അടുത്തുനിന്ന പൊലീസുകാരന്റെ കൈയിൽനിന്ന് തോക്കു പിടിച്ചുവാങ്ങി ബയണറ്റുകൊണ്ട് സുലൈമാനെ ആഞ്ഞുകുത്തി. കുത്തേറ്റ സുലൈമാൻ നിലത്തുവീണ് പിടഞ്ഞു മരിച്ചു. ഇതോടെ ജനക്കൂട്ടത്തിന്റെ നിയന്ത്രണം വിട്ടു. പൊലീസിന് നേരെ കല്ലേറുണ്ടായി. ഉടൻ തന്നെ പൊലീസ് മൂന്നുപ്രാവശ്യം ആകാശത്തേക്കും പിന്നീടു ചുറ്റിനും വെടിവച്ചു. ഇപ്പോൾ ചന്ദനത്തോപ്പ് രക്തസാക്ഷിസ്മാരകം നിൽക്കുന്ന സ്ഥലത്തു നിന്ന കർഷകത്തൊഴിലാളിയായ രാമൻ വെടിയേറ്റു മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. ഈ സംഭവം ഇന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മായ്ക്കാനാവാത്ത കളങ്കമായി തുടരുന്ന ഒന്നാണ്. ഈ സംഭവം നടക്കുമ്പോൾ തിരുവനന്തപുരത്ത് സി പി ഐ സംസ്ഥാന സമിതി യോഗം ചേരുകയായിരുന്നു. വാർത്ത അറിഞ്ഞ സമിതി ഇതേകുറിച്ച് ചർച്ച ചെയ്തു. സംഭവത്തിൽ ഇതൊരു തൊഴിലാളി സമരമാണെന്നും തൊഴിലാളികൾക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിക്കെതിരെയുമായിരുന്നു കെ. ദാമോദരന്റെ നിലപാട്. എന്നാൽ, പാർട്ടി തീരുമാനം മറിച്ചായി. മാത്രമല്ല, പൊലീസിന്റെ മനോവീര്യം സംരക്ഷിക്കാൻ വെടിവെപ്പിനെ ന്യായീകരിച്ചുകൊണ്ടുള്ള ആദ്യ രാഷ്ട്രീയവിശദീകരണയോഗത്തിൽ പ്രസംഗിക്കാൻ അദ്ദേഹം തന്നെ പോകണമെന്നും പാർട്ടി നിർബന്ധം പിടിച്ചു. എതിർപ്പുകൾ മാറ്റിവച്ച് അനുസരണയുള്ള പാർട്ടിക്കാരനായി മനഃസാക്ഷിക്ക് നിരക്കാത്ത പ്രസംഗം താൻ ചെയ്തുവെന്ന് പിന്നീട് അദ്ദേഹം കുമ്പസാരിച്ചിട്ടുണ്ട്. പ്രസംഗം കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയ താൻ ആത്മസംഘർഷത്തിൽപ്പെട്ട ഭാര്യയോട് വളരെ മോശമായി പെരുമാറിയതിനെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് ഈ വിഷയത്തിൽ പ്രസംഗിക്കാൻ പാർട്ടി ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം വിസമ്മതിച്ചു. ദാമോദരൻ എന്ന കമ്മ്യൂണിസ്റ്റുകാരൻ എന്നും ചന്ദനത്തോപ്പ് വെടിവെപ്പിന് എതിരായിരുന്നുവെന്ന് അവസാന നിമിഷം വരെയുള്ള അദ്ദേഹത്തിന്റെ നിലപാടുകൾ വ്യക്തമാക്കുന്നു. മധ്യപ്രദേശിന്റെ ബീനാച്ചി എസ്റ്റേറ്റിന്റെ വിപണി മൂല്യം 500 കോടി രൂപ, ഇനി കേരളത്തിന് ഏറ്റെടുക്കാനാകുമോ? പ്രാഗ് വസന്തവും കമ്മ്യൂണിസ്റ്റ് പാർട്ടി നിലപാടുകളും ചന്ദനത്തോപ്പ് പ്രാദേശികമായി ഉണ്ടായ വിഷയമായിരുന്നുവെങ്കിൽ പത്ത് വർഷത്തിനിപ്പുറം അദ്ദേഹം പാർട്ടിയുമായി തെറ്റിയത് രാജ്യാന്തര വിഷയത്തിലായിരുന്നു. ചെകോസ്ലാവക്യയിലെ അലക്സാണ്ടർ ദ്യൂബ് ചെക് എന്ന കമ്മ്യൂണിസ്റ്റ് ഭരണാധികാരി രാജ്യത്ത് കൊണ്ടുവന്ന ജനാധിപത്യപരമായ മാറ്റങ്ങൾക്ക് നേരെ വാഴ്സാ സഖ്യത്തെ ഉപയോഗിച്ച് അടിച്ചമർത്തിയ സോവിയറ്റ് യൂണിയന്റെ നടപടിയെ വിമർശിച്ചുകൊണ്ടാണ് അദ്ദേഹം രംഗത്തുവന്നത്. മാധ്യമ സ്വാതന്ത്ര്യം, ബഹുകക്ഷി രാഷ്ട്രീയ സംവിധാനം, സമ്മിശ്ര സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റം എന്നിങ്ങനെ സാംസ്കാരികവും രാഷ്ട്രീയവുമായ സർഗാത്മകമായ മാറ്റങ്ങളെ കുറിച്ചാണ് അന്നത്തെ ചെക്കോസ്ലാവാക്യൻ പാർട്ടി ഫസ്റ്റ് സെക്രട്ടറി ( ജനറൽ സെക്രട്ടറി) ആയ അലക്സാണ്ടർ ദ്യൂബ് ചെക്ക് കൊണ്ടുവന്ന മാറ്റങ്ങൾ. പ്രാഗ് വസന്തമെന്ന് അറിയപ്പെട്ട ആ കാലത്തെ അടിച്ചമർത്താൻ സോവിയറ്റ് ടാങ്കുകൾ ചെകോസ്ലാവക്യയിലേക്ക് വന്നപ്പോൾ മറ്റൊന്നും നോക്കാതെ ഇന്ത്യയിലെ വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാർട്ടികളായ സിപി ഐയും സി പി എമ്മും സോവിയറ്റ് യൂണിയനൊപ്പം നിലയുറപ്പിച്ചു. സി പി ഐയ്ക്കുള്ളിലും സി പി എമ്മിനുള്ളിലും ഇത് സംബന്ധിച്ച് ആശയപരമായ അഭിപ്രായ വ്യത്യാസം ചിലർക്കൊക്കെ ഉണ്ടായിരുന്നുവെങ്കിലും അവരാരും അത് പുറമെ പ്രകടിപ്പിച്ചില്ലെന്ന് പിന്നീട് പലരും രേഖപ്പെടുത്തിയത് കാണാനാകും. സോഷ്യൽ സാമ്രാജ്യത്വമാണ് സോവിയറ്റ് യൂണിയന്റേതെന്ന നിലപാടിൽ നിന്ന നക്സലൈറ്റ് എന്നറിയപ്പെട്ട സി പി ഐ ( എം എൽ ) വിഭാഗമാണ് സോവിയറ്റ് യൂണിയനോട് സംഘടനാപരമായി എതിർപ്പ് കാണിച്ച ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. എന്നാൽ, കെ.ദാമോദരൻ, സി പി ഐയുടെ രാജ്യസഭാംഗമായിരിക്കെ പരസ്യമായി തന്നെ ഇതിനെതിരെ നിലപാട് സ്വീകരിച്ചു. 1970 ൽ രാജ്യസഭാ കാലാവധി തീരുന്നതും പാർട്ടിയുമായി അകലുന്നതിനും ഇത് പ്രധാനകാരണമായി മാറുകയും ചെയ്തു. സോവിയറ്റ് യൂണിയനെ എതിർത്തതിലൂടെ ഇതിലേറെ വലിയ വ്യക്തിപരമായ നഷ്ടമാണ് കെ ദാമോദരനുണ്ടായത്. ദാമോദരന്റെ പ്രശസ്തമായ ഭാരതീയ ചിന്ത എന്ന പുസ്തകം റഷ്യൻ ഭാഷയിൽ ഇറക്കാൻ സോവിയറ്റ് യൂണിയൻ തീരുമാനിച്ചിരുന്നു. അതിനായി അദ്ദേഹം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ പുസ്തകം ടൈപ്പ് ചെയ്തു നൽകിയത് ഹൈക്കോടതി അഭിഭാഷകനായിരുന്ന കുറച്ചുനാളുകൾക്ക് മുമ്പ് അന്തരിച്ച വക്കം വിജയനാണ്. അക്കാലത്ത് അദ്ദേഹം തിരുവനന്തപുരത്ത് ജോലി ചെയ്യുകയായിരുന്നു. എന്നാൽ, ചെക്കോസ്ലാവാക്യയ്ക്കെതിരെ പരസ്യമായി എടുത്ത നിലപാട് പിൻവലിക്കണമെന്ന് ദാമോദരനോട് ആവശ്യമുയർന്നു. അല്ലാത്ത പക്ഷം പുസ്തകം പ്രസിദ്ധീകരിക്കാൻ പറ്റില്ലെന്നായിരുന്നു യു എസ് എസ് ആർ നിലപാട്. സോവിയറ്റ് നിലപാടിനോട് പുസ്തകം പ്രസിദ്ധീകരിക്കേണ്ടതില്ല, നിലപാട് മാറ്റുന്നുമില്ല എന്നു ദാമോദരൻ വ്യക്തമാക്കിയതിനെ കുറിച്ച് വക്കം വിജയൻ ഒരിക്കൽ ദാമോദരനെ കുറിച്ചുള്ള സംഭാഷണത്തിൽ ഓർമ്മിച്ചിരുന്നു. ഇന്ത്യയിലെ പ്രധാന കമ്മ്യൂണിസ്റ്റ് പാർട്ടികളായ സി പി ഐയും സി പി എമ്മും തമ്മിൽ 1969 ന് ശേഷം ഏകദേശം 1980കളുടെ ആദ്യം വരെ ഉണ്ടായിരുന്ന ഏറ്റവും വലിയ തർക്കം തങ്ങളാണ് ആദ്യം സോവിയറ്റ് യൂണിനെ പിന്തുണച്ചത് എന്ന് സമർത്ഥിക്കാനായിരുന്നു. ഇന്ന് സോവിയറ്റ് യൂണിയൻ ഇല്ലാതായി. അതുകൊണ്ട് തന്നെ അവരുടെ നിലപാടുകളും ഇരുപാർട്ടികളും കൈയ്യൊഴിഞ്ഞിട്ടുണ്ടാകും. അതായിരിക്കാം വീണ്ടും കെ ദാമോദരന്റെ പുസ്തകങ്ങൾ പുറത്തിറക്കാനും അദ്ദേഹത്തെ കുറിച്ച് അനുസ്മരണങ്ങളും പ്രസംഗങ്ങളും നടത്തുന്നതിൽ ആവേശം കാണിക്കുന്നുണ്ട്. ആ ആവേശം അവരുടെ ഭരണപരമായതോ സംഘടനാപരമായതോ ആയ നിലപാടുകളിൽ ഉണ്ടോ എന്ന് സ്വയം വിമർശനപരമായി പരിശോധിക്കപ്പെടേണ്ട സമയം കൂടെയാണിത്. അടിച്ചമർത്തപ്പെടുന്ന പ്രതിഷേധങ്ങൾ, അത് പാർട്ടിക്കുള്ളിലും ഭരണത്തിന് കീഴിലും നടത്തുന്നവർ അത് മറച്ചുവെച്ച് ദാമോദരൻ അനുസ്മരണം നടത്തുന്നത് എത്രത്തോളം സത്യസന്ധമായിരിക്കും. സംസ്ഥാനത്തെ ഏറ്റവും അപകടകരമായ റോഡുകൾ എറണാകുളത്തും തിരുവനന്തപുരത്തും; ഏറ്റവും കൂടുതൽ അപകടങ്ങളും മരണങ്ങളും ഈ ജില്ലകളിൽ അടിയന്തരാവസ്ഥയും കെ ദാമോദരനും രാഷ്ട്രീയം,സാമ്പത്തികം, ദർശനം, സാഹിത്യം എന്നീ വിവിധ മേഖലകളിൽ വ്യാപരിച്ച ദാമോദരൻ കമ്മ്യൂണിസത്തിന്റെ ആത്മാവ് അന്വേഷിച്ച സത്യാന്വേഷിയായിരുന്നു. പക്ഷേ, ഇതെഴുതന്നാളുടെ വായനയിലും അറിവിലും അടിയന്തരാവസ്ഥയെ കുറിച്ച് കെ ദാമോദരൻ ഒന്നും എഴുതി കണ്ടിട്ടിട്ടില്ല. അദ്ദേഹത്തിന്റെ മകൻ പരേതനായ കെ പി ശശിയുടെ സംഭാഷണങ്ങളിൽ അടിയന്തരാവസ്ഥയോട് വിയോജിപ്പുള്ള ദാമോദരനെ കണ്ടിട്ടുണ്ട്. സ്വാഭാവികമായും എല്ലാ ഏകാധിപത്യപ്രവണതകളോടും വിയോജിപ്പുണ്ടായിരുന്ന ദാമോദരൻ അടിയന്തരാവസ്ഥയോടും വിയോജിച്ചിട്ടുണ്ടാകാം. എന്നാൽ, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം കഷ്ടിച്ച് ഒരു വർഷം കഴിയുമ്പോൾ അദ്ദേഹം നിര്യാതനായി. അക്കാലത്ത് അദ്ദേഹം പൂർണ്ണസമയ ഗവേഷണത്തിലായിരുന്നു എന്നതും അനാരോഗ്യവും പാർട്ടിയുമായുണ്ടായ അകൽച്ചയുമൊക്കെ ചിലപ്പോൾ പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കാം. സോവിയറ്റ് യൂണിയനോട് ചെക്കോസ്ലാവാക്യ വിഷയത്തിൽ പരസ്യമായ എതിർപ്പ് പ്രകടിപ്പിച്ച ദാമോദരന് ഈ വിഷയത്തിലും അതല്ലാതെ ഒരു നിലപാട് സ്വീകരിക്കാൻ കഴിയുമാരുന്നില്ല. അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെടാത്ത ലേഖനങ്ങളിലോ അല്ലെങ്കിൽ പ്രസിദ്ധീകരിച്ചിട്ടും ശ്രദ്ധിക്കപ്പെടാതെ പോയവയിലോ ഇതേക്കുറിച്ച് എന്തെങ്കിലും ഉണ്ടാകാം എന്നു കരുതാം. അടിയന്തരാവസ്ഥ കാലത്ത് കടുത്ത സെൻസർഷിപ്പ് ആയിരുന്നതിനാൽ അക്കാലത്ത് അദ്ദേഹം എഴുതിയിട്ടുണ്ടെങ്കിൽ തന്നെ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ടാകാനുള്ള സാധ്യത തീരെ കുറവാണ്. ഏക വഴി, കണ്ണുനീർ, കാറൽ മാർക്സ്, സമഷ്ടിവാദ വിജ്ഞാപനം, പാട്ടബാക്കി, രക്തപാനം, മനുഷ്യൻ, ധനശാസ്ത്രപ്രവേശിക, ഉറുപ്പിക, കമ്മ്യൂണിസം എന്ത് എന്തിന്? , കമ്മ്യൂണിസവും ക്രിസ്തുമതവും, മാർക്സിസം (പത്തു ഭാഗങ്ങൾ), ഇന്ത്യയുടെ ആത്മാവ് ,കേരളത്തിലെ സ്വാതന്ത്ര്യസമരം, ധനശാസ്ത്ര തത്ത്വങ്ങൾ, ധാർമ്മിക മൂല്യങ്ങൾ, എന്താണ് സാഹിത്യം, ചൈനയിലെ വിപ്ലവം, പുരോഗമന സാഹിത്യം എന്തിന് ? ,കേരള ചരിത്രം, ഇന്ത്യയും സോഷ്യലിസവും, ഇന്ത്യയുടെ സാഹിത്യാഭിവൃദ്ധി, ,സോഷ്യലിസവും കമ്മ്യൂണിസവും, ഭാരതീയ ചിന്തകൾ, ഭാരതീയ ദർശനത്തിലെ വ്യക്തിയും സമൂഹവും, മാർക്സും ഹെഗലും ശ്രീശങ്കരനും, ഭാരതീയ ചിന്താപരമ്പര എന്നിവ അദ്ദേഹം മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി എഴുതിയ പുസ്തകങ്ങളാണ്. ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ ഓർമ്മകൾ എന്ന ആത്മകഥാംശം നിറഞ്ഞു നിൽക്കുന്ന പുസ്തകം ന്യൂ ലെഫ്റ്റ് റിവ്യുവിന് വേണ്ടി താരിഖ് അലി, ദാമോദരനുമായി നടത്തിയ അഭിമുഖമാണ്. The Malayali who searched for the essence of communism, remembering K. Damodaran in his 49th death anniversary
നിലമ്പൂര് ഒരു ടെസ്റ്റ് ഡോസ്, ഒന്നു നാറിയാല്‍ പോകാനേയുള്ളൂ ഈ ദുര്‍ഗന്ധമൊക്കെ!
ക രടിയോട് ചെസ് കളിക്കുന്ന പോലെ എന്നൊരു ചൊല്ലുണ്ട്, നാട്ടില്‍. ചെസ് കളിക്കാനുള്ള ഐ ക്യു പോയിട്ട്, ആ കരുക്കള്‍ കണ്ടാല്‍ പോലും എന്തെന്ന് തിരിച്ചറിയാനുള്ള വകതിരിവ് കരടിക്കില്ലെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. പിന്നെ കരടിയോട് കളിക്കാനുള്ള അപാര ധൈര്യവും വേണമല്ലോ. അഥവാ ഇനി മൃഗ സ്‌നേഹികളുടെയും മേനകാ ഗാന്ധിയുടെയും കണ്ണുവെട്ടിച്ച് കാട്ടില്‍ നിന്ന് ഒരു കരടിയെ പിടിച്ചു ചെസ് കളി പഠിപ്പിക്കുന്നുവെന്ന് കരുതുക. സാക്ഷാല്‍ മാഗ്‌നസ് കാള്‍സണിന്റെ കീഴില്‍ വര്‍ഷങ്ങള്‍ നീണ്ട കടുത്ത പരിശീലനമൊക്കെ കഴിഞ്ഞ് കരടിയെ ചെസ് ബോര്‍ഡിന് മുന്നില്‍ കളിക്കാന്‍ ഇരുത്തുന്നു. നിങ്ങള്‍ക്ക് പിന്നില്‍ പുരുഷാരം. വെളുത്ത കരുക്കള്‍ നീക്കി കളി തുടങ്ങാന്‍ കരടിയോട് നിര്‍ദ്ദേശിച്ചു. കരടി കൂര്‍ത്ത നഖങ്ങള്‍ നീട്ടി കൈകൊണ്ട് ചെസ് ബോര്‍ഡിന് കുറുകെ ഒരു വീശല്‍. ഇപ്പുറത്തിരിക്കുന്ന രാജ്ഞിയും രാജാവും എല്ലാം ഒരൊറ്റ നീക്കത്തില്‍ കളത്തിന് പുറത്ത്. കരടി ഏകപക്ഷീയമായി ജയം പ്രഖ്യാപിക്കുന്നു. മുന്നില്‍ ഇരിക്കുന്നത് കരടിയാണ് എന്ന ഉത്തമ ബോധ്യമുള്ള നിങ്ങള്‍ അപ്പോള്‍ ആരായി? ഇതാണ് ഒറ്റ ബുദ്ധികളോട് ഏറ്റുമുട്ടാന്‍ പോയിട്ട് തര്‍ക്കിക്കാനോ ഉപദേശത്തിനോ നില്‍ക്കരുതെന്ന് അറിവുള്ളവര്‍ പറയുന്നത്. ഒറ്റബുദ്ധിയെന്ന് പറഞ്ഞാല്‍ ഈ നാട്ടില്‍ ഒന്‍പതെന്നും പറയും. ഇത്തരക്കാരുടെ യുക്തി സാക്ഷാല്‍ മുഴുത്ത യുക്തിവാദിയായ ജോസഫ് ഇടമറുകിനെ പോലും തോല്‍പ്പിക്കുന്നതാണ്. പണ്ട് സിപിഎമ്മുകാര്‍ക്കാണ് ഇത്തരം ഒറ്റ ബുദ്ധി യുക്തി ഉണ്ടായിരുന്നത്. 'മിസ്റ്റര്‍ ബുഷ് നിങ്ങള്‍ ഇറാഖിനെ ആക്രമിക്കുന്നതില്‍ നിന്ന് ഉടന്‍ പിന്‍മാറണമെന്ന് ഞാന്‍ ആവശ്യപെടുന്നു' എന്ന് തമ്പാനൂരില്‍ സ്‌റ്റേജ് കെട്ടി കാഥികന്‍ സാംബശിവന്റെ സ്വരത്തിലും ഭാവത്തിലും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ പ്രസംഗിക്കുമായിരുന്നു. പക്ഷേ കാലം പോക പോകേ അവര്‍ക്കും മണ്ടയില്‍ ബുദ്ധി ഉദിച്ചു. 'ഇപ്പോ വിപ്ലവം ഒക്കെ നിര്‍ത്തിയാടേ സദാശിവാ നിങ്ങടെ പാര്‍ട്ടി' എന്ന് അയല്‍പക്കത്തെ വര്‍ഗശത്രു ചോദിച്ചാല്‍ പറയാന്‍ മാത്രമായി എംവി ഗോവിന്ദന്‍ എന്ന ഒരൊറ്റ പീസിനെ മാത്രമായി നിര്‍ത്തിയിരിക്കുകയാണ്. 'അങ്ങനെയാണ് സഖാവ് പിണറായിയുടെ കണ്ണില്‍ അമ്പൂട്ടി എന്ന താരകം ശ്രദ്ധ പിടിച്ച് പറ്റുന്നത്' മഹത്തായ സോവിയറ്റ് സ്വപ്നം തകരുകയും ചൈനക്കാര്‍ സോഷ്യലിസ്റ്റ് മുതലാളിത്തത്തിലേക്ക് കളം മാറുകയും ചെയ്തതോടെ വിപ്ലവം പപ്പും പൂടയുമൊക്കെ കൊഴിഞ്ഞ് അന്താരാഷ്ട്രത്തില്‍ നിന്ന് വെറും ലോക്കലായി. പാവം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍! പക്ഷേ, കേരളം ഒരു വിചിത്ര നാടാണ്. ഒരേ വായിലുടെ വിപ്ലവവും ആത്മീയതയും വില്‍ക്കാന്‍ മലയാളിയെ കവിഞ്ഞേ ഭൂമി മലയാളത്തില്‍ ആളുള്ളൂ. അങ്ങനെയുള്ള ഈ നാട്ടില്‍ ഇന്നും ഒറ്റ ബുദ്ധിയില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത ഒരു കൂട്ടരുണ്ട്. ആഗോള ഇസ്‌ലാമിന്റെ മൊത്തക്കച്ചവടക്കാരായ ജമാഅത്തെ ഇസ്‌ലാമിയാണ് ഈ ഒറ്റ ബുദ്ധി വിസ്മയം. സമൂഹത്തില്‍ കുത്തിത്തിരിപ്പും ഭിന്നതയും വിദ്വേഷവും വിസ്മയം പോലെ പരത്തുന്നതില്‍ പ്രവൃത്തിയിലും ചിന്തയിലും സമാനമനസ്‌ക്കരാണെങ്കിലും ഹിന്ദുത്വ ഫാസിസ്റ്റുകളാണ് ഇക്കൂട്ടരുടെ ആഭ്യന്തര ശത്രു. സിയോണിസവും അമേരിക്കന്‍ സാമ്രാജ്യത്വവുമാണ് അന്തര്‍ദേശീയ തലത്തിലെ കൊടിയ ശത്രുക്കള്‍. ഈ മൂന്ന് കൂട്ടരുടെയും ചെയ്തികള്‍ നിരീക്ഷിച്ച് ഇക്കൂട്ടര്‍ എടുക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും ലോകവ്യാപകമായ പ്രത്യാഘാതമാണ് വരുത്തിവെക്കുന്നത്. ഒരിക്കല്‍ ഇന്നാട്ടില്‍ നിന്ന് കൊക്കകോള ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നടത്തി ഇവര്‍. ഒടുവില്‍ രഹസ്യമായി അര്‍ദ്ധരാത്രി കുടയും പിടിച്ച് ആഗോള കുത്തക മുതലാളി ഇവിടെ വന്ന് കാല് തിരുമ്മി വയറ്റിപിഴപ്പിന്റെ കണ്ണീര്‍കഥ പറഞ്ഞ് രക്ഷപെട്ട കഥ ബിസിനസ് സ്കൂളുകളില്‍ ഇപ്പോള്‍ പാഠപുസ്തകമാണ് 'ഹൗ ദേ ബാനിഷ്ഡ് ദി കോര്‍പ്പറേറ്റ് ജയന്റ് 'എന്ന പേരില്‍. കുട്ടികള്‍ക്ക് പഠിക്കാനായി ക്യൂബയിലും വടക്കന്‍ കൊറിയയിലും സചിത്ര കഥാപുസ്തകമായി ഇത് ഇറക്കിയട്ടുമുണ്ടത്രെ. മറ്റൊരിക്കല്‍ കുത്തക ടൂത്ത് പേസ്റ്റ് ബഹിഷ്‌കരിച്ച് ഇന്ത്യ മുഴുവന്‍ ഉമിക്കരി കമ്പനികള്‍ കൂണു പോലെ പൊട്ടി മുളക്കാന്‍ ഇടയാക്കിയത് ചലച്ചിത്രം ആക്കാന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സസേയും ഫ്രാന്‍സിസ് കപ്പേളയും വരെ ശ്രമിച്ചിട്ടും കുത്തകകള്‍ ആയതിനാല്‍ സമ്മതിച്ചില്ലത്രെ. വിപ്ലവകാരികളായതിനാല്‍ തന്നെ ഉത്തമ വിപ്ലവകാരി ലക്ഷണമുള്ള കുട്ടികളെ കുട്ടിക്കാലത്തു തന്നെ കണ്ടെത്താനും മിടുക്കരാണ്. ഒറ്റബുദ്ധിയാവാന്‍ ചില സവിശേഷ ഗുണഗണങ്ങള്‍ വേണം. ആര്‍ക്കും അങ്ങനെ പെട്ടെന്ന് ആവാന്‍ പറ്റില്ല. വര്‍ഷങ്ങള്‍ ചിലപ്പോള്‍ ദശാബ്ദങ്ങള്‍ നീളുന്ന പരിശീലനം വേണം. ഇവരുടെ വിദ്യാര്‍ഥി സംഘടനയായ സ്റ്റുഡന്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ തന്നെ എടുക്കാം. പിതൃസംഘടനയെ പോലെ വിശേഷപ്പെട്ടതാണ്. ചുവരില്‍ സ്‌റ്റൈലായി എഴുതി വരുമ്പോള്‍ SIO എന്നാണെങ്കിലും 510 എന്നാണ് അവിശ്വാസികള്‍ പറയാറ്. ഇന്നലെകള്‍ വരെ അതൊക്കെ ഒരു സ്‌പോര്‍ട്‌സ്മാന്‍ സപിരിറ്റിലെ അവര്‍ എടുത്തിട്ടുള്ളൂ. സംശയമുണ്ടെങ്കില്‍ 501 ല്‍ നിന്ന് 510 ലേക്കുള്ള ദൂരം എത്രയെന്ന് ചോദിക്കൂ? അവര്‍ കൃത്യമായി പറയും ഒന്‍പതെന്ന്. അതാണ് വിശേഷ ബുദ്ധി. ബഹിഷ്‌ക്കരണമാണ് പിതൃസംഘടനയുടെ ആയുധമെന്നരിക്കെ ഇവരുടെ ജനനവും ഒരു ബഹിഷ്‌കരണത്തിലൂടെയായി എന്നതും ഒട്ടും യാദൃച്ഛികമാവാന്‍ ഇടയില്ല. സ്റ്റുഡന്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ എന്നാണ് പേരെങ്കിലും സംഘടനയില്‍ പെണ്‍കുട്ടികള്‍ക്ക് അംഗത്വമില്ല. അവര്‍ സ്റ്റുഡന്‍സില്‍ ഉള്‍പെടില്ലത്രെ. അവര്‍ക്ക് ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഉണ്ട്. അത്രയ്ക്കാണ് ബഹിഷ്‌കരണത്തിലെ പ്രത്യയശാസ്ത്ര വ്യക്തത. ഇപ്പോള്‍ ഇവരുടെ പുതിയ ബഹിഷ്‌ക്കരണ പ്രഹരമേറ്റ ടാറ്റ മുതലാളി മുട്ടിടിയലും പരവേശത്തിലുമാണ്. സിയോണിസ്റ്റ് രാജ്യമായ ഇസ്രയേലുമായി പങ്കു കച്ചവടത്തിന് പോയ ടാറ്റയുടെ 'സുഡിയോ' ബഹിഷ്‌കരിച്ചുകൊണ്ടാണ് എസ് ഐ ഒ യുടെ പുതിയ ഫത്‌വ. എവിടെ എസ്ഐഒ ഉണ്ടോ അവിടെ ജമാഅത്തുമുണ്ട് എന്നാണല്ലോ ചൊല്ല്. കല്ലേ പിളര്‍ക്കുന്ന ബഹിഷ്‌ക്കരണ ആഹ്വാനമായതിനാല്‍ ടാറ്റ മുതലാളി ലേ ഔട്ട് പ്രഖ്യാപിക്കാതിരിക്കാന്‍ പഴവങ്ങാടി ഗണപതി അമ്പലത്തില്‍ തേങ്ങയുടച്ച് പ്രാര്‍ത്ഥിക്കുകയാണ്. അപ്പോ ടാറ്റയുടെ ബസ്, കാര്‍ തുടങ്ങി ഉപ്പ് മുതല്‍ കര്‍പ്പൂരം വരെയുള്ള സാധനങ്ങളും ബഹിഷ്‌കരിക്കണ്ടേയെന്ന ചോദ്യം ചില കുത്തക ശിങ്കടിമാര്‍ ചോദിക്കുന്നുണ്ട്. കുറഞ്ഞ പക്ഷം ഇപി ജയരാജന്‍ സഖാവിനെ പോലെ, ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനവും ഉപേക്ഷിക്കണ്ടേയെന്നും ചിലര്‍ മൂപ്പിക്കുന്നുണ്ട്. പക്ഷേ മാവോയിസ്റ്റുകളെ പോലെ അപ്രായോഗികവാദികളല്ല വിസ്മയക്കാര്‍. എന്ത് നടിക്കണം എപ്പോള്‍ നടിക്കരുതെന്ന് ഓതിക്കൊടുക്കാന്‍ ആളുണ്ട്. പക്ഷേ, അപ്പോഴും ഇന്ത്യക്ക് എതിരെ അതിര്‍ത്തി കടന്ന് ഭീകരവാദം നടത്തി, നിഷ്‌കളങ്കരായ മനുഷ്യരുടെ ജീവന്‍ കവര്‍ന്ന പാകിസ്ഥാന് മറുപടി കൊടുത്തപ്പോള്‍ ആ പാകിസ്ഥാനെ പിന്തുണച്ച തുര്‍ക്കിക്ക് എതിരെ ബഹിഷ്‌കരണമൊന്നും ഇല്ലേയെന്ന് ചോദിക്കരുത്. എല്ലാത്തിനും അതിന്‍റേതായ ന്യായമുണ്ട് ഉസ്താദേ. പണ്ട് താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തപ്പോള്‍ 'വിസ്മയമായി താലിബാന്‍' എന്ന തലക്കെട്ട് നല്‍കാന്‍ കൊടുത്ത ധൈര്യത്തെയെങ്കിലും നിങ്ങള്‍ മാനിക്കണം ഹേ. തുര്‍ക്കിയില്‍ ഹാദിയ സോഫിയ കത്തീഡ്രല്‍ മുസ്‌ലീം ആരാധനാലയം ആക്കിയപ്പോഴും അസാമാന്യ ധൈര്യമാണ് പ്രകടിപ്പിച്ചത്. ഇന്ത്യയിലെയും കേരളത്തിലെയും മതേതരവാദികള്‍ അതിന് മുന്നില്‍ മലര്‍ന്നടിച്ച് വീഴുകയായിരുന്നു. തുര്‍ക്കിയിലെ മുസ്‌ലീം ബ്രദര്‍ഹുഡിനോടാണ് പ്രത്യയശാസ്ത്ര ചായ്‌വ് എന്നൊക്കെ കരക്കമ്പിയുണ്ടെങ്കിലും വികൃതി അതൊന്നും കാര്യമാക്കുന്നില്ല. മാര്‍ഗ്ഗമല്ല, ലക്ഷ്യമാണ് ദോഷൈകദൃക്കുകളേ പ്രധാനം. അത് മറക്കരുത്. വേണമെങ്കില്‍ നിങ്ങള്‍ ഈ നാണയത്തിന്റെ മറുവശമായ സംഘപരിവാറിനോട് ചോദിച്ചാല്‍ മതി. പോരെങ്കില്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ ആയാലും മതി, അതും നിങ്ങളുടെ ഒരു വിശ്വാസത്തിന്. 'ഈ ടൈറ്റിലുകളുടെ കീഴില്‍ നിന്റെ പേരും ഒരു ദിവസം എഴുതിവരും, തീര്‍ച്ച' അന്താരാഷ്ട്ര വ്യവഹാരങ്ങളില്‍ കുത്തിമറിയുന്ന കാരണമാവാം എല്ലാ പ്രവൃത്തിയിലും ഒരു അന്തര്‍ദേശീയ ചുവ വരുന്നത്. പാവങ്ങള്‍, മനഃപൂര്‍വ്വമല്ല. അല്ലെങ്കില്‍ പൗരത്വ ഭേദഗതി പ്രതിഷേധത്തില്‍ മുസലിം ബ്രദര്‍ഹുഡ് സഹോദരങ്ങളുടെ ഫോട്ടോ വരുന്നത് എങ്ങനെ? പലസ്തീന്‍ ഐക്യദാര്‍ഡ്യ പരിപാടിയില്‍ ഹമാസ് നേതാവ് വീഡിയോയില്‍ പ്രസംഗിക്കുന്നത് മാലോകരെ മുഴുവന്‍ കാണിക്കുന്നത് എങ്ങനെ? നമ്മളിങ്ങനെയാണെന്ന് അല്ലാതെ എന്ത് പറയാന്‍? ശുദ്ധന്‍ ദുഷ്ടന്റെ ഫലവും ചെയ്യുമല്ലോ. അങ്ങനെയുള്ള കരടിയുമായി ചെസ് കളിക്കാനാണ് ഇപ്പോള്‍ യുഡിഎഫ്, പ്രത്യകിച്ച് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. മുമ്പ് പിണറായി സഖാവ് ഒന്നു കളിച്ചതാണ്. പിന്നീടാണ് അറിഞ്ഞത് ഉത്തരത്തിലിരുന്നത് മാത്രമല്ല, കക്ഷത്തിലിരുന്ന വോട്ട് കൂടി പോയെന്ന്. സഖാവിന് പിന്നെ എവിടെ, എപ്പോള്‍ കച്ചവടം നടത്തണമെന്നും നിര്‍ത്തണമെന്നും അറിയാമെന്നതിനാല്‍ വലിയ തടികേട് കൂടാതെ കഴിച്ചിലാക്കി. പക്ഷേ, വിഡി സതീശന്‍ എന്ന കപ്പിത്താന്‍ അങ്ങനെയല്ല. അല്ലെങ്കില്‍ തന്നെ ഇടത് പാര്‍ട്ടികള്‍ ഒന്നുമില്ലെന്ന ക്ഷീണമുണ്ട്. പിന്നെ വലത് മുന്നണിയെന്ന ചീത്തപ്പേരും. പാര്‍ട്ടി ഓഫീസ് മുറിയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുന്ന സിഎംപിയും ആര്‍എംപിയും ദേശീയ ഇടതനായ ഫോര്‍വേര്‍ഡ് ബ്ലോക്കും ഒന്നും ഒരു ഗും അല്ലെന്ന് കപ്പിത്താന് അറിയാം. റിസ്‌ക് എടുക്കുന്നവനുള്ളതാണല്ലോ കപ്പ്. അപ്പോള്‍, തന്നെ പോലെ പരന്ന ലോക വീക്ഷണവും ഉല്‍പ്പതിഷ്ണുതയുമുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ മുഖം(മൂടി) ആയ വെല്‍ഫയര്‍ പാര്‍ട്ടിക്ക് കൈകാടുത്താല്‍ എന്താ? നിലമ്പൂര്‍ ഒരു ടെസ്റ്റ് ഡോസ്. ഒന്ന് നാറിയാല്‍ പോകാനേയുള്ളതുള്ളൂ ഈ ദുര്‍ഗന്ധമൊക്കെ, കിട്ടാനുള്ളതോ മുഖ്യമന്ത്രിക്കസേര. ഡല്‍ഹിയില്‍ തുറന്നിരിക്കുന്ന ആളും തിരക്കുമില്ലാത്ത സ്‌നേഹത്തിന്റെ കടയൊന്നും ഒരു പ്രശ്‌നമല്ല. പട്ടിണി കിടക്കുന്ന സിംഹത്തിന് എന്ത് ഹലാല്‍ ഇറച്ചി? പണ്ടേക്ക് പണ്ടേ കാവിക്കൊടി ഏന്തിയ ഭാരത മാതാവിന്റെയും മുന്‍ സര്‍സംഘചാലകിന്റെയും ഫോട്ടോയ്ക്ക് മുന്നില്‍ വിളക്ക് കത്തിച്ച അനുഭവം സതീശന് ഉള്ളതിനാല്‍ രണ്ടുണ്ട് ഗുണം എന്ന് ജമാഅത്തിനും അറിയാം. ആഭ്യന്തര ശത്രുവിന്റെ ഉള്ളുകളികള്‍ തരാതരം പോലെ ചോദിച്ചറിയാം. അതിനിനി കിതാബ് വായിച്ചും മറ്റ് ബുദ്ധി ജീവികളുടെ വാചകമടിയും കേള്‍ക്കേണ്ട. എനിക്ക് നീയും നിനക്ക് ഞാനും. ദൈവം പാതി നീ പാതി എന്നും പറയാം. എന്തായാലും വരാനിരിക്കുന്നത് വണ്ടി പിടിച്ചെങ്കിലും വരാതിരിക്കില്ല. udf, welfare party cooperation in Nilambur By election, political satire
കേരള രാഷ്ട്രീയവും കോണ്‍ഗ്രസ്സും വര്‍ഗീയതയും: 'ടെംപസ്റ്റിലെ'സ്റ്റെഫാനോ-കാലിബന്‍ ബിംബങ്ങള്‍
വി ല്യം ഷേക്‌സ്പിയറുടെ 'ദ ടെംപസ്റ്റ്' ( the tempest) എന്ന നാടകം കേവലം ഒരു കലാസൃഷ്ടി മാത്രമല്ല, അധികാരബന്ധങ്ങളെയും ദൗര്‍ബല്യങ്ങളെയും വ്യാഖ്യാനിക്കാന്‍ സഹായകമാകുന്ന ഒരു ബിംബകല്‍പ്പന കൂടിയാണ്. 90കളില്‍ കേരളക്കരയാകെ ആഞ്ഞുവീശിയ കൊടുങ്കാറ്റായ 'ടെംപസ്റ്റ്' എന്ന നാടകത്തിന്റെ ഈ രീതിയിലുളള ആഖ്യാനം മായാ തോങ്‌ബെര്‍ഗ് എന്ന വിഖ്യാത നാടകസംവിധായകയുടേതായുണ്ട്. ഇങ്ങനെ ഈ നാടകത്തിന്റെ കൊളോണിയല്‍ വിരുദ്ധ വായന ഏറെ പ്രബലമാണെങ്കിലും അതിലെ ചില കഥാപാത്രബന്ധങ്ങളെ കേരള രാഷ്ട്രീയത്തിലെ സമകാലീന സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുന്നത് കൗതുകകരമാണ്. പ്രോസ്‌പെറോയുടെ മാന്ത്രികവലയത്തില്‍ നിന്ന് മോചനം സ്വപ്നം കണ്ട് നടക്കുന്ന, കീഴ്‌പെട്ട് ജീവിക്കേണ്ടിവരുന്ന അധികാരതൃഷ്ണയുള്ള പ്രതിലോമശക്തിയുടെ പ്രതീകമായിട്ട് കാലിബന്‍ എന്ന കഥാപാത്രത്തെ നമുക്ക് സങ്കല്‍പിക്കാം. ഉള്ളില്‍ വര്‍ഗീയതയും അധികാരമോഹവും ഒളിച്ചുവെച്ചിരിക്കുന്ന ഒരു സംഘടിത രാഷ്ട്രീയശക്തിയെ നമുക്കിവിടെ കാലിബനു പകരംവെയ്ക്കാം . ടെംപസ്റ്റില്‍, ദ്വീപിലെത്തുന്ന സ്റ്റെഫാനോ എന്ന മദ്യപാനിയായ അനുചരന്‍, തനിക്ക് യാതൊരു കഴിവുകളുമില്ലെങ്കിലും ഒരു രാജാവാകാന്‍ മോഹിക്കുന്നുണ്ട്. തന്റെ കയ്യിലുള്ള മദ്യത്തിന്റെ 'മാന്ത്രികശക്തി'യില്‍ ആകൃഷ്ടനായ കാലിബന്‍, സ്റ്റെഫാനോയെ തന്റെ രക്ഷകനായി കാണുകയും ചെയ്യുന്നു. പ്രോസ്‌പെറോയെ വകവരുത്തി സ്റ്റെഫാനോയെ രാജാവാകാന്‍ കാലിബന്‍ പ്രേരിപ്പിക്കുന്നു. സ്റ്റെഫാനോ ആകട്ടെ, ഒരു അടിമയെ ലഭിച്ചതിലുള്ള താല്‍ക്കാലിക സന്തോഷത്തില്‍ കാലിബന്റെ കുതന്ത്രങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു. എന്നാല്‍, പ്രോസ്‌പെറോയുടെ യഥാര്‍ത്ഥ ശക്തിക്ക് മുന്നില്‍ ഇവരുടെയെല്ലാം ഗൂഢാലോചനകള്‍ നിഷ്പ്രഭമാകുന്നുണ്ട്. കേരള രാഷ്ട്രീയത്തിലെ സമകാലീന സന്ദര്‍ഭത്തില്‍, ഈ ബന്ധങ്ങളെ സസൂക്ഷ്മം ചേര്‍ത്തു വെയ്ക്കാം. കേരളത്തിലെ കോണ്‍ഗ്രസ്സിനെ സ്റ്റെഫാനോയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കാം. അനുദിനം ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ കക്ഷിയാണത്. സംഘടനാപരമായ കെട്ടുറപ്പില്ലായ്മ, നയപരമായ അവ്യക്തത, ശക്തമായ നേതൃത്വത്തിന്റെ അഭാവം തുടങ്ങിയ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ്സിനെ ദുര്‍ബലമാക്കുന്നുണ്ട്. ഒരു മതനിരപേക്ഷ പാര്‍ട്ടിയായി സ്വയം പ്രഖ്യാപിക്കുമ്പോഴും, വര്‍ഗീയ ശക്തികളെ ഫലപ്രദമായി നേരിടുന്നതില്‍ അവര്‍ക്ക് വീഴ്ച പറ്റുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. അതേസമയം, കാലിബന്റെ സ്ഥാനത്ത് കേരളത്തിലെ മതരാഷ്ട്രവാദി-വര്‍ഗീയ കക്ഷികളെ സങ്കല്‍പിക്കാം. ഒരു പ്രത്യേക മതവിഭാഗത്തെ കേന്ദ്രീകരിച്ച്, വിഭാഗീയത വളര്‍ത്തിയും വിദ്വേഷ പ്രചാരണം നടത്തിയും രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യുന്നവരെ. നിലവിലുള്ള മതനിരപേക്ഷ കാഴ്ചപ്പാടുകളോട് വെറുപ്പ് സൂക്ഷിക്കുകയും, അതിനെ തകര്‍ക്കാന്‍ ശ്രമിക്കുകയും പാശ്ചാത്യമെന്ന് ആക്ഷേപിച്ച് തള്ളിക്കളയുകയും ചെയ്യുന്നവരാണ് ഇവര്‍. സമൂഹത്തിലെ അതൃപ്തികളെയും അരക്ഷിതാവസ്ഥകളെയും തന്ത്രപരമായി ഇവര്‍ മുതലെടുക്കുകയും ചെയ്യുന്നു. 'അങ്ങനെയാണ് സഖാവ് പിണറായിയുടെ കണ്ണില്‍ അമ്പൂട്ടി എന്ന താരകം ശ്രദ്ധ പിടിച്ച് പറ്റുന്നത്' ഒരു തരത്തില്‍ സ്റ്റെഫാനോ-കാലിബന്‍ ബന്ധമാണ് വര്‍ഗ്ഗീയശക്തികളും കോണ്‍ഗ്രസ്സിനുമിടയ്ക്ക് കൂട്ടുകെട്ടുകളില്‍ ഉണ്ടാകുന്നത്. ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ്സിന്, ചിലപ്പോള്‍ ഈ വര്‍ഗീയ കക്ഷികളുടെ താല്‍ക്കാലിക പിന്തുണ തേടേണ്ടി വന്നേക്കാം. സ്റ്റെഫാനോ മദ്യമുപയോഗിച്ച് കാലിബനെ വശീകരിച്ചതുപോലെ, കോണ്‍ഗ്രസ്സ് താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചില വര്‍ഗീയ കക്ഷികളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുകയോ അവരുമായി ഒത്തുതീര്‍പ്പിലെത്തുകയോ ചെയ്‌തേക്കാം. എന്നാല്‍, അപ്പോള്‍ വര്‍ഗീയ കക്ഷികളുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റുകയല്ല, മറിച്ച് തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ അവര്‍ക്ക് ഒരു വേദി ഒരുക്കുക മാത്രമാണ് ഈ സ്റ്റെഫാനോ ചെയ്യുന്നത്. നാടകത്തില്‍ സ്റ്റെഫാനോക്ക് കാലിബനെ യഥാര്‍ത്ഥത്തില്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. കാലിബനാകട്ടേ, സ്റ്റെഫാനോയെ തന്റെ മോഹങ്ങള്‍ സഫലമാക്കാനുള്ള ഒരു ഉപാധി മാത്രമായാണ് കാണുന്നതും. അതുപോലെ, ദുര്‍ബലമായ അവസ്ഥയിലുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് വര്‍ഗീയ കക്ഷികളുടെ വളര്‍ച്ചയെ തടയാനോ അവരുടെ നയങ്ങളെ തങ്ങളുടെ വരുതിയിലാക്കാനോ പരിപൂര്‍ണ്ണമായി കഴിഞ്ഞെന്ന് വരില്ല. തങ്ങളുടെ നിലനില്‍പ്പിനായി വര്‍ഗീയ കക്ഷികളുടെ ചില ആവശ്യങ്ങളെ അംഗീകരിക്കേണ്ടി വരുന്നത്, ദീര്‍ഘകാലാടിസ്ഥാനത്തില്‍ വര്‍ഗീയ ശക്തികള്‍ക്ക് കരുത്ത് പകരാനേ സഹായിക്കൂ. വെള്ളത്തിലും ഭക്ഷണത്തിലും ശരീരത്തിന് അകത്തുമുണ്ട്, പ്ലാസ്റ്റിക്! നാടകത്തിലെന്നപോലെ, ഒരു പ്രോസ്‌പെറോയുടെ യഥാര്‍ത്ഥ മാന്ത്രികശക്തിക്ക് മാത്രമേ കാലിബനെ നിയന്ത്രിക്കാനൊക്കൂ. കോണ്‍ഗ്രസ്സ് പോലുള്ളൊരു പാര്‍ട്ടി മതേതര നിലപാടുകളില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ വിശ്വാസ നഷ്ടമുണ്ടാകുന്നു. വര്‍ഗീയ ശക്തികള്‍ക്ക് കേരള രാഷ്ട്രീയത്തില്‍ കൂടുതല്‍ മേല്‍ക്കൈ നേടാന്‍ അത് ഇടവരുത്തുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്റ്റെഫാനോയെപ്പോലെ ദുര്‍ബലരും കാഴ്ചപ്പാടുകളില്ലാത്തവരുമാകുമ്പോള്‍, കൂടെ കൂട്ടുന്ന വര്‍ഗീയതയുടെ ശക്തികളെ ഫലപ്രദമായി നിയന്ത്രിക്കുക എന്നത് ഏറെ ശ്രമകരമായിരിക്കുകയും ചെയ്യും .

26 C