ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനം; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ കരുവന്തിരുത്തി ഉദ്ഘാടനം ചെയ്തു. നോളജ് സിറ്റി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അഡ്വ. തന്‍വീര്‍ ഉമര്‍ അധ്യക്ഷത വഹിച്ചു.
ന്യൂഡല്‍ഹി: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടേറുകയാണ്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസും സി.പി.എമ്മും അഴിമതിയും വികസനവും ആയുധമാക്കി പോരാടുമ്പോള്‍, രാജ്യസഭയിലെ ഒരു കത്ത് കേരളത്തിലെ നേതാക്കളെ അല്പം അമ്പരപ്പിച്ചിട്ടുണ്ട്. സി.പി.എം പ്രതിനിധിയായ ജോണ്‍ ബ്രിട്ടാസിന്റെ പാര്‍ലമെന്റ് പ്രസംഗത്തെ ശരിവെച്ചുകൊണ്ട് സോണിയ ഗാന്ധി കൈമാറിയ രേഖാമൂലമുള്ള പിന്തുണയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സാധാരണഗതിയില്‍ പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം പിന്തുണയ്ക്കാറുണ്ടെങ്കിലും, സോണിയ ഗാന്ധിയെപ്പോലൊരു മുതിര്‍ന്ന നേതാവ് ഒരു ഇടതുപക്ഷ എം.പിയുടെ നിലപാടുകളെ പിന്തുണച്ച് രാജ്യസഭാ സെക്രട്ടറിയേറ്റിന് രേഖാമൂലം കത്ത് നല്‍കുന്നത് അത്യപൂര്‍വ്വമായ സംഭവമാണ്. ബ്രിട്ടാസിന്റെ പ്രസംഗത്തിലെ ഉള്ളടക്കത്തോടുള്ള യോജിപ്പ് പരസ്യമായി പ്രകടിപ്പിച്ച സോണിയയുടെ നടപടി രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. രാജ്യസഭയിലെ ശൂന്യവേളയിലാണ് ആസ്പദമായ സംഭവം നടന്നത്. തൊഴിലാളികള്‍, കര്‍ഷകര്‍, യുവാക്കള്‍ എന്നിവര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ഇന്ത്യ-യു.എസ് വ്യാപാര കരാറിനെ കുറിച്ചുമായിരുന്നു ജോണ്‍ ബ്രിട്ടാസ് പ്രസംഗിച്ചത്. ഈ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ നിലപാടിനോട് പൂര്‍ണ്ണമായും യോജിക്കുന്നുവെന്ന് സോണിയ ഗാന്ധി അറിയിക്കുകയായിരുന്നു. സാധാരണയായി മറ്റ് അംഗങ്ങള്‍ ഉന്നയിക്കുന്ന വിഷയങ്ങളോട് സോണിയ ഗാന്ധി ഇത്തരത്തില്‍ പരസ്യമായോ ഔദ്യോഗികമായോ യോജിപ്പ് പ്രകടിപ്പിക്കാറില്ല എന്നതുകൊണ്ട് തന്നെ ഈ നടപടിക്ക് വലിയ പ്രാധാന്യമുണ്ട്. കേവലം വാക്കുകളില്‍ ഒതുക്കാതെ, ബ്രിട്ടാസിന്റെ പരാമര്‍ശങ്ങളോട് യോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് സോണിയ ഗാന്ധി രാജ്യസഭാ സെക്രട്ടറിയേറ്റിന് രേഖാമൂലം കത്ത് നല്കി. കോണ്‍ഗ്രസിന്റെ ഉപനേതാവായ പ്രമോദ് തിവാരിയാണ് ഈ വിവരം ബ്രിട്ടാസിനെ നേരിട്ട് അറിയിച്ചത്. സോണിയ ഗാന്ധി ബ്രിട്ടാസിന്റെ പ്രസംഗത്തോട് പൂര്‍ണ്ണമായും യോജിക്കുന്നുവെന്നും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയതോടെയാണ് ഈ വിവരം പുറത്തുവന്നത്. താന്‍ ആരോടും പിന്തുണ ആവശ്യപ്പെട്ടിരുന്നില്ലെന്നും സോണിയ ഗാന്ധി സ്വമേധയാ മുന്നോട്ട് വരികയായിരുന്നുവെന്നുമാണ് ബ്രിട്ടാസ് ഇതിനോട് പ്രതികരിച്ചത്. ഈ നടപടി കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കുള്ള ഒരു സന്ദേശമാണെന്ന് ബ്രിട്ടാസ് പറഞ്ഞു. ജനകീയ പ്രക്ഷോഭങ്ങളെ വേണ്ട രീതിയില്‍ ഗൗനിക്കാത്ത സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം തങ്ങളുടെ കേന്ദ്ര നേതാവിന്റെ ഈ നടപടിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്നണിയുടെ ഭാഗമായി നില്ക്കുമ്പോള് ഇത്തരം യോജിപ്പിന്റെ തലങ്ങള്‍ സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Abrid Shine talks about 'Action Hero Biju 2' movie. നിവിൻ പോളി ചിത്രം 'ആക്ഷൻ ഹീറോ ബിജു 2' വൈകുന്നതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ എബ്രിഡ് ഷൈൻ. നിവിന്‍ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള ഒരു സിനിമയായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കൊച്ചി മെട്രോ സർവ്വീസ് സമയം ദീർഘിപ്പിച്ചു, ഞായറാഴ്ച മുതൽ രാത്രി 11 മണിവരെ സർവ്വീസ്
യാത്രക്കാരുടെ എണ്ണത്തിൽ സ്ഥിരമായ വർധനവും ഉയർന്നുവരുന്ന യാത്രാവശ്യവും പരിഗണിച്ച് കൊച്ചി മെട്രോ ട്രെയിൻ സർവീസ് രാത്രി 11 മണിവരെ ദീർഘിപ്പിച്ചു. ഫെബ്രുവരി 15 ഞായറാഴ്ച മുതൽ പുതുക്കിയ സമയക്രമം നിലവിൽ വരും.ഇതിനനുസരിച്ച് ആലുവ, തൃപ്പൂണിത്തുറ എന്നീ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് അവസാന സർവീസ് രാത്രി 11:00 മണിക്ക് പുറപ്പെടുമെന്ന് അധികതർ അറിയിച്ചു. ആലുവ മഹാദേവ
പ്ലസ് ടു വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; സംഭവം വർക്കലയിൽ
തിരുവനന്തപുരം: വർക്കലയിൽ സ്കൂൾ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർ അമ്മൻനടക്ക് സമീപം താമസിക്കുന്ന ശിവകാമി (18) ആണ് മരിച്ചത്. നെടുങ്ങണ്ട ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. സ്റ്റഡി ലീവ് ആയതിനാൽ പെണ്‍കുട്ടി വീട്ടിൽ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ അമ്മ രാജിയാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ശരാശരി രണ്ട് തവണ മാത്രമാണ് ആളുകൾ തീവ്രമായി പ്രണയത്തിലാകുന്നതെന്ന് പഠനം പറയുന്നു. 18-നും 99-നും ഇടയിൽ പ്രായമുള്ള 10,036 അമേരിക്കക്കാരിലാണ് സർവേ നടത്തിയത്. 30% പേർ രണ്ട് തവണയും 14% പേർ ഒരിക്കലും പ്രണയിച്ചിട്ടില്ലെന്നാണ് കണക്കുകൾ.
വന്ദേമാതരം പാടാതെ ഗവർണറുടെ ഔദ്യോഗിക പരിപാടി, സാങ്കേതിക പ്രശ്നം മൂലമെന്ന് വിശദീകരിച്ച് സംഘാടകർ
വന്ദേമാതരം പാടാതെ ഗവർണറുടെ ഔദ്യോഗിക പരിപാടി. കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ ബിരുദദാന ചടങ്ങിലാണ് സംഭവം.
ഇത് ഒസിഡിയുടെ ലക്ഷണമാകാം
പുതിയ ലേബര്‍ കോഡ്: ശമ്പള വര്‍ധനവിനെ എങ്ങനെ ബാധിക്കും? ഐടി മേഖലയ്ക്ക് തിരിച്ചടിയോ?
പുതിയ ലേബര്‍ കോഡുകള്‍ നടപ്പാക്കുന്നതിലൂടെ വര്‍ധിക്കുന്ന വേതനച്ചെലവുകള് മിക്ക കമ്പനികളുടെയും ശമ്പള വര്‍ധനവിനെ ബാധിക്കില്ല എന്ന റിപ്പോര്‍ട്ട്. എന്നാല്‍ sയെന്ന് എച്ച്ആര്‍ മേധാവികളും വിദഗ്ധരും അഭിപ്രായപ്പെട്ടു. ദി ഇക്കണോമിക് ടൈംസിനോടായിരുന്നു ഇവരുടെ പ്രതികരണം. കുതിപ്പ് അവസാനിപ്പിച്ച് സ്വര്‍ണം..!? കുത്തനെ കൂടില്ല, ഇനി ചാഞ്ചാട്ടത്തിന്റെ നാളുകള്‍ 2025 നവംബറില്‍ പുതിയ ലേബര്‍ കോഡുകള്‍ പ്രാബല്യത്തില്‍ വന്നതോടെ പുതിയ വേതന
ഓട്ടോറിക്ഷയും സ്കൂട്ടറും മോഷ്ടിച്ച കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍
ഓട്ടോറിക്ഷയും സ്കൂട്ടറും മോഷ്ടിച്ച കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍
'പ്രണയദിനം വിഡ്ഢിദിനമാവും'; ധനുഷുമായുള്ള വിവാഹവാര്‍ത്ത നിഷേധിച്ച് മൃണാള്‍ ഠാക്കൂര്‍
പ്രണയദിനത്തിൽ തമിഴ് സൂപ്പർതാരം ധനുഷുമായി വിവാഹിതയാവുമെന്ന അഭ്യൂഹങ്ങൾ തള്ളി മൃണാൾ ഠാക്കൂർ. ഫെബ്രുവരി 14 പലർക്കും ഏപ്രിൽ ഒന്നായി മാറും എന്നായിരുന്നു ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ മൃണാൾ പറഞ്ഞത്. മറ്റൊരു അഭിമുഖത്തിൽ ഇതേ ചോദ്യത്തോട് പരിഹാസരൂപേണയാണ് നടി പ്രതികരിച്ചത്.
ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് ലഹരിക്കടത്ത്; വിമാനത്താവളത്തിൽ മൂന്ന് പേർ പിടിയിൽ
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യയിൽ നിന്ന് ലഹരിമരുന്ന് കടത്താനുള്ള മൂന്ന് വ്യത്യസ്ത ശ്രമങ്ങൾ കസ്റ്റംസ് പരാജയപ്പെടുത്തി. യാത്രക്കാരിൽ നിന്ന് ഹാഷിഷും ട്രമഡോൾ ഗുളികകളും പിടികൂടി.
പതിനാറുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിൽ നിലമ്പൂര്‍ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ പീഡിപ്പിച്ചു എന്നാണ് പരാതി.
അടിക്കേണ്ട ചായം വരെ തീരുമാനിച്ചിരിക്കുകയായിരുന്നു ; സുരേഷ്ഗോപിയെ വിമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ്
ന്യൂഡല്‍ഹി: എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ഓര്‍ത്ത് അനുതാപമുണ്ടെന്നും എയിംസിന് അടിക്കേണ്ട ചായം വരെ സുരേഷ് ഗോപി നിശ്ചയിച്ചിരുന്നെന്നും പരിഹസിച്ച് ജോണ്‍ബ്രിട്ടാസ്. സുരേഷ് ഗോപിയുടെ പ്രതികരണം രക്ഷപ്പെടാന്‍ നടത്തുന്നതാണെന്നും സുരേഷ് ഗോപി കേരളത്തിലെ ജനങ്ങളെ വേഷം കെട്ടിക്കുകയാണെന്നും രാജ്യസഭാംഗം തുറന്നടിച്ചു. എയിംസ് വിഷയത്തില്‍ പരിഗണിക്കേണ്ട സമയത്ത് സംസ്ഥാനത്തെ പരിഗണിക്കണമെന്നും മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും ലഭിച്ച ശേഷം കേരളത്തിന് എയിംസ് ലഭിച്ചാല്‍ മതിയെന്നാണോ നിലപാടെന്നും ചോദിച്ചു. ആരോഗ്യ രംഗത്ത് മികച്ചു നില്ക്കുന്ന കേരളത്തോട് മര്യാദ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളെ പോലെ കേരളത്തിനും എയിംസിന് അര്‍ഹതയില്ലേയെന്നും ചോദിച്ചു. ഇത്തവണ കേരളത്തിന് എയിംസ് പ്രഖ്യാപിക്കുമെന്നും അത് ആലപ്പുഴയിലോ തൃശൂരിലോ ആയിരിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിന് മുന്‍പ് സുരേഷ് ഗോപി പറഞ്ഞത് വലിയ ട്രോളിന് ഇരയായിരുന്നു. എന്നാല്‍ 2016ല്‍ എയിംസ് പ്രഖ്യാപിച്ചതാണെന്നും അതിന്റെ ഭാഗമായി കേരളം എന്താണ് ചെയ്തെന്ന് പറയണമെന്നും വികസിപ്പിക്കാന്‍ സാധ്യതയുള്ള സ്ഥലം കണ്ടെത്തി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നെന്നും സുരേഷ്ഗോപി പറഞ്ഞിരുന്നു. ബജറ്റ് കാല് കാശിന് കൊള്ളില്ലെന്ന കാര്യം കേന്ദ്രത്തിന് മനസിലായി. വാണിജ്യം, വിദേശകാര്യം, ഗ്രാമീണം എന്നീ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം തയ്യാറായില്ലെന്നും പറഞ്ഞു. സഭ നടത്തിക്കൊണ്ടുപോകാന്‍ സര്‍ക്കാരിന് താത്പര്യമില്ലെന്നും ചില വാക്കുകള്‍ പ്രത്യേകിച്ച് ഇന്ത്യ യുസ് കരാര്‍, എപ്സ്റ്റീന് എന്നിവയെ കുറിച്ച് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പാടില്ലെന്ന് ബ്രിട്ടാസ് കുറ്റപ്പെടുത്തി. പാര്‍ലമെന്റ് അംഗങ്ങളെ പോലും കേന്ദ്രത്തിന് വിശ്വാസമില്ലെന്നും പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ലഭിക്കുന്ന അവസരങ്ങൾ സഞ്ജു സാംസൺ പ്രയോജനപ്പെടുത്തണമെന്ന് വെറ്ററൻ താരം ചേതേശ്വർ പൂജാര.
നോവായി ആലിൻ, കുരുന്നിൻ്റെ ജീവനെടുത്തത് എംസി റോഡിലുണ്ടായ അപകടം
Kerala Organ Donation: എംസി റോഡിൽ പള്ളം ബോർമ കവല ജങ്ഷന് സമീപം എതിർദിശയിൽ നിന്നെത്തിയ വാഹനം ആലിനും കുടുംബവും സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു.
കൊളോമ്പോ: 2026 ഐസിസി പുരുഷ ടി20 ലോകകപ്പ് ആരംഭിച്ച് ഒരാഴ്ച തികയും മുൻപേ ടീമുകളെ പ്രതിസന്ധിയിലാക്കി സൂപ്പർ താരങ്ങളുടെ പരിക്ക്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ, ഇതിനോടകം തന്നെ പല പ്രമുഖ താരങ്ങൾക്കും പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. ലോകകപ്പിൽ നിന്ന് പുറത്തായ താരങ്ങളും അവരുടെ പകരക്കാരും താഴെ നൽകുന്നു: ടൂർണമെന്റിന് തൊട്ടുമുൻപ് തന്നെ ഓസ്ട്രേലിയൻ താരങ്ങളായ ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവർ പരിക്കിനെത്തുടർന്ന് പുറത്തായിരുന്നു. വെള്ളിയാഴ്ച (ഫെബ്രുവരി 13), അയർലൻഡ് ക്യാപ്റ്റൻ പോൾ സ്റ്റിർലിംഗും പരിക്കേറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായി. ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ മുട്ടിന് പരിക്കേറ്റ സ്റ്റിർലിംഗിന് പകരം സാം ടോപ്പിംഗിനെ ടീമിലെടുത്തു. ഒമാനെതിരായ മത്സരത്തിൽ തുടയ്ക്ക് പരിക്കേറ്റ സിംബാബ്വെ വെറ്ററൻ താരം ബ്രണ്ടൻ ടെയ്ലറും പുറത്തായി; പകരക്കാരനായി ബെൻ കറൻ ടീമിലെത്തി. തിരിച്ചടിയേറ്റ മറ്റു ടീമുകൾ ശ്രീലങ്ക: അയർലൻഡിനെതിരായ ആദ്യ മത്സരത്തിൽ ഹാംസ്ട്രിംഗിന് പരിക്കേറ്റ വിശ്വസ്ത സ്പിന്നർ വാനിന്ദു ഹസരംഗ ടൂർണമെന്റിൽ നിന്ന് പൂർണ്ണമായും പുറത്തായി. ദുഷാൻ ഹേമന്തയാണ് പകരക്കാരൻ. ന്യൂസിലൻഡ്: കാലിന് പരിക്കേറ്റ ഓൾറൗണ്ടർ മൈക്കൽ ബ്രേസ്വെല്ലിന്റെ സേവനം കിവീസിന് നഷ്ടമാകും. കോൾ മക്കോഞ്ചി ടീമിനൊപ്പം ചേരും. ഓസ്ട്രേലിയ: ക്യാപ്റ്റൻ മിച്ചൽ മാർഷിന് പരിശീലനത്തിനിടെ പരിക്കേറ്റത് ഓസീസ് ക്യാമ്പിനെ ആശങ്കയിലാഴ്ത്തി. അയർലൻഡ്, സിംബാബ്വെ എന്നിവർക്കെതിരായ മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായി. ഇന്ത്യ: ഓപ്പണർ അഭിഷേക് ശർമ്മയ്ക്ക് ഉദരരോഗബാധയെത്തുടർന്ന് ഡൽഹിയിൽ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. ഫെബ്രുവരി 12-ന് നമീബിയക്കെതിരായ മത്സരം നഷ്ടമായ താരം ടീമിനൊപ്പം ചേർന്നുവെങ്കിലും പാകിസ്താനെതിരായ മത്സരത്തിൽ കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഇറ്റലി: ആദ്യമായി ലോകകപ്പ് കളിക്കുന്ന ഇറ്റലിയുടെ ക്യാപ്റ്റൻ വെയ്ൻ മാഡ്സണ്‍ സ്കോട്ട്ലൻഡിനെതിരായ മത്സരത്തിനിടെ തോളിന് പരിക്കേറ്റു. നേപ്പാളിനെതിരായ മത്സരത്തിൽ അദ്ദേഹത്തിന് കളിക്കാനായില്ല.
മാര്‍പാപ്പയുടെ നിര്‍ദ്ദേശം അട്ടിമറിച്ചു
മുനമ്പത്തെ വഖഫ് ഭൂമി വിഷയത്തില്‍ വി ഡി സതീശന് കാസയുടെ നാവാകുന്നു: അന്‍സാരി ഏനാത്ത്
നോര്‍ത്ത് പറവൂര്‍: മുനമ്പത്തെ 404.76 ഏക്കര്‍ ഭൂമി വഖഫല്ലെന്ന വാദം വസ്തുതകളെ മറച്ചുവെച്ച് കാസ പോലുള്ള വര്‍ഗീയ സംഘങ്ങളുടെ നാവാവുകയാണ് വി ഡി സതീശനെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത് പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള എസ്ഡിപിഐ പറവൂര്‍ നിയോജക മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തില്‍ തന്റെ മുന്‍ഗാമിയായ മുന്‍മന്ത്രി പി ടി ചാക്കോയെ കൂടി തള്ളിപ്പറയുകയാണ് പ്രതിപക്ഷനേതാവ് ചെയ്തത്. 2009ല്‍ അച്ചുതാനന്ദന് സര്‍ക്കാര്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ഇത് വഖഫ് ഭൂമിയാണെന്ന് അംഗീകരിച്ചിരുന്നു. ഇതിനെ ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെ കമ്മീഷനാക്കി പിണറായി സര്‍ക്കാര്‍ ആട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഈ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണ് സുപ്രിംകോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു. മുന്നണികളുടെ ഇത്തരം ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ കേരളത്തില്‍ പാര്‍ട്ടി തനിച്ചു മല്‍സരിക്കുമെന്നും സംഘപരിവാറിന്റെ സംസ്ഥാനത്തിലെ ഇടപെടലുകളെ നിസ്സാരവല്‍ക്കരിക്കുന്ന ഇടതു വലതു മുന്നണികളുടെ നിലപാടുകള്‍ക്ക് ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് സിയാദ് സി എസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം വി എം ഫൈസല്‍, ജില്ലാ വൈസ് പ്രസിഡന്റ് സുധീര്‍ ഏലൂക്കര, വിമന്‍ ഇന്ത്യ മൂവ്മെന്റ് പറവൂര്‍ മണ്ഡലം പ്രസിഡന്റ് ഫിദ സിയാദ് എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി സുധീര്‍ അത്താണി സ്വാഗതവും വൈസ് പ്രസിഡന്റ് നിസാര്‍ അഹമ്മദ് നന്ദിയും പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തിയ യുവതി പിടിയിൽ
ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ യുവതിയെ പിടി കൂടുകയായിരുന്നു
ഇങ്ങനെ ഉണ്ടാക്കാം അടിപൊളി ചട്ണി
ഇങ്ങനെ ഉണ്ടാക്കാം അടിപൊളി ചട്ണി
ആലപ്പുഴ: ആലപ്പുഴ എസ്ഡി കോളേജില്‍ പരീക്ഷ നടത്തിപ്പില്‍ ഗുരുതര വീഴ്ച. നാലു വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്കി. സപ്ലിമെന്ററി എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് റെഗുലര്‍ പരീക്ഷയുടെ ചോദ്യപേപ്പറും റെഗുലര്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് സപ്ലിമെന്ററി പരീക്ഷയുടെ ചോദ്യപേപ്പറുമാണ് നല്‍കിയത്. പരീക്ഷാഫലം തടഞ്ഞുവെച്ചതോടെയാണ് പിഴവ് കണ്ടെത്തിയത്. വീഴ്ചയുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം കേരള സര്‍വകലാശാല തടഞ്ഞുവയ്ക്കുകയായിരുന്നു. ചോദ്യപേപ്പര്‍ കോഡ് മാറിയതാണ് സര്‍വകലാശാല പരീക്ഷാഫലം തടയാന്‍ കാരണം. അധ്യാപകര്‍ തെറ്റായ ചോദ്യപേപ്പര്‍ നല്‍കിയതിനാലാണ് കോഡ് മാറിയത്. റെഗുലര്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍കക് സപ്ലിമെന്ററി പരീക്ഷയുടെ ചോദ്യപേപ്പറുമാണ് നല്‍കിയത്. പരസ്പരം ചോദ്യപേപ്പര്‍ മാറുകയായിരുന്നു. പരീക്ഷാഫലം തടഞ്ഞുവെച്ചതോടെയാണ് പിഴവ് കണ്ടെത്തിയത്. ഡിസംബര്‍ അവസാനവും ജനുവരി ആദ്യവാണ് പരീക്ഷ നടന്നത്. ഫെബ്രുവരി നാലു മുതലാണ് പരീക്ഷാഫലം വന്നു തുടങ്ങിയത്. എന്നാല്‍, ചോദ്യപേപ്പര്‍ കോഡ് മാറിയ പരീക്ഷകളുടെ ഫലം വന്നില്ല. ഇതോടെയാണ് വീഴ്ച വ്യക്തമായത്. ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെയും ഒന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെയും പരീക്ഷ ഫലമാണ് തടഞ്ഞത്. കോളേജ് അധികൃതരുടെ പിഴവിനെ തുടര്‍ന്നാണ് പരീക്ഷ ഫലം യൂണിവേഴ്സിറ്റി തടഞ്ഞതില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. എസ്എഫ്ഐ കോളേജില്‍ സമരം ആരംഭിച്ചു. എസ്എഫ്ഐ സമരത്തിനിടെ ചോദ്യപേപ്പര്‍ മാറി നല്‍കിയെന്ന് എസ്ഡി കോളേജ് പ്രിന്‍സിപ്പല്‍ സമ്മതിച്ചു. പ്രിന്‍സിപ്പല്‍ ഡോ.വി ആര് പ്രഭാകരന് നായര്‍ വിദ്യാര്‍ത്ഥികളുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം സമ്മതിച്ചത്. എന്നാല്‍ പരീക്ഷ നടത്തിപ്പില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ കോളേജിലെ കുളം നികത്തലുമായി ബന്ധപ്പെട്ടാണെന്ന് കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. പരീക്ഷ നടത്തിപ്പില്‍ വീഴ്ച സംഭവിച്ചിട്ടില്ല. മൂല്യനിര്‍ണയം തുടങ്ങിയപ്പോള്‍ തന്നെ ചോദ്യപേപ്പറിന്റെ കോഡ് മാറിയത് തിരിച്ചറിഞ്ഞു. ആ വിവരം യൂണിവേഴ്സിറ്റിയെ അറിയിക്കുകയും ചെയ്തു. തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് യൂണിവേഴ്സിറ്റിയാണ്. ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ കോളേജിലെ കുളം നികത്തലുമായി ബന്ധപ്പെട്ടതാണെന്നും പ്രിന്‍സിപ്പല്‍ ഡോ. പ്രഭാകരന് നായര്‍ വി ആര് പറഞ്ഞു.
ചൂടുകൂടുന്നു; തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12.00 മണി മുതല്‍ 3.00 വരെ വിശ്രമം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ക്കാലം രൂക്ഷമായതിന് പിന്നാലെ തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിച്ചു. പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യമുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് നടപടി. ഫെബ്രുവരി 12 മുതല്‍ മെയ് 20 വരെയാണ് ക്രമീകരണം. 1958 ലെ കേരള മിനിമം വേജസ് ചട്ടം 24, 25 ലെ വ്യവസ്ഥകള്‍ പ്രകാരമാണ് സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിച്ചിരിക്കുന്നത്. നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇത് സംബന്ധിച്ച വ്യവസ്ഥകള്‍ നിശ്ചയിച്ചുകൊണ്ടും ലേബര്‍ കമ്മിഷണര്‍ സഫ്ന നസറുദീന്‍ ഉത്തരവിട്ടു. പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12.00 മണി മുതല്‍ ഉച്ചതിരിഞ്ഞ് 3.00 മണി വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7.00 മണി മുതല്‍ വൈകുന്നേരം 7.00 മണി വരെയുള്ള സമയത്തിനുള്ളില്‍ 8 മണിക്കൂറായി നിജപ്പെടുത്തുന്നു. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12.00 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3.00 മണിക്ക് ആരംഭിക്കുന്ന തരത്തിലും പുനക്രമീകരിക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് 3,000 അടിയില്‍ കൂടുതല്‍ ഉയരമുള്ളതും സൂര്യാഘാതത്തിന് സാദ്ധ്യതയില്ലാത്തതുമായ മേഖലകളെ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നു. പ്രാദേശികമായ ഏതെങ്കിലും അടിയന്തര സാഹചര്യത്തില്‍ ഈ ഉത്തരവു പ്രകാരമുള്ള കാലയളവില്‍ മാറ്റം വരുത്തേണ്ടതുണ്ടങ്കില്‍ അത് സംബന്ധമായ റിപ്പോര്‍ട്ട് ബന്ധപ്പെട്ട റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ / ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് ലേബര്‍ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കും. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിവിധ തൊഴില്‍ മേഖലകളില്‍ നടത്തുന്ന പരിശോധനകളോടൊപ്പം കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ക്കും റോഡ് നിര്‍മ്മാണ മേഖലയ്ക്കും പ്രത്യേകം പരിഗണന നല്‍കിക്കൊണ്ട് ദൈനംദിന പരിശോധന എല്ലാ ജില്ലകളിലും ജില്ലാ ലേബര്‍ ഓഫീസര്‍ / ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ / അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ്-1 എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു ടീമുകള്‍ രൂപീകരിക്കും. ഈ ടീമുകള്‍ ബന്ധപ്പെട്ട മേഖലകളില്‍ എല്ലാ ദിവസവും പരിശോധന നടത്തുമെന്നും ലേബര്‍ കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു.
ആലുവ ശിവരാത്രിയോടനുബന്ധിച്ച് ഫെബ്രുവരി 15, 16 തീയതികളിൽ ആലുവ ടൗണിലും പരിസരങ്ങളിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മണപ്പുറത്തേക്കുള്ള വാഹനങ്ങൾക്കും മറ്റ് സർവീസുകൾക്കും പുതിയ റൂട്ടുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ടോക്സിക്ക് ഇന്ത്യൻ ഭാഷ പതിപ്പുകൾ റെക്കോർഡ് തുകക്ക് സ്വന്തമാക്കി ഫാർസ് ഫിലിം
ബോക്സ് ഓഫിസിൽ തരംഗം സൃഷ്ടിക്കുന്നതിന് മുൻപേ തന്നെ 'ടോക്സിക്' ഇന്ത്യൻ സിനിമാലോകത്തെ തന്നെ മാറ്റിമറിക്കുകയാണ്. ആന്ധ്ര-തെലങ്കാന മാർക്കറ്റിൽ ദിൽ രാജുവിന്റെ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസുമായി (SVC) 120 കോടി രൂപയുടെ വിതരണ കരാർ ഒപ്പിട്ട ആദ്യ തെലുങ്ക് ഇതര ചിത്രം എന്ന നിലയിൽ ടോക്സിക് നേരത്തെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ ഈ ആവേശം അന്താരാഷ്ട്ര തലത്തിലേക്കും വ്യാപിച്ചിരിക്കുന്നു.
അത്ഭുതഗുണങ്ങൾ ഉള്ള മട്ടൻ സൂപ്പ്
അത്ഭുതഗുണങ്ങൾ ഉള്ള മട്ടൻ സൂപ്പ്
കുര്‍ബാന തടസപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി ഫരീദാബാദ് അതിരൂപത. സിവില്‍, കാനന്‍ നിയമങ്ങള്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും. സിനഡ് നിര്‍ദേശിച്ച ഏകീകൃത കുര്‍ബാനയാണ് നടത്തുന്നതെന്നും ഫരീദാബാദ് അതിരൂപത വ്യക്തമാക്കി. ഏകീകൃത കുര്‍ബാനയല്ലെന്ന പ്രചാരണം തെറ്റാണ്. ഉത്ഥാനഗീതം പാടുമ്പോള്‍ കാര്മികന് അള്‍ത്താര അഭിമുഖമായി തലകുമ്പിടേണ്ടതില്ല. പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ സങ്കുചിത മനസ്ഥിതിയുള്ളവരാണെന്നും കുർബാന തടയുകയും വൈദികനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നത് അപലപനീയമാണെന്നും അതിരൂപത ചൂണ്ടിക്കാട്ടി.
ഐഎസ്എല്‍ 2025-26; ഒഡീഷ എഫ്സിക്ക് തന്ത്രങ്ങള്‍ മെനയാന്‍ മലയാളി പരിശീലകര്‍
ഒഡീഷ ഫുട്ബോള്‍ ക്ലബ്ബിന്റെ മുഖ്യപരിശീലകനായി ടി ജി പുരുഷോത്തമന്, ജോ പോള്‍ അഞ്ചേരി സഹപരിശീലകന്‍
ടൊ വിനോ തോമസ് നായകനായ 'തീവണ്ടി' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടിയാണ് സംയുക്ത. ലില്ലി, കൽക്കി, എടക്കാട് ബറ്റാലിയൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിൽ തിളങ്ങിയ താരം ഇന്ന് തെലുങ്ക് സിനിമാ ലോകത്തെ തിരക്കുള്ള നായികമാരിൽ ഒരാളാണ്. സംയുക്തയുടെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ 'സ്വയംഭൂ'വിന്റെ ഓഡിയോ ലോഞ്ചിനിടെ പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചകൾക്ക് വഴിമാറുന്നത്. ചടങ്ങിൽ സംയുക്ത പങ്കെടുത്തപ്പോൾ താരത്തിന്റെ കൈകളിൽ പരിക്കേറ്റതിന്റെ പാടുകളും ബാൻഡേജുകളും വ്യക്തമായിരുന്നു. ഒരു ആക്ഷൻ-പീരിയഡ് ഡ്രാമയായി ഒരുങ്ങുന്ന 'സ്വയംഭൂ'വിന്റെ ചിത്രീകരണത്തിനിടെ സംഭവിച്ച പരിക്കുകളാവാം ഇതെന്നാണ് ആരാധകർ വിലയിരുത്തുന്നത്. ചിത്രത്തിൽ ഒരു പോരാളിയുടെ കരുത്തുറ്റ കഥാപാത്രത്തെയാണ് സംയുക്ത അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് വേണ്ടിയുള്ള കഠിനമായ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാവാം താരത്തിന് പരിക്കേറ്റതെന്ന കമന്റുകൾ ചിത്രങ്ങൾക്ക് താഴെ നിറയുന്നുണ്ട്. എന്നാൽ പരിക്കിനെക്കുറിച്ച് സംയുക്ത ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിഖിൽ സിദ്ധാർത്ഥ നായകനായി എത്തുന്ന ചിത്രമാണ് 'സ്വയംഭൂ'. ചരിത്ര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിനായി സംയുക്ത വലിയ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. കുതിരസവാരിയും ആയുധമുറകളും ഉൾപ്പെടെയുള്ള പരിശീലനങ്ങളുടെ ചിത്രങ്ങൾ താരം നേരത്തെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളിയേറിയ കഥാപാത്രങ്ങളിൽ ഒന്നാകും ഇതെന്ന് സംയുക്ത നേരത്തെ സൂചിപ്പിച്ചിരുന്നു. തെലുങ്കിൽ പുറത്തിറങ്ങിയ ഭീംല നായക്, ബിംബിസാര, വിരുപാക്ഷ തുടങ്ങിയ ചിത്രങ്ങൾ വലിയ വിജയമായതോടെ തെന്നിന്ത്യൻ സിനിമയിൽ സംയുക്തയുടെ ഗ്രാഫ് ഉയരുകയാണ്. 'സ്വയംഭൂ'വിലൂടെ താരം ആക്ഷൻ രംഗങ്ങളിലും തന്റെ മികവ് തെളിയിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.
പ്രധാനമന്ത്രി നരേന്ദ്രമോദി സേവാ തീർത്ഥ് ഉദ്ഘാടനം ചെയ്ത ശേഷം പുതിയ ഓഫീസിലേക്ക് മാറി. കാർഷിക അടിസ്ഥാന സൗകര്യ നിധിയടക്കം വർധിപ്പിക്കുന്നതിനുള്ള ഫയലിൽ നരേന്ദ്ര മോദി ഒപ്പുവെച്ചു.
കേരളത്തിലെ വലുപ്പമേറിയ മുത്തപ്പൻ തിരുവപ്പന ചുവർശില്പം ഒരുങ്ങുന്നു
പറശ്ശനികടവിലേക്ക് വരുന്ന ഏതൊരു ഭക്തനും മുത്തപ്പനും തിരുവപ്പനയുടെയും ശില്പം കാണാൻ സാധിക്കും
വാലന്റൈൻസ് ഡേ ആഘോഷിക്കുന്നതിന് മുമ്പ് ഈ തട്ടിപ്പുക്കാരെ ശ്രദ്ധിക്കുക
വാലന്റൈൻസ് ഡേയ്ക്ക് നിങ്ങൾ സമ്മാനം ഓർഡർ ചെയ്യുകയോ പുതിയൊരാളുമായി ഓൺലൈനിൽ സംസാരിക്കുകയോ ചെയ്യുകയാണെങ്കിൽ ശ്രദ്ധിക്കാം. നിങ്ങളുടെ പോക്കറ്റ് തട്ടിപ്പുകാർ കാലിയാക്കാൻ സാധ്യതയുണ്ട്. വാലന്റൈന്‍സ് തട്ടിപ്പുകൾ, അവയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്ന് നോക്കാം.
സൗദി മന്ത്രിസഭയിൽ നിർണായക അഴിച്ചുപണി, നിക്ഷേപ മന്ത്രിയെ മാറ്റി, മറ്റ് പലർക്കും സ്ഥാനചലനം
സൽമാൻ രാജാവിൻ്റെ ഉത്തരവ് പ്രകാരം സൗദി അറേബ്യയിൽ ഭരണ-നയതന്ത്ര രംഗങ്ങളിൽ വലിയ അഴിച്ചുപണി നടന്നു. നിക്ഷേപ മന്ത്രി, അറ്റോർണി ജനറൽ എന്നിവരുൾപ്പെടെ പ്രമുഖരെ മാറ്റി പുതിയ നിയമനങ്ങൾ നടത്തി.
ഖണ്ട്വ: മധ്യപ്രദേശിൽ പോലീസ് വീടുകൾ മാത്രം ലക്ഷ്യമിട്ട് തുടർച്ചയായി മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. അലിരാജ്പൂർ ജില്ലക്കാരനായ ദീപേഷിനെയാണ് ഖണ്ട്വ പോലീസ് അതിസാഹസികമായി പിടികൂടിയത്. പോലീസ് ഉദ്യോഗസ്ഥരെ മാത്രം ലക്ഷ്യം വെച്ചുള്ള ഇയാളുടെ വേറിട്ട മോഷണ രീതിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രതികാരം മോഷണത്തിലൂടെ എന്തുകൊണ്ടാണ് പോലീസ് വീടുകൾ മാത്രം ലക്ഷ്യമിടുന്നത് എന്ന ചോദ്യത്തിന് അന്വേഷണ ഉദ്യോഗസ്ഥരെ പോലും ഞെട്ടിക്കുന്ന മറുപടിയാണ് ദീപേഷ് നൽകിയത്. 15 വർഷം മുൻപ് അലിരാജ്പൂരിൽ വെച്ച് ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്നെ ക്രൂരമായി മർദ്ദിച്ചിരുന്നെന്നും അന്നുമുതൽ പോലീസുകാരോട് പ്രതികാരം ചെയ്യാനാണ് അവരുടെ വീടുകളിൽ മാത്രം മോഷണം നടത്താൻ തുടങ്ങിയതെന്നും ഇയാൾ സമ്മതിച്ചു. പകൽ സമയങ്ങളിൽ പോലീസ് ക്വാർട്ടേഴ്സുകൾക്ക് സമീപം തെരുവ് കച്ചവടക്കാരനായി വേഷം മാറി നടന്നാണ് ഇയാൾ വീടുകൾ നിരീക്ഷിച്ചിരുന്നത്. സിസിടിവി നൽകിയ സൂചന; സാഹസികമായ അറസ്റ്റ് ജനുവരി 20-ന് ഖണ്ട്വയിലെ പോലീസ് ലൈൻസിൽ കോൺസ്റ്റബിൾമാരായ കരൺപാൽ സിംഗ്, സുരേഷ് ഖാട്ടെ എന്നിവരുടെ വീടുകളിൽ നടന്ന മോഷണമാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണാഭരണങ്ങളും പണവുമാണ് അന്ന് മോഷണം പോയത്. പോലീസ് ലൈൻസിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ബുർഹാൻപൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെ പ്രതിയെ പോലീസ് വളഞ്ഞു. രക്ഷപ്പെടാനായി കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയ ഇയാളുടെ കൈയ്ക്കും കാലിനും പരിക്കേറ്റു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വൻ വിജയം എന്ന് പോലീസ് ദീപേഷിനെ പിടികൂടാനായത് വലിയൊരു വിജയമാണെന്ന് അഡീഷണൽ എസ്പി മഹേന്ദ്ര തർനേക്കർ പറഞ്ഞു. ഇയാളുടെ പക്കൽ നിന്ന് 30,000 രൂപയും മോഷണം പോയ ചില സ്വർണ്ണാഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. രമേഷ്, ഭൂരാലിയ എന്നീ രണ്ട് കൂട്ടാളികൾ കൂടി ഇയാൾക്കുണ്ടെന്നും അവർക്കായി തെരച്ചിൽ തുടരുകയാണെന്നും കോട്വാലി പോലീസ് അറിയിച്ചു.
സ്വർണ വില വൈകീട്ടോടെ വീണ്ടും കുത്തനെ താഴേക്ക്; പവൻ വില 80,000ത്തിലേക്ക് വീഴുമോ, അറിയാം
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. വൈകീട്ടോടെയാണ് വില കുറഞ്ഞത്. ഇന്ന് മാത്രം 2400 രൂപയുടെ കുറവാണ് സ്വർണ വിലയിൽ ഉണ്ടായിരിക്കുന്നത്. ആഗോള വിപണിയിൽ വിലയിടിഞ്ഞതാണ് കേരളത്തിലെ സ്വർണ വിലയിലും പ്രതിഫലിച്ചത്. രാജ്യാന്തരതലത്തിൽ ലാഭമെടുപ്പ് തുടർന്നതും യുഎസ് ഡോളർ കരുത്താർജ്ജിക്കുന്നതുമാണ് വിലയിടിയാൻ കാരണം.ആഗോള വിപണിയിൽ ഔണ്‍സിന് 5000 ഡോളറിൽ താഴെയാണ് നിലവിൽ വില. കൃത്യമായി പറഞ്ഞാൽ 4930
ദുബായ്: അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടിയുമായി ദുബായ് പോലീസും കുവൈത്ത് മയക്കുമരുന്ന് വിരുദ്ധ വിഭാഗവും. സംയുക്ത ഓപ്പറേഷനിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. 1.4 കോടിയിലധികം 'കാപ്റ്റഗൺ' ഗുളികകളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ മൂന്ന് അറബ് പൗരന്മാരെ പിടികൂടി. ചോളത്തിന്റെ സഞ്ചിയിൽ വിദഗ്ധമായ രീതിയിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. അഞ്ച് കണ്ടെയ്നറുകളിലായി എത്തിയ ചോളസഞ്ചികൾക്കുള്ളിലായിരുന്നു ദശലക്ഷക്കണക്കിന് ഗുളികകൾ ഒളിപ്പിച്ചത്. ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കാനായി ചോളത്തിനിടയിൽ ഗുളികകൾ ഒളിപ്പിക്കുക എന്ന തന്ത്രമാണ് ക്രിമിനൽ സംഘം നടത്തിയത്. കുവൈത്തിലെ അധികൃതരിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദുബായ് പൊലീസിലെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം അന്വേഷണം ഊർജിതമാക്കുകയായിരുന്നു. ഒരു അറബ് രാജ്യത്തെ തുറമുഖം വഴിയെത്തിയ ഈ ചരക്ക് നീക്കം പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. മയക്കുമരുന്ന് അടങ്ങിയ ചാക്കുകൾ ഇറക്കി സംഭരണകേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് മൂന്ന് പ്രതികളെയും പ്രത്യേക അന്വേഷണ സംഘം കൈയോടെ പിടികൂടിയത്.
ആരാണ് മെഡ്ലീന് മക്കാന്?
'നിങ്ങൾ പാവപ്പെട്ടവനാണ്, ഇതൊന്നും മനസിലാകില്ല'; ഉപഭോക്താവിനെ അധിക്ഷേപിച്ച് ബേക്കറി, വൻ വിമർശനം
ബംഗളൂരുവിലെ ഒരു പ്രശസ്തമായ ബേക്കറി ഉപഭോക്താവിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചതിന് കടുത്ത വിമർശനം നേരിടുകയാണ്. ഭക്ഷണത്തിന്റെ വിലയെക്കുറിച്ച് പരാതിപ്പെട്ട ഉപഭോക്താവിനെ 'പാവപ്പെട്ടവൻ' എന്ന് വിളിച്ച് പരിഹസിക്കുകയായിരുന്നു ബേക്കറി.
മീഡിയാ അക്കാദമിയിൽ ഫോട്ടോ ജേണലിസം പഠിക്കാം
മാർച്ചിൽ തുടങ്ങുന്ന ഫോട്ടോ ജേണലിസം കോഴ്സിലേക്ക് ഈ മാസം 20 വരെ അപേക്ഷിക്കാം.
സ്വര്ണത്തിനിതെന്ത് പറ്റി? വാങ്ങിവെച്ചത് അബദ്ധമായോ? 3% വിലയിടിഞ്ഞു, പ്രവചനങ്ങളെല്ലാം പാളി..!
സ്വര്‍ണവിലയില്‍ അടുത്തിടെയായി വലിയ ഇടിവാണ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഫെഡറല്‍ റിസര്‍വ് ഉടന്‍ പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയില്ലെന്ന് യുഎസ് സാമ്പത്തിക കണക്കുകള്‍ സൂചിപ്പിച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ച സ്വര്‍ണം ഔണ്‍സിന് 5,000 ഡോളറില്‍ താഴെയായി. വെള്ളിയാഴ്ചയും വിലയില്‍ ഇടിവ് രേഖപ്പെടുത്തിയതോടെ വില പിടിവിട്ട് താഴേക്ക് പതിക്കുകയാണ്. സ്വർണത്തിന് വൻ ഡിസ്കൗണ്ട്;ഒരു മാസത്തിനിടയിൽ ഇതാദ്യം...എന്നിട്ടും ആളുകൾക്ക് സ്വർണം വേണ്ട..കാരണം സ്പോട്ട് ഗോള്‍ഡ്
കൊച്ചി: മസ്തിഷ്കമരണം സംഭവിച്ച പത്തുമാസം പ്രായമുള്ള കുഞ്ഞ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാകും. റോഡപകടത്തില്‍ ജീവന് പൊലിഞ്ഞ കുഞ്ഞ് ആലിന് ഷെറിന്റെ അവയവങ്ങള്‍ 5 പേര്‍ക്ക് പുതുജീവനേകുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള ആലിന് ഷെറിന് എബ്രഹാമിന് മസ്തിഷ്ക മരണം സംഭവിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇതോടെ സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആയി മാറി ആലിന് ഷെറിന്. എറണാകുളം അമൃത ആശുപത്രിയില്‍ വച്ച് മസ്തിഷ്കമരണം സംഭവിച്ച ആലിന് ഷെറിന് എബ്രഹാമിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ അബ്രഹാമിന്റെയും ഷെറിന്റെയും മകളാണ് ആലിന് ഷെറിന് അബ്രഹാം. റോഡപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് മസ്തിഷ്കമരണം സംഭവിച്ചത്. വൃക്കയും, കരളും, ഹൃദയ വാല്‍വുകളുമാണ് ദാനം ചെയ്യുന്നത്. കൊച്ചിയില്‍ നിന്നും റോഡ് മാര്‍ഗം അവയവങ്ങള്‍ തിരുവനന്തപുരത്ത് എത്തിക്കും. ഇരു വൃക്കകളും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പത്തുവയസുകാരിക്ക് നല്‍കും. തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കാണ് കരള്‍ ദാനം ചെയ്യുന്നത്. ഹൃദയവാല്‍വുകള്‍ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ദാനം ചെയ്യും. കൊച്ചിയില്‍ നിന്നും റോഡുമാര്‍ഗമാണ് അവയവങ്ങള്‍ തിരുവനന്തപുരത്ത് എത്തിക്കുന്നത്. വേര്‍പാടിന്റെ വേദനയിലും 10 മാസമുള്ള ഒരു മകളുടെ അവയവങ്ങള്‍ മാതാപിതാക്കള്‍ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുകയാണ്. കൊച്ചിയില്‍ നിന്നും റോഡ് മാര്‍ഗം അവയവങ്ങള്‍ തിരുവനന്തപുരത്ത് എത്തിക്കുമെന്നും തീവ്രദു:ഖത്തിലും മറ്റുള്ളവരുടെ ജീവന് നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നുവെന്ന് ആരോഗ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു.
മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ ദേശീയ യുനാനി ദിനം ആചരിച്ചു
യുനാനി വൈദ്യശാസ്ത്ര പിതാവ് ഹക്കീം അജ്മല്‍ ഖാന്റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ദിനാചരണം.
പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കോടതി വളപ്പിൽ അതിജീവിതയെ വിവാഹം ചെയ്തു
പശ്ചിമബംഗാളിലെ ബൊൻഗാവ് സബ് ഡിവിഷണൽ കോടതിയിലാണ് സംഭവം.
വാഴൈതോട്ടം -ബൊക്കാപുരം ഭാഗങ്ങളിൽ സ്ഥിരമായി കണ്ടിരുന്ന റിവൾഡോ മനുഷ്യരെ ആക്രമിച്ചിരുന്നില്ല. പല തവണ ഉൾവനത്തിലേക്ക് മാറ്റിയെങ്കിലും വാഴൈതോട്ടത്തിലേക്ക് തന്നെ തിരിച്ചുവരികയായിരുന്നു.
ന്യൂയോർക്ക്: കരീബിയൻ മേഖലയിൽ വിന്യസിച്ചിരുന്ന അമേരിക്കൻ നാവികസേനയുടെ രണ്ട് കരുത്തുറ്റ കപ്പലുകൾ കടലിൽ കൂട്ടിയിടിച്ചു. മിസൈൽ ഡിസ്ട്രോയർ വിഭാഗത്തിൽപ്പെട്ട യുഎസ്എസ് ട്രക്സ്റ്റണും, കപ്പലുകൾക്ക് ഇന്ധനവും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചുനൽകുന്ന യുഎസ്എൻഎസ് സപ്ലൈയും ആണ് അപകടത്തിൽപ്പെട്ടത്. ഇന്ധന കൈമാറ്റത്തിനിടെയുണ്ടായ സാങ്കേതിക പിഴവാണ് കൂട്ടിയിടിയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്. വ്യാഴാഴ്ചയാണ് യുഎസ് സതേൺ കമാൻഡ് അപകടവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അപകടത്തിൽ രണ്ട് നാവിക ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കപ്പലുകൾക്ക് സാരമായ തകരാറുകൾ സംഭവിക്കാത്തതിനാൽ യാത്ര തുടരുന്നുണ്ടെന്നും സൈനിക വക്താവ് അറിയിച്ചു. വെർജീനിയയിലെ നാവികതാവളത്തിൽ നിന്ന് ഫെബ്രുവരി 3-നാണ് യുഎസ്എസ് ട്രക്സ്റ്റൺ കരീബിയൻ ദൗത്യത്തിനായി എത്തിയത്. കരീബിയൻ മേഖല വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പ്രത്യേക സൈനിക വിന്യാസത്തിന്റെ ഭാഗമായിരുന്നു ഈ കപ്പലുകൾ. കഴിഞ്ഞ സെപ്റ്റംബർ മുതൽ അമേരിക്ക ഈ മേഖലയിൽ കർശന നിരീക്ഷണം നടത്തിവരികയാണ്. ഇതിനായി ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് ഉൾപ്പെടെ 12 കപ്പലുകളെയാണ് അമേരിക്ക വിന്യസിച്ചിട്ടുള്ളത്. വെനസ്വേലയിൽ നിന്നുള്ള മയക്കുമരുന്ന് കപ്പലുകളെ ലക്ഷ്യം വെച്ചും, മേഖലയിലെ മറ്റ് അനധികൃത നീക്കങ്ങൾ തടയാനുമാണ് ഈ വിന്യാസം. ഇതിനിടെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടുകയും മയക്കുമരുന്നുമായി എത്തിയ നിരവധി കപ്പലുകൾ അമേരിക്കൻ സൈന്യം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. യുദ്ധക്കപ്പലുകൾ തമ്മിൽ ഇത്തരത്തിൽ കൂട്ടിയിടിക്കുന്നത് അതീവ ഗൗരവത്തോടെയാണ് നാവികസേന കാണുന്നത്. 'ദി വാൾസ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇത്തരം അപകടങ്ങൾ വളരെ അപൂർവ്വമാണ്. ഇതിന് മുൻപ് 2025 ഫെബ്രുവരിയിൽ യുഎസ്എസ് ഹാരി എസ്. ട്രൂമാൻ ഒരു ചരക്ക് കപ്പലുമായി കൂട്ടിയിടിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അമേരിക്കൻ നാവികസേന അന്വേഷണം ആരംഭിച്ചു. കപ്പലുകൾക്ക് സംഭവിച്ച കേടുപാടുകളുടെ തോത് വിലയിരുത്തി വരികയാണ്. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ കപ്പലുകൾ ദൗത്യം തുടരണമോ അതോ അറ്റകുറ്റപ്പണികൾക്കായി ഡോക്യാർഡിലേക്ക് മടങ്ങണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ. വിന്യാസത്തിന്റെ കരുത്തും ദൗത്യവും കരീബിയൻ മേഖലയിലെ മയക്കുമരുന്ന് മാഫിയയെ അടിച്ചമർത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ സെപ്റ്റംബർ മുതലാണ് അമേരിക്ക ഈ മേഖലയിൽ സൈനിക സാന്നിധ്യം ശക്തമാക്കിയത്. യുഎസ്എസ് ട്രക്സ്റ്റൺ എന്ന അർലീ ബർക്ക് ക്ലാസ് ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ ഫെബ്രുവരി 3-നാണ് ഈ ദൗത്യത്തിന്റെ ഭാഗമായി വെർജീനിയയിൽ നിന്ന് കരീബിയനിൽ എത്തിയത്. ട്രംപ് ഭരണകൂടം ഈ മേഖലയിൽ വിന്യസിച്ചിരിക്കുന്ന പന്ത്രണ്ടോളം കപ്പലുകളിൽ ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡും ഉൾപ്പെടുന്നുണ്ട്. വെനസ്വേല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയകളെ ലക്ഷ്യം വെച്ചാണ് ഈ സൈനിക നീക്കം. ഇതിനിടെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടുകയും മയക്കുമരുന്നുമായി വന്ന നിരവധി കപ്പലുകൾ പിടിച്ചെടുക്കുകയും ചെയ്തത് അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു. അപൂർവ്വമായ അപകടം യുദ്ധക്കപ്പലുകൾ തമ്മിലുള്ള കൂട്ടിയിടി നാവികസേനയുടെ ചരിത്രത്തിൽ വളരെ അപൂർവ്വമായാണ് സംഭവിക്കാറുള്ളത്. 'ദി വാൾസ്ട്രീറ്റ് ജേണൽ' പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, കൃത്യമായ പരിശീലനവും അത്യാധുനിക സാങ്കേതികവിദ്യയും ഉള്ള യുഎസ് നാവികസേനയ്ക്ക് ഇത് വലിയൊരു തിരിച്ചടിയാണ്. ഇതിന് മുൻപ് 2025 ഫെബ്രുവരിയിൽ യുഎസ്എസ് ഹാരി എസ്. ട്രൂമാൻ ഒരു ചരക്ക് കപ്പലുമായി കൂട്ടിയിടിച്ച സംഭവം ഒഴിച്ചാൽ സമീപകാലത്ത് ഇത്തരം അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കടൽക്ഷോഭമോ കാഴ്ചമറഞ്ഞതോ ആണോ അപകടത്തിന് പിന്നിലെന്ന് സേന പരിശോധിക്കുന്നുണ്ട്. യുദ്ധസമാനമായ സാഹചര്യത്തിൽ വിന്യസിച്ചിരിക്കുന്ന കപ്പലുകൾക്ക് സംഭവിക്കുന്ന ഇത്തരം പിഴവുകൾ വലിയ ചർച്ചകൾക്ക് വഴിമാറുകയാണ്. അമേരിക്കൻ പ്രതിരോധ വകുപ്പും വൈറ്റ് ഹൗസും സംഭവത്തെ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. ആഗോളതലത്തിൽ നാവികശക്തി തെളിയിക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ ഈ പാളിച്ച വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ-സൈനിക ചർച്ചകൾക്ക് കാരണമായേക്കാം.
ഇറാനുമായുള്ള സംഘര്‍ഷങ്ങള്‍ ; യുഎസ്എസ് ജെറാള്‍ഡ് ആര് ഫോര്‍ഡ് മിഡില്‍ ഈസ്റ്റിലേക്ക് വീണ്ടും
ന്യൂയോര്‍ക്ക്: ഇറാനുമായുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, വെനിസ്വേലയില്‍ ഉപയോഗിച്ച യുഎസ് ആക്രമണ യുദ്ധക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര് ഫോര്‍ഡിനെ മിഡില്‍ ഈസ്റ്റിലേക്ക് വീണ്ടും വിന്യസിക്കാന്‍ യുഎസ്. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ഫോര്‍ഡ്, മേഖലയിലെ യുഎസിന്റെ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തും. ഇറാനുമായി മറ്റൊരു വട്ട ചര്‍ച്ച നടക്കാമെന്ന് ട്രംപ് നിര്‍ദ്ദേശിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ നീക്കം. ഗാസയിലെ ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ മിഡില്‍ ഈസ്റ്റ് ഇതിനകം തന്നെ നേരിടുന്ന സമയത്ത് ഇറാനെതിരായ ഏതൊരു ആക്രമണവും വിശാലമായ പ്രാദേശിക സംഘര്‍ഷത്തിന് കാരണമാകുമെന്ന് ഗള്‍ഫ് അറബ് രാജ്യങ്ങള്‍ യുഎസിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്, 2025 ഒക്ടോബറില്‍, അന്നത്തെ വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടുന്നതിലേക്ക് നയിച്ച അപ്രതീക്ഷിത ആക്രമണത്തിന് മുമ്പ്, ട്രംപ് കരീബിയനില്‍ കാരിയര്‍ വിന്യസിപ്പിച്ചിരുന്നു. ഒരു കരാറിലെത്തുന്നതില്‍ പരാജയപ്പെടുന്നത് 'വളരെ ആഘാതകരമായിരിക്കും' എന്ന് വ്യാഴാഴ്ച ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ആഴ്ച അമേരിക്കയും ഇറാനും ഒമാനില്‍ പരോക്ഷ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ഈ ആഴ്ച ആദ്യം, മിഡില്‍ ഈസ്റ്റിലേക്ക് രണ്ടാമത്തെ കാരിയര്‍ സ്ട്രൈക്ക് ഗ്രൂപ്പിനെ അയയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ട്രംപ് ആക്സിയോസിനോട് പറഞ്ഞിരുന്നു. ബുധനാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും കൂടിക്കാഴ്ച നടത്തി. ഏതൊരു കരാറും ടെഹ്റാനെ അതിന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതി കുറയ്ക്കാനും ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കാനും നിര്‍ബന്ധിതരാക്കുന്നുവെന്ന് ഉറപ്പാക്കണമെന്നായിരുന്നു നെതന്യാഹു ട്രംപിനോട് പറഞ്ഞതെന്നാണ് വിവരം. 2025 ജൂണ്‍ അവസാനത്തോടെ യുഎസ്എസ് ഫോര്‍ഡ് അതിന്റെ നിലവിലെ വിന്യാസം ആരംഭിച്ചു, അതായത് രണ്ടാഴ്ചയ്ക്കുള്ളില്‍, ക്രൂ ഇതിനകം എട്ട് മാസത്തേക്ക് വിന്യസിക്കപ്പെട്ടിട്ടുണ്ടാകും.
സൗത്ത് കരോലിന യൂണിവേഴ്സിറ്റി റസിഡന്‍ഷ്യല്‍ കോംപ്ലക്സില്‍ വെടിവയ്പ്പ്; രണ്ട് മരണം, ഒരാള്‍ക്ക് പരിക്ക്
ഷൂട്ടിങ്ങിനിടെയുണ്ടായ പരിക്കോ?; സംയുക്തയുടെ കയ്യിലെ പാട് കണ്ടുപിടിച്ച് ആരാധകർ
Samyuktha menon hand injury. 'തീവണ്ടി'യിലൂടെ ശ്രദ്ധേയയായ നടി സംയുക്ത ഇപ്പോൾ തെലുങ്ക് ഉൾപ്പെടെയുള്ള അന്യഭാഷാ സിനിമകളിൽ സജീവമാണ്. പുതിയ ചിത്രമായ 'സ്വയംഭൂ'വിൻ്റെ ഓഡിയോ ലോഞ്ചിൽ താരത്തിന്റെ കയ്യിലെ പാട് വലിയ ചർച്ചയായിരിക്കുകയാണ്.
മട്ടന്നൂർ: സ്വർണ വിലയിൽ വർധനയുണ്ടായതും നികുതി കുറഞ്ഞതും വിദേശരാജ്യങ്ങളിൽ നിന്നുള്ള സ്വർണക്കടത്ത് കുറഞ്ഞു. ഒന്നര വർഷത്തോളമായി കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കസ്റ്റംസിന് സ്വർണം പിടിക്കാനായില്ല. വിദേശ രാജ്യങ്ങളിലും ഇന്ത്യയിലും സ്വർണ വില വലിയ മാറ്റമില്ലാത്തതാണ് സ്വർണക്കടത്ത് കുറയാനിടയായതെന്നാണ് നിഗമനം. സ്വർണത്തിന് പവന് 40,000 രൂപ വരെയുള്ളപ്പോൾ പുതിയ രീതികൾ ഉപയോഗിച്ച് സ്വർണക്കടത്ത് വ്യാപകമായിരുന്നു. വിമാനത്താവളം പ്രവർത്തനമാരംഭിച്ച് എട്ടാം വർഷത്തിലേക്ക് എത്തുന്നതിന് മുമ്പ് കോടികളുടെ സ്വർണമാണ് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് പിടികൂടിയത്. നേരത്തെ വിദേശ രാജ്യങ്ങളിൽനിന്ന് സ്വർണം ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോൾ 16 ശതമാനം വരെ നികുതി അടയ്ക്കണമായിരുന്നു. കേന്ദ്ര സർക്കാർ നികുതി ആറ് ശതമാനമായി കുറയ്ക്കുകയായിരുന്നു. ഇതിനിടെ സ്വർണത്തിന് വില വർധിച്ചതും സ്വർണക്കടത്തുകാർക്ക് തിരിച്ചടിയായി. നികുതി കുറയുന്നതിന് മുമ്പ് സ്വർണം കടത്തിയാൽ കടത്തുകാർക്ക് വലിയ ലാഭമുണ്ടായിരുന്നു. കടത്തുകാർക്കുള്ള കമ്മീഷനും വിമാന ടിക്കറ്റ് ചാർജും നൽകിയാലും നല്ലൊരു ലാഭം ലഭിക്കുമായിരുന്നു. ഇപ്പോൾ സ്വർണത്തിന്… The post പൊന്നിന് എല്ലായിടത്തും പൊന്നും വില; വില വർധനയും നികുതിക്കുറവുംമൂലം സ്വർണക്കടത്ത് കുറഞ്ഞു appeared first on RashtraDeepika .
അപകടത്തില്‍ മരിച്ച പത്ത് മാസം പ്രായമായ കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യും
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളുടെ രണ്ട് വൃക്കകളാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസ്സുള്ള കുട്ടിക്കാണ് അവയവങ്ങള്‍ നല്‍കുക.
റോഡപകടത്തിൽ ജീവൻ നഷ്ടമായ പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എന്ന കുഞ്ഞിന്റ അവയവങ്ങൾ ദാനം ചെയ്യും. റോഡപകടത്തെ തുടര്‍ന്ന് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള ആലിന് ഷെറിന് എബ്രഹാമിന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിച്ചെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആണ് ആലിന് ഷെറിന്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം… സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് 10 മാസമുള്ള ഒരു മകളുടെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുകയാണ്. റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള ആലിന് ഷെറിന് എബ്രഹാമിന് മസ്തിഷ്ക മരണം സംഭവിച്ചത്. മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. 2 വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍… The post കേരളത്തിലെ പ്രായം കുറഞ്ഞ അവയവദാതാവ്: റോഡപകടത്തിൽ ജീവൻ നഷ്ടമായ 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ 5 പേർക്ക് പുതു ജീവനേകും appeared first on RashtraDeepika .
ഈ മസാലക്കൂട്ടില്‍ ഒന്ന് മീന്‍ വറുത്തെടുക്കൂ…
അയല ( നിങ്ങള്‍ക്ക് ഇഷ്ടമുളള എന്ത് മീനും എടുക്കാം, വെളുത്തുള്ളി ,കുരുമുളക് , ഇഞ്ചി പച്ചമുളക്, നെല്ലിക്ക , കറിവേപ്പില, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്
അഭിഭാഷക ക്ഷേമനിധി ആക്ടില്‍ ഭേദഗതി; പരമാവധി ആനുകൂല്യം ഇരുപത് ലക്ഷം
അഹമ്മദാബാദ്: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ കനത്ത തോൽവിക്ക് പിന്നാലെ, ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തിയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി നമീബിയൻ നായകൻ ജെറാർഡ് ഇറാസ്മസ്. അസോസിയേറ്റ് ക്രിക്കറ്റിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരം ബൗളിംഗ് സ്കില്ലാണ് വരുണിന്റേതെന്നും അതാണ് മത്സരത്തിന്റെ ഗതി മാറ്റിയതെന്നും ഇറാസ്മസ് സമ്മതിച്ചു. കളി മാറ്റിയ ആ 12 പന്തുകൾ ഇന്ത്യ ഉയർത്തിയ 210 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന നമീബിയ പവർപ്ലേയിൽ പൊരുതി നിന്നിരുന്നു. എന്നാൽ ഏഴാം ഓവറിൽ വരുൺ ചക്രവർത്തി പന്തെടുത്തതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ആദ്യ പന്തിൽ തന്നെ ഗൂഗ്ലിയിലൂടെ വിക്കറ്റ് വീഴ്ത്തിയ വരുൺ വെറും 12 പന്തുകൾക്കുള്ളിൽ മൂന്ന് നിർണ്ണായക വിക്കറ്റുകളാണ് പിഴുതത്. അതൊരു മിസ്റ്ററി ബൗളിംഗാണ്. ലെഗ് സ്പിന്നും ഗൂഗ്ലിയും നേരിട്ട് ഞങ്ങൾക്ക് ശീലമുണ്ട്. എന്നാൽ വരുൺ ചക്രവർത്തിയെപ്പോലെയോ മുജീബിനെപ്പോലെയോ ഉള്ള ബൗളർമാർ ചുരുക്കം ചില രാജ്യങ്ങളിൽ മാത്രമേയുള്ളൂ. അസോസിയേറ്റ് ക്രിക്കറ്റിൽ ഇത്തരത്തിൽ പന്തെറിയുന്ന ആരുമില്ല. സത്യസന്ധമായി പറഞ്ഞാൽ അതായിരുന്നു കളിയിലെ ടേണിംഗ് പോയിന്റ്, ഇറാസ്മസ് പറഞ്ഞു. ആരാധകക്കൂട്ടവും സമ്മർദ്ദവും 40,000-ത്തോളം വരുന്ന ഇന്ത്യൻ ആരാധകർക്ക് മുന്നിൽ കളിക്കുന്നത് തങ്ങൾക്ക് പുതിയ അനുഭവമാണെന്നും ഇറാസ്മസ് വ്യക്തമാക്കി. കൂറ്റൻ സ്റ്റേഡിയങ്ങളിൽ വലിയ ടീമുകൾക്കെതിരെ കളിക്കുമ്പോൾ ആവേശത്തിൽ തളർന്നുപോകാതിരിക്കുകയാണ് ആദ്യം വേണ്ടത്. ചില സമയങ്ങളിൽ ഞങ്ങൾ നന്നായി പൊരുതി. ഇന്ത്യയെ 209-ൽ ഒതുക്കാനും പവർപ്ലേയിൽ തകർത്തടിക്കാനും ഞങ്ങൾക്ക് സാധിച്ചു. എന്നാൽ ചില ഓവറുകളിൽ കൂടുതൽ റൺസ് വഴങ്ങിയതും പെട്ടെന്ന് വിക്കറ്റുകൾ വീണതും തിരിച്ചടിയായി. അടുത്ത ഘട്ടത്തിലേക്ക് വളരണം ഉയർന്ന നിലവാരമുള്ള ക്രിക്കറ്ററായി മാറണമെങ്കിൽ വലിയ വേദികളിലെ സമ്മർദ്ദം അതിജീവിക്കാൻ പഠിക്കണമെന്ന് ഇറാസ്മസ് തന്റെ ടീമിനെ ഓർമ്മിപ്പിച്ചു. അസോസിയേറ്റ് ക്രിക്കറ്റിൽ കാണികളില്ലാതെ കളിക്കുമ്പോൾ പുറത്തെടുക്കുന്ന അതേ മികവ് ഇത്രയും വലിയ കാണികൾക്ക് മുന്നിലും ലോകോത്തര ബൗളർമാർക്കെതിരെയും പുറത്തെടുക്കാൻ നമുക്ക് സാധിക്കണം. അതിന് ധൈര്യവും ഏകാഗ്രതയും അത്യാവശ്യമാണ്, തുറന്നടിക്കുന്ന ശൈലിയുള്ള നമീബിയൻ നായകൻ കൂട്ടിച്ചേർത്തു.
ആലപ്പുഴ എസ്ഡി കോളേജിലെ പരീക്ഷ നടത്തിപ്പിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കോളേജ് പ്രിൻസിപ്പൽ. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ കോളേജിലെ കുളം നികത്തലുമായി ബന്ധപ്പെട്ടാണെന്ന് അദ്ദേഹം അറിയിച്ചു.
EXPLAINER |പരീക്ഷയിൽ സമഗ്ര പരിഷ്കാരവുമായി സിബിഎസ്ഇ; എന്താണ് ഓൺ സ്ക്രീൻ മാർക്കിംഗ്?
2026-ൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി രണ്ട് ബോർഡ് പരീക്ഷകൾ നടത്തും.
ചലച്ചിത്ര- നാടക നടി കലാലയം രാധ അന്തരിച്ചു
ജയ്പൂര്‍: കാത്തിരിപ്പിന് ഒടുവില്‍ സഞ്ജു സാംസന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ച് രാജസ്ഥാന് റോയല്‍സ്. ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ് രാജസ്ഥാന്റെ പുതിയ ക്യാപ്റ്റന്‍. സമൂഹമാധ്യമങ്ങളിലെ ഔദ്യോഗിക പേജിലൂടെയാണ് രാജസ്ഥാന് പ്രഖ്യാപനം നടത്തിയത്. അടുത്ത മാസം ഐപിഎല്‍ സീസണ് ആരംഭിക്കുന്നതിനു മുന്നോടിയായിട്ടാണ് തീരുമാനം. സീനിയര്‍ താരം രവീന്ദ്ര ജഡേജയെയും യുവതാരം യശസ്വി ജയ്സ്വാളിനെയും തഴഞ്ഞാണ് രാജസ്ഥാന് ടീം മാനേജ്മെന്റ് സഞ്ജുവിന്റെ പിന്‍ഗാമിയെ കണ്ടെത്തിയത്. മുഖ്യ പരിശീലകന് കുമാര്‍ സംഗക്കാര ടീമിലെ താരങ്ങളുമായി അഭിമുഖം നടത്തിയാണ് പുതിയ ക്യാപ്റ്റനായി റിയാന്‍ പരാഗിന്റെ പേര് നിര്‍ദേശിച്ചതെന്ന് 'ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ' റിപ്പോര്‍ട്ട് ചെയ്തു. ജയ്സ്വാളിനും പരാഗിനുമൊപ്പം യുവതാരം ധ്രുവ് ജുറെലിനെയും രാജസ്ഥാന് നായകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. കഴിഞ്ഞ അഞ്ച് സീസണുകളില്‍ ടീമിനെ നയിച്ച മലയാളി താരം സഞ്ജു സാംസണ് ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് ചേക്കേറിയതോടെയാണ് രാജസ്ഥാനു പുതിയ ക്യാപ്റ്റനെ തേടേണ്ടി വന്നത്. സഞ്ജുവിന്റെ പിന്‍ഗാമിയായി പരാഗ് ഇനി രാജസ്ഥാനെ നയിക്കും. ടീമിന്റെ ഏഴാമത്തെ ക്യാപ്റ്റനാണ് താരം. സഞ്ജുവിനെ കൂടാതെ ഷെയ്ന് വോണ്‍, രാഹുല്‍ ദ്രാവിഡ്, ഷെയ്ന് വാട്സന്, അജിന്‍ക്യാ രഹാനെ, സ്റ്റീവ് സ്മിത്ത് എന്നിവരാണ് ഇതിന് മുന്‍പ് രാജസ്ഥാനെ നയിച്ചവര്‍. സഞ്ജുവിനു പകരം ടീമിലേക്ക് എത്തിയ വെറ്ററന്‍ താരം രവീന്ദ്ര ജഡേജ, യുവതാരം യശസ്വി ജയ്സ്വാള്‍, വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍ എന്നിവരുടെ പേരും നായകസ്ഥാനത്തേയ്ക്കു പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ റിയാന്‍ പരാഗിനാണ് മുഖ്യ പരിശീലകന് കുമാര്‍ സംഗക്കാര മുന്‍ഗണന നല്‍കിയത്. കഴിഞ്ഞ സീസണില്‍ പരുക്കിനെ തുടര്‍ന്ന് സഞ്ജു ചില മത്സരങ്ങളില്‍ കളിക്കാതിരുന്നപ്പോള്‍ പരാഗാണ് രാജസ്ഥാനെ നയിച്ചിരുന്നത്. ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യം എന്ന നിലയില്‍ ജഡേജയ്ക്കോ ജയ്സ്വാളിനോ ആയിരുന്നു ആരാധകര്‍ കൂടുതല്‍ സാധ്യത കല്പ്പിച്ചിരുന്നത്. നായകസ്ഥാനം വാഗ്ദാനം ചെയ്താണ് ജഡേജയെ ടീമിലെത്തിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജയ്സ്വാളാകാട്ടെ രാജസ്ഥാന് നായകനാവാനുള്ള ആഗ്രഹം മുന്‍പു പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ടീമിനെ നയിക്കാന്‍ യുവതാരമായ പരാഗാണ് നല്ലതെന്ന് ടീം മാനേജ്മെന്റ് ഒടുവില്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി 9 ട്വന്റി 20കളിലും ഒരു ഏകദിനത്തിലും പരാഗ് കളിച്ചിട്ടുണ്ട്. ചെന്നൈയില്‍ നിന്ന് ട്രേഡിംഗിലൂടെ എത്തിയ രവീന്ദ്ര ജഡേജയുടെ പരിചയസമ്പത്തിനെക്കാള്‍ പരാഗിന്റെ യുവത്വത്തിനാണ് സംഗക്കാര മുന്‍ഗണന നല്‍കിയത്. ഇതാദ്യമായല്ല പരാഗ് രാജസ്ഥാന്റെ നായകനാകുന്നത്. കഴിഞ്ഞ സീസണുകളില്‍ സഞ്ജു പരിക്കിന്റെ പിടിയിലായപ്പോള്‍ 8 മത്സരങ്ങളില്‍ പരാഗ് ടീമിനെ നയിച്ചിരുന്നു. അന്ന് ബാറ്റിംഗില്‍ മികച്ച പ്രകടനം പുറത്തെടുത്ത പരാഗ്, കൊല്‍ക്കത്തയ്ക്കെതിരെ 95 റണ്‍സെടുത്ത് തിളങ്ങുകയും ചെയ്തു. എന്നാല്‍ പരാഗ് നയിച്ച 8 മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ രാജസ്ഥാന് ജയിക്കാനായുള്ളു. 11 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ചാണ് സഞ്ജു സാംസണ് കഴിഞ്ഞ സീസണില്‍ രാജസ്ഥാന് വിട്ടത്. പരസ്പര ധാരണപ്രകാരമുള്ള കൈമാറ്റത്തിലൂടെ 18 കോടി രൂപക്ക് സഞ്ജുവിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയപ്പോള്‍ പകരം രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാനിലെത്തി. സഞ്ജുവിന്റെ കീഴില്‍ 2022-ല്‍ രാജസ്ഥാന് റണ്ണറപ്പുകളായിരുന്നു.
ഐടി ഓഹരികൾ കൂപ്പുകുത്തി, സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു; കാരണം എഐ പേടിയോ?
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമാവുന്നത് ഐടി കമ്പനികളെ ബാധിക്കുമെന്ന ആശങ്കയാണ് പ്രധാനമായും തിരിച്ചടിയായത്.
ജനങ്ങളുടെ കാരുണ്യം ചൂഷണം ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കുന്ന വ്യാജ ഭിക്ഷാടകരെ പൊലീസ് പിടികൂടി. പരിശോധനയിൽ, ഒരു ഭിക്ഷാടകന് മൂന്ന് ആഡംബര കാറുകളുണ്ടെന്നും മറ്റൊരാളുടെ കയ്യിൽ നിന്ന് ലക്ഷക്കണക്കിന് രൂപയും കണ്ടെത്തി.
ഏത് കേസിലാണ് സിബിഐ മികച്ച അന്വേഷണം നടത്തിയത്? അഞ്ചെണ്ണം പറയാമോ?
ബാങ്കിന്റെ വിലയിരുത്തൽ അനുസരിച്ച്, 2026 ജനുവരിയിലെ പണപ്പെരുപ്പ നിരക്ക് 2.8 ശതമാനമായിരുന്നു. ബാങ്ക് കണക്കുകൂട്ടിയിരുന്ന 2.9 ശതമാനത്തോട് വളരെ അടുത്താണിത്.
തിരുവനന്തപുരം: സഹോദരീ പുത്രിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ കുപ്രസിദ്ധ ഗുണ്ടയെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. ശംഖുംമുഖം രാജീവ് നഗർ വയർലെസ് കോളനിയിൽ താമസിക്കുന്ന രാജേഷ് (43) എന്ന 'റാംബോ രാജേഷ്' ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം സഹോദരിയും മകളും താമസിക്കുന്ന വീട്ടിലെത്തിയ രാജേഷ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്നാണ് പരാതി. നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. സംഭവത്തെത്തുടർന്ന് വീട്ടുകാർ ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തുമെന്ന് മനസ്സിലാക്കിയ പ്രതി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞെങ്കിലും വലിയതുറ പൊലീസ് നടത്തിയ ഊർജ്ജിതമായ തെരച്ചിലിൽ രാത്രിയോടെ ഇയാളെ വലയിലാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൊച്ചി മെട്രോ സര്‍വീസ് രാത്രി 11 വരെ ദീര്‍ഘിപ്പിച്ചു; ഞായര്‍ മുതല്‍ പുതിയ സമയക്രമം
കൊച്ചി മെട്രോ സര്‍വീസ് രാത്രി 11 വരെ ദീര്‍ഘിപ്പിച്ചു; ഞായര്‍ മുതല്‍ പുതിയ സമയക്രമം
ഡോക്ടര്‍ ചമഞ്ഞെത്തി; തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവതി പിടിയില്‍
സീനിയര്‍ ന്യൂറോളജി സര്‍ജനാണ് താനെന്നാണ് യുവതി പറഞ്ഞത്. വേഷം മാറി രക്ഷപ്പെടാന്‍ ശ്രമിക്കവേ സുരക്ഷാ ജീവനക്കാര്‍ പിടികൂടുകയായിരുന്നു.
അസുഖത്തെ തുടർന്ന് കഴിഞ്ഞ മത്സരം നഷ്ടമായ ഓപ്പണർ അഭിഷേക് ശർമ്മ സുഖം പ്രാപിച്ച് ടീമിനൊപ്പം ചേർന്നു. ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ നിർണായക മത്സരത്തിൽ താരം ഓപ്പണറായി കളിക്കുമെന്നാണ് സൂചന.
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി വെളിമണ്ണയിൽ മോഷ്ടിച്ച വാഹനങ്ങളുമായി എത്തിയ യുവാവ് മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വെളിമണ്ണ സ്വദേശിയായ അബ്ദുൽ റാസിഖ് ആണ് നാട്ടുകാരെയും പോലീസിനെയും മുൾമുനയിൽ നിർത്തിയുള്ള പരാക്രമം നടത്തിയത്. റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ ഇടിച്ചുതകർത്ത ഇയാൾ, വെളിച്ചെണ്ണ മില്ലിന് തീയിടുകയും ചെയ്തു. പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഇന്ന് പുലർച്ചെ ഒരു മണിയോടെ താമരശ്ശേരി ചുങ്കത്ത് നിന്നാണ് അക്രമ സംഭവങ്ങളുടെ തുടക്കം. ആദ്യം ഒരു ആംബുലൻസ് മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. തുടർന്നാണ് സമീപത്തുണ്ടായിരുന്ന പിക്കപ്പ് വാനുമായി ഇയാൾ കടന്നുകളഞ്ഞത്. ഏകദേശം രണ്ടരയോടെ വെളിമണ്ണയിലെത്തിയ റാസിഖ്, റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു കാർ ഇടിച്ചുതകർത്തു. വാഹനങ്ങൾ തകർത്തതിന് പിന്നാലെ, താൻ നേരത്തെ ജോലി ചെയ്തിരുന്ന വെളിച്ചെണ്ണ മില്ലിന് ഇയാൾ തീയിടുകയായിരുന്നു. തീ പടരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ അത് അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ റാസിഖ് പിക്കപ്പ് വാനുമായി അവിടെനിന്ന് രക്ഷപ്പെട്ടു. മില്ലിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വെളിമണ്ണയിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിന്നീട് ഓമശ്ശേരി മാങ്ങാട്ടുള്ള പെട്രോൾ പമ്പിലെത്തി. ഓടിച്ചിരുന്ന പിക്കപ്പ് വാനിന്റെ ടയർ തകർന്നതിനെ തുടർന്ന് അത് അവിടെ ഉപേക്ഷിച്ചു. തുടർന്ന് പമ്പിൽ നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനം മോഷ്ടിച്ച് ഇയാൾ കടന്നുകളഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അക്രമി വെളിമണ്ണ സ്വദേശി അബ്ദുൽ റാസിഖാണെന്ന് തിരിച്ചറിഞ്ഞത്. പമ്പിൽ നിന്നും മോഷ്ടിച്ച വാഹനം പിന്നീട് ഇയാളുടെ വീടിന്റെ പോർച്ചിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രതിയുടെ മൊബൈൽ ഫോൺ താമരശ്ശേരി കുടുക്കിൽ ഉമ്മരത്തെ ഗ്യാസ് ഗോഡൗണിന് സമീപം ഒളിപ്പിച്ച നിലയിലും പോലീസ് കണ്ടെടുത്തു.
പാഠപുസ്തകവിവാദം; 'രമേശ് ചെന്നിത്തലയുടെ ആക്ഷേപം പരിഹാസ്യമെന്ന് മുഖ്യമന്ത്രി
പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട രമേശ് ചെന്നിത്തലയുടെ തുഗ്ലക് പരാമർശത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും. ചെന്നിത്തലയുടെ ആക്ഷേപം പരിഹാസ്യമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഫോട്ടോസ്റ്റാറ്റ് കോപ്പി വിതരണം അവസാനിച്ചുവെന്നും യുഡിഎഫ് കാലത്ത് കുട്ടികൾ തെരുവിലിറങ്ങേണ്ടി വന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ ഭാവിക്ക് നേരെയുള്ള വെല്ലുവിളിയാണ് രമേശ് ചെന്നിത്തലയുടെ പരാമർശമെന്ന് മന്ത്രി ശിവൻകുട്ടി പ്രതികരിച്ചു. പാഠപുസ്തകങ്ങൾ നേരത്തെ എത്തിക്കുന്നത് ചിലർക്കിപ്പോൾ കുറ്റമായി തോന്നുന്നുവെന്നും മന്ത്രി പരിഹസിച്ചു. ഒമ്പതാം ക്ളാസിലെ കുട്ടി ജയിച്ചോ എന്ന് അറിയാതെ പുതിയ പുസ്തകം കൊടുത്തിട്ട് എന്ത് കാര്യമെന്നായിരുന്നു പാഠപുസ്തക വിതരണം നേരത്തെ നടത്തിയതിൽ രമേശ് ചെന്നിത്തലയുടെ പരാമർശം. പരീക്ഷ പേപ്പർ നോക്കാതെ കുട്ടി ജയിച്ചോ എന്ന് എങ്ങനെ അറിയുമെന്നും വി ശിവൻകുട്ടിയാണോ ഇതൊക്കെ തീരുമാനിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. തുഗ്ലക്ക് പരിഷ്കാരമാണ് ഇതൊക്കെയെന്നാണ് ചെന്നിത്തല പറഞ്ഞത്. പുസ്തകം നേരത്തെ കൊടുക്കുന്നത് അത്ര വലിയ കാര്യമൊന്നുമല്ല. എഴുത്തോലയിൽ എഴുതി പഠിച്ച കാലം നാട്ടിൽ ഉണ്ടായിട്ടുണ്ട്. പാഠപുസ്തകം എല്ലാ വർഷവും കൃത്യമായി തൃക്കാക്കരയിലെ പ്രസിൽ അടിക്കുന്നതല്ലേ? അത് സർക്കാരിൻ്റെ ഭരണ നേട്ടമായി പറഞ്ഞു നടക്കണോ എന്നും ചോദിച്ച രമേശ് ചെന്നിത്തല വിദ്യാഭ്യാസ വകുപ്പിൽ നടക്കുന്നത് തുഗ്ലക്ക് പരിഷ്കാരങ്ങളെന്നും ആവർത്തിച്ചിരുന്നു.
Valentines day 2026: വാലന്റൈൻസ് ഡേ ഷോപ്പിംഗ് കഴിയാറായോ? കൂടുതൽ ഡിമാൻഡ് ഇവയ്ക്കാണ്
റോസ്, പാവകൾ, ഓർണമെന്റ്സ്, വസ്ത്രങ്ങൾ തുടങ്ങി എല്ലാത്തിനും ഈ സമയത്ത് ഡിമാൻഡ് കൂടുന്നു. സ്ത്രീകൾ ഉപയോഗിക്കുന്ന സാധനങ്ങൾക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്.
സംയുക്തയുടെ കൈയിൽ എന്തുപറ്റിയതാണ്; ആശങ്കയുമായി ആരാധകർ
പുതിയ ചിത്രമായ സ്വയംഭൂവിന്റെ ടീസർ ലോഞ്ച് ചടങ്ങിൽ നടി സംയുക്ത മേനോനായിരുന്നു ശ്രദ്ധാകേന്ദ്രം. അതേസമയം താരത്തിന്റെ വലതുകൈയിലെ ഒരു ചുവന്ന പാടും ഇപ്പോൾ ആരാധകർ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. സിനിമയിലെ ആക്ഷൻ രംഗങ്ങൾക്കായുള്ള പരിശീലനത്തിനിടെ സംഭവിച്ച ചെറിയ ചതവോ അല്ലെങ്കിൽ ചർമ്മത്തിലുണ്ടായ അലർജിയോ ആകാം ഇതെന്നാണ് ആരാധകർ പറയുന്നത്. ഏതായാലും താരത്തിന്റെ കൈയിലെ ഈ പാട് തെല്ലൊന്നുമല്ല ആരാധകരെ നിരാശരാക്കുന്നത്. ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രമായ സ്വയംഭു പീരിയഡ് യുദ്ധപശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയാണ്. നിഖിൽ സിദ്ധാർഥയ്ക്കൊപ്പം സംയുക്ത മേനോൻ നായികയാകുന്ന ഈ ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമിക്കുന്നത്. തന്റെ കഥാപാത്രത്തിന് ആധികാരികത നൽകാനായി ഏകദേശം രണ്ട് വർഷത്തോളം നീണ്ട കഠിനമായ ശാരീരിക പരിശീലനത്തിലൂടെയാണ് നിഖിൽ കടന്നുപോയത്. പ്രശസ്ത ഛായാഗ്രാഹകൻ കെ.കെ. സെന്തിൽ കുമാർ ദൃശ്യവിസ്മയമൊരുക്കുന്ന ചിത്രത്തിന്… The post സംയുക്തയുടെ കൈയിൽ എന്തുപറ്റിയതാണ്; ആശങ്കയുമായി ആരാധകർ appeared first on RashtraDeepika .
വാഷിങ്ടണ്‍ : രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കാണാതായ മൂന്നുവയസ്സുകാരി മഡലീന് മക്കാന്റെ പേര് എപ്സറ്റൈന്‍ ഫയലില്‍ ഉണ്ടെന്ന് റിപോര്‍ട്ടുകള്‍. യുഎസ് ഡിപാര്‍ട്ട്മെന്റെ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ട ഫയലുമായി ബന്ധപ്പെട്ട രേഖകളിലാണ് മഡലീന് മക്കാന്റെ പേര് സാക്ഷിമൊഴിയായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന വിവരം വുറത്തുവരുന്നത്. ഇതോടെ, ഏറെ പ്രമാദമായ മിസ്സിങ് കേസായ മഡലീന് മക്കാന്റെ തിരോധാനം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. 2009ല്‍, താന്‍ മഡലീന് മക്കാനെ പോലെയുള്ള പെണ്‍കുട്ടിയെ കണ്ടിരുന്നെന്ന് ഒരാളുടെ സാക്ഷിമൊഴിയാണ് റിപോര്‍ട്ടില്‍ ഉള്ളത്. സെക്സ് റാക്കറ്റില്‍ ഉള്‍പ്പെട്ട, ജെഫ്രി എപ്സ്റ്റെനുമായി ബന്ധപ്പെട്ട കേസുകളില്‍ ജയിലിലായ ഗിസ്ലൈന് മാക്സ് വെല്‍ എന്ന യുവതിയോടൊപ്പമാണ് കുട്ടിയെ കണ്ടതെന്ന് ഇയാള്‍ പറയുന്നുണ്ട്. എന്നാല്‍ തനിക്ക് ആ സ്ത്രീയെ അന്നു മനസിലായില്ലെന്നും പിന്നീട് ഒരു എഫ്ബി പോസ്റ്റിലൂടെയാണ് മാക്സ് വെല്‍ ആണെന്ന് മനസിലാക്കിയതെന്നും സാക്ഷിയായ വ്യക്തി പറയുന്നു. താന്‍ കുട്ടിയെ കണ്ടപ്പോള്‍ മാക്സ് വെല്‍ കുട്ടിയെ തിരിച്ചു പിടിക്കാന്‍ ശ്രമിച്ചെന്നും വേഗത്തില്‍ നടന്നു പോയെന്നും ഇയാള്‍ പറയുന്നു. സ്ത്രീക്കും കുട്ടിക്കും മുമ്പായി ഒരു മധ്യവയ്ക്കന് നടന്നുപോകുന്നുണ്ടായിരുന്നെന്നും അയാള്‍ പറഞ്ഞു. താന്‍ അന്നു കണ്ട കുട്ടിക്ക് ഏകദേശം ആറു വയസ്സു തന്നെ പ്രായം തോന്നിപ്പിക്കുമെന്നും അവള് മക്കാന്റെ പോലെയുണ്ടായിരുന്നെന്നും അയാള്‍ പറയുന്നു. 2007 മെയ് മാസത്തിലാണ് മഡലീന് മക്കാനെയെ കാണാതാകുന്നത്. വെറും മൂന്നുവയസ്സായിരുന്നു അന്ന് മക്കാന് പ്രായം. അന്ന് അവധി ആഘോഷിക്കാന്‍ അമ്മക്കും അച്ഛനുമൊപ്പം പ്രയ ഡ ലൂസിലുള്ള ഓഷ്യന്‍ ക്ലബ് റിസോര്‍ട്ടില്‍ എത്തിയതാണ് കുഞ്ഞുമക്കാനെ.ഉറങ്ങി കിടന്ന മക്കാനെയും സഹോദരങ്ങളെയും അപ്ട്ടാര്മെന്റിലാക്കി അച്ഛനും അമ്മയും ഭക്ഷണം കഴിക്കാന്‍ പോയി. തിരിച്ചു വന്നപ്പോഴാണ് തങ്ങളുടെ മകളെ കാണാനില്ലെന്ന് അവര്‍ അറിയുന്നത്. തുടര്‍ന്ന് സംഭവം പോലിസില്‍ അറിയിക്കുകയും വ്യാപകമായ തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെയായും മക്കാനെയെ കണ്ടെത്താനായില്ല. മിസിങ് കേസുകളിലൊന്നായി മാത്രം അങ്ങനെ മക്കാനെ ഒതുങ്ങിപോവുകയായിരുന്നു.
സഞ്ജുവിന് മുന്നറിയിപ്പുമായി ഗവാസ്കര്‍
രാത്രി 11 വരെ സമയം ദീര്‍ഘിപ്പിച്ച് കൊച്ചി മെട്രോ
കൊച്ചി: ഞായറാഴ്ച്ച മുതല്‍ രാത്രി 11 വരെ സമയം ദീര്‍ഘിപ്പിച്ച് കൊച്ചി മെട്രോ. യാത്രക്കാരുടെ എണ്ണത്തില്‍ സ്ഥിരമായ വര്‍ധനവും ഉയര്‍ന്നുവരുന്ന യാത്രാവശ്യവും പരിഗണിച്ചാണ് തീരുമാനം. ഫെബ്രുവരി 15 ഞായറാഴ്ച മുതല്‍ പുതുക്കിയ സമയക്രമം നിലവില്‍ വരും. ഇതിനനുസരിച്ച് ആലുവ, തൃപ്പൂണിത്തുറ എന്നീ ടെര്‍മിനല്‍ സ്റ്റേഷനുകളില്‍ നിന്ന് അവസാന സര്‍വീസ് രാത്രി 11നു പുറപ്പെടും. പ്രത്യേക സര്‍വീസുകള്‍ ഫെബ്രുവരി 15 (ഞായര്‍-ശിവരാത്രി) തൃപ്പൂണിത്തുറ ടെര്‍മിനലില്‍ നിന്ന് അവസാന സര്‍വീസ് രാത്രി 11:30നു പുറപ്പെടും. ഫെബ്രുവരി 16 (തിങ്കള്‍) ആലുവ മെട്രോ സ്റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ നാലിനു സര്‍വീസ് ആരംഭിക്കും. രാവിലെ ആറുവരെ 30 മിനിറ്റ് ഇടവേളയില്‍ സര്‍വീസ് ഉണ്ടായിരിക്കും. തുടര്‍ന്ന് ട്രെയിനുകള്‍ പതിവ് ടൈംടേബിള്‍ പ്രകാരം സര്‍വീസ് നടത്തും.
നിലമ്പൂർ: ശിശുരോഗ വിദഗ്ധനെ കാണിക്കാനെത്തിയ കുട്ടിയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചെടുത്ത് വിഴുങ്ങിയ പ്രതി പോലീസിന് വലിയ തലവേദനയാകുന്നു. പാലേമാട് സ്വദേശിനിയായ കല്ലൻ കുന്നൻ സമീനയെ (35) ആണ് നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസിന്റെ കർശന നിരീക്ഷണത്തിൽ കഴിയുകയാണ് ഇവർ. കഴിഞ്ഞ പത്താം തീയതി രാത്രി പത്തു മണിയോടെ നിലമ്പൂർ ജില്ലാ ആശുപത്രി റോഡിലുള്ള ഒരു സ്വകാര്യ ശിശുരോഗ ക്ലിനിക്കിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പുളിക്കലോടി സ്വദേശികൾ തങ്ങളുടെ കുഞ്ഞിനെ ഡോക്ടറെ കാണിക്കാനായി ഊഴം കാത്തുനിൽക്കുകയായിരുന്നു. ഈ സമയം ക്ലിനിക്കിന്റെ വരാന്തയിൽ ഓടിക്കളിക്കുകയായിരുന്ന കുഞ്ഞിനെ വരാന്തയിലുണ്ടായിരുന്ന സമീന ലാളിക്കുന്നത് രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ കുഞ്ഞിന്റെ കഴുത്തിലുണ്ടായിരുന്ന 3.5 ഗ്രാം തൂക്കമുള്ള മാല കാണാതായതായി രക്ഷിതാക്കൾക്ക് മനസ്സിലായി. സമീനയെ സംശയം തോന്നി ചോദ്യം ചെയ്തതോടെ ഇവർ പരിഭ്രാന്തയാകുകയും ആഭരണം വിഴുങ്ങുകയും ചെയ്തു. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയും അവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എക്സ്-റേയിൽ തെളിഞ്ഞ ആഭരണം... സമീനയെ ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച് എക്സ്-റേ പരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയിൽ സമീനയുടെ വയറ്റിൽ ആഭരണത്തിന്റെ സാന്നിധ്യം ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് മാല സ്വാഭാവികമായ രീതിയിൽ പുറത്തെടുക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. ഇതിനായി വയറിളക്കാൻ സഹായിക്കുന്ന എനിമ (Enema) നൽകിയെങ്കിലും മാല പുറത്തുവന്നില്ല. പോലീസിന്റെ കാവൽ... വിശദമായ ചികിത്സയ്ക്കായി പ്രതിയെ മഞ്ചേരി മെഡിക്കൽ കോളേജിലേക്കും പിന്നീട് അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി. ആഭരണം പുറത്തുവരുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ രണ്ട് വനിതാ സി.പി.ഒമാരും കുട്ടിയുടെ മാതാവും പ്രതിക്ക് കാവലിരുന്നു. മൂന്ന് ദിവസം പിന്നിട്ടിട്ടും മാല ലഭിക്കാത്ത സാഹചര്യത്തിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പോലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങിയിരിക്കുകയാണ്. ഫഹദ് ഫാസിൽ ചിത്രം 'തൊണ്ടിമുതലും ദൃക്സാക്ഷിയും' പോലൊരു കഥ കാസർകോട് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ തുടങ്ങുന്നത് പ്രസാദും (സുരാജ് വെഞ്ഞാറമൂട്) ശ്രീജയും (നിമിഷ സജയൻ) തമ്മിലുള്ള പ്രണയവിവാഹത്തോടെയാണ്. വ്യത്യസ്ത ജാതിയിൽപ്പെട്ടവരായതിനാൽ വീട്ടുകാരുടെ എതിർപ്പ് ഭയന്ന് ഇവർ സ്വന്തം നാടായ ചേർത്തലയിൽ നിന്ന് കാസർകോട്ടേക്ക് താമസം മാറുന്നു. പുതിയ ജീവിതം തുടങ്ങാൻ കൈവശം ആകെയുള്ള സമ്പാദ്യമായ ശ്രീജയുടെ സ്വർണ്ണമാല വിൽക്കാനായി ഇവർ ബസ്സിൽ യാത്ര ചെയ്യുകയാണ്. യാത്രയ്ക്കിടെ ബസ്സിലെ തിരക്കിനിടയിൽ പ്രസാദ് എന്ന കള്ളൻ (ഫഹദ് ഫാസിൽ) ശ്രീജയുടെ മാല പൊട്ടിക്കുന്നു. മാല നഷ്ടപ്പെട്ടത് തിരിച്ചറിഞ്ഞ ശ്രീജ കള്ളനെ കൈയ്യോടെ പിടികൂടുന്നു. എന്നാൽ, എല്ലാവരും നോക്കിനിൽക്കെ കള്ളൻ ആ മാല വിഴുങ്ങുകയാണ് ചെയ്യുന്നത്. തുടർന്ന് ബസ് നേരെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നു. പോലീസ് സ്റ്റേഷനിലെത്തുന്നതോടെ ചിത്രം മറ്റൊരു തലത്തിലേക്ക് മാറുന്നു. മാല വിഴുങ്ങിയെന്ന് ശ്രീജ ഉറപ്പിച്ചു പറയുന്നുണ്ടെങ്കിലും 'തൊണ്ടിമുതൽ' (മാല) കണ്ടെത്താതെ കള്ളനെതിരെ കേസ് എടുക്കാൻ പോലീസിന് പരിമിതികളുണ്ട്. പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും കള്ളനും ദമ്പതികളും തമ്മിലുള്ള നീണ്ട കാത്തിരിപ്പാണ് പിന്നീട് കാണിക്കുന്നത്. കള്ളന്റെ വയറ്റിൽ നിന്ന് മാല പുറത്തെടുക്കാൻ പോലീസ് പല വിദ്യകളും പയറ്റുന്നു. കള്ളന് വാഴപ്പഴവും വയറിളക്കാനുള്ള മരുന്നുകളും നൽകി മാല പുറത്തുവരാനായി അവർ കാത്തിരിക്കുന്നു. എന്നാൽ കള്ളൻ താൻ മാല മോഷ്ടിച്ചിട്ടില്ലെന്ന് ഉറപ്പിച്ചു പറയുകയും പോലീസിനെ സമാധാനത്തോടെ നേരിടുകയും ചെയ്യുന്നു. കള്ളന്റെ പേരും മേൽവിലാസവും പോലും പോലീസിന് കണ്ടെത്താൻ കഴിയുന്നില്ല. ഇതിനിടയിൽ പോലീസുകാർ നേരിടുന്ന ജോലി സമ്മർദ്ദവും അഴിമതിയും നിയമത്തിലെ പഴുതുകളും ചിത്രം തമാശ കലർന്ന രീതിയിൽ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ രണ്ടാം പകുതിയിൽ പ്രസാദ് എന്ന കള്ളനും പ്രസാദ് എന്ന ഭർത്താവും തമ്മിലുള്ള ഒരു പ്രത്യേക ആത്മബന്ധം ഉടലെടുക്കുന്നുണ്ട്. കള്ളൻ വിഴുങ്ങിയത് വെറുമൊരു മാലയല്ല, മറിച്ച് ഒരു ദമ്പതികളുടെ ജീവിതസ്വപ്നങ്ങളാണെന്ന് പ്രേക്ഷകർക്ക് ബോധ്യപ്പെടുന്നു. എന്നാൽ ക്ലൈമാക്സിനോട് അടുക്കുമ്പോൾ, കള്ളൻ മാല വിഴുങ്ങിയത് താൻ കണ്ടില്ലെന്ന് ശ്രീജ പോലീസിനോട് പറയുന്നത് കഥയിൽ വലിയൊരു വഴിത്തിരിവാകുന്നു. കള്ളൻ അനുഭവിക്കുന്ന വേദനയും അയാളുടെ നിസ്സഹായാവസ്ഥയും കണ്ട് ശ്രീജയിലുണ്ടാകുന്ന മാറ്റമാണത്. ഒടുവിൽ മാല പുറത്തുവരുകയും കള്ളൻ പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു. എന്നാൽ സിനിമ അവസാനിക്കുമ്പോൾ ആ കള്ളൻ ആരായിരുന്നു എന്നോ അയാളുടെ യഥാർത്ഥ പേരോ പ്രേക്ഷകർക്ക് വെളിപ്പെടുന്നില്ല. പോലീസിന് തലവേദനയാകുന്ന സാഹചര്യം: സാധാരണയായി ഇത്തരം സന്ദർഭങ്ങളിൽ വിഴുങ്ങിയ വസ്തുക്കൾ സ്വാഭാവികമായി പുറത്തുവരാറുള്ളതാണ്. എന്നാൽ സമീനയുടെ കാര്യത്തിൽ അഞ്ചാം ദിവസത്തിലേക്ക് കടന്നിട്ടും ഫലമുണ്ടാകാത്തത് പോലീസിനെയും ഡോക്ടർമാരെയും ഒരുപോലെ ആശങ്കയിലാക്കുന്നു. മാല പുറത്തുവന്നാൽ മാത്രമേ തൊണ്ടിമുതലായി കോടതിയിൽ ഹാജരാക്കാൻ പോലീസിന് കഴിയൂ. സിനിമകളെ വെല്ലുന്ന രീതിയിൽ ആഭരണം വിഴുങ്ങി പോലീസിനെ കുഴപ്പിക്കുന്ന ഈ സംഭവം നിലമ്പൂരിൽ വലിയ ചർച്ചയായിരിക്കുകയാണ്. ആരോഗ്യനില വഷളാകുകയാണെങ്കിൽ വിദഗ്ധമായ മറ്റ് വൈദ്യശാസ്ത്ര മാർഗങ്ങൾ തേടാനാണ് നിലവിൽ അധികൃതരുടെ തീരുമാനം.
നിസാൻ ഗ്രാവിറ്റ്: ഈ ഫീച്ചറുകൾ വിപണി മാറ്റുമോ?
ജാപ്പനീസ് കാർ നിർമ്മാതാക്കളായ നിസാൻ ഗ്രാവിറ്റ് എന്ന പുതിയ എംപിവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഡ്യുവൽ ഡിജിറ്റൽ ഡിസ്പ്ലേ, നീക്കം ചെയ്യാവുന്ന മൂന്നാം നിര സീറ്റ്, എംടി, എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകൾ എന്നിവ ഈ വാഹനത്തിന്റെ ആകർഷണങ്ങളാണ്.
കാതി റൂംലര്‍ ഒബാമ കാലത്ത് വൈറ്റ് ഹൗസിലെ 'പവര്‍ ലേഡി'
പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ സങ്കുചിത മനസ്ഥിതിയുള്ളവരാണെന്നും കുർബാന തടയുകയും വൈദികനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നത് അപലപനീയമാണെന്നും അതിരൂപത ചൂണ്ടിക്കാട്ടി.
കൊളംബോ: ഞായറാഴ്ച കൊളംബോയില്‍ ഇന്ത്യ-പാക്കിസ്ഥാന് പോരാട്ടം നടക്കാനിരിക്കെ ഇന്ത്യന്‍ സൂപ്പര്‍താരം അഭിഷേക് ശര്‍മയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി പാക്കിസ്ഥാന് മുന്‍ പേസര്‍ മുഹമ്മദ് ആമിര്‍. പാക്കിസ്ഥാനി ചാനലിലെ ഷോയ്ക്കിടെയാണ് ആമിറിന്റെ വിവാദ പരാമര്‍ശം. അഭിഷേക് ശര്‍മ വെറും സ്ലോഗറാണെന്നും സാങ്കേതികത്തികവില്ലെന്നും എട്ട് ഇന്നിങ്സില്‍ ഒരെണ്ണത്തില്‍ നന്നായി കളിച്ചാലായി എന്ന് മാത്രമേയുള്ളൂവെന്നുമായിരുന്നു 'ഹാര്‍ന മനാ ഹെ' എന്ന ഷോയില്‍ ആമിറിന്റെ പരിഹാസം. ' വളരെ കുറച്ച് കളി മാത്രമേ അഭിഷേകിന്റേതായി ഞാന്‍ കണ്ടിട്ടുള്ളൂ. വെറും സ്ലോഗറായാണ് എനിക്ക് തോന്നിയിട്ടുള്ളത്. കിട്ടുന്ന പന്തെല്ലാം അടിച്ചു പറത്തും. അടിച്ചാലായി. അല്ലെങ്കില്‍ നോക്കേണ്ടതില്ല. പുറത്താകാനുള്ള സാധ്യതകളാണ് കൂടുതല്‍. എട്ട് ഇന്നിങ്സ് എടുത്താല്‍ അതിലൊന്നാണ് അഭിഷേക് അടിച്ച് കളിക്കുന്നത്. അല്ലെങ്കില്‍ 10,150,0,20 ഇങ്ങനെയാണ് സ്കോര്‍. സാങ്കേതികത്തികവുള്ള ബാറ്ററാണ് അഭിഷേകെന്ന അഭിപ്രായമൊന്നും എനിക്കില്ല'- ആമിര്‍ പറയുന്നു. ട്വന്റി 20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള താരമാണ് അഭിഷേക് എന്നതൊന്നും തനിക്കൊരു പ്രശ്നമല്ലെന്നും ആമിര്‍ വ്യക്തമാക്കി. അഭിഷേകിനെ പുറത്താക്കാന്‍ എളുപ്പാണെന്നും ആമിര്‍ പറയുന്നു. സ്ലോ ബോളുകളടക്കം എങ്ങനെ നേരിടുന്നുവെന്നതിലാണ് ഒരു ബാറ്ററുടെ കഴിവിരിക്കുന്നതെന്നും അല്ലാതെ മികച്ച ബാറ്ററാണെന്ന് എങ്ങനെ വിളിക്കുമെന്നുമാണ് മുന്‍ പാക്ക് താരത്തിന്റെ ചോദ്യം. ശരീരത്തോട് ചേര്‍ത്ത് പന്തെറിഞ്ഞാല്‍ അഭിഷേകിനെ വേഗത്തില്‍ പുറത്താക്കാന്‍ കഴിയുമെന്നും ആമിര്‍ പറയുന്നു. ' അഭിഷേക് ഇങ്ങനെ നില്ക്കും. എല്ലാ പന്തുകളും ഒരു പ്രത്യേക ഭാഗത്ത് കൂടി വരണമെന്ന് മാത്രം ആഗ്രഹിക്കുന്നത് പോലെയൊരു നില്‍പ്പാണ്. നിന്ന് കിട്ടിയാല്‍ റണ്‍സടിക്കും. എതിരാളികള്‍ക്ക് കനത്ത ആഘാതമാകും. പക്ഷേ റിസ്ക് കൂടുതലാണ്.'- ആമിര്‍ കൂട്ടിച്ചേര്‍ക്കുന്നു. അഭിഷേകിനെ എളുപ്പത്തില്‍ പുറത്താക്കാവുമെന്നും ആമിര്‍ പറഞ്ഞു. ഡീപ് കവര്‍ പൊസിഷനില്‍ ഫീല്‍ഡറെ നിര്‍ത്തി ബോഡിയിലേക്ക് പന്തെറിയുകയോ സ്ലോവര്‍ ബോളുകള്‍ പരീക്ഷിക്കുകയോ ചെയ്താല്‍ അഭിഷേക് കുടുങ്ങുമെന്നാണ് ആമിര്‍ പറയുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യക്കായി തകര്‍പ്പന്‍ ഫോമിലാണ് അഭിഷേക്. 200 സ്ട്രൈക്ക് റേറ്റില്‍ 1,297 റണ്‍സാണ് അഭിഷേക് ഇന്ത്യന്‍ കുപ്പായത്തില്‍ അടിച്ചുകൂട്ടിയത്. നിലവില്‍ ഐസിസി റാങ്കിംഗില്‍ ഒന്നാം നമ്പര്‍ ബാറ്റര്‍ കൂടിയാണ് അഭിഷേക്. ഷോയില്‍ ഒപ്പമുണ്ടായിരുന്ന റാഷിദ് ലത്തീഫും അഭിഷേകിനെതിരായ വിമര്‍ശനങ്ങളില്‍ ആമിറിനെ തുണയ്ക്കുന്നുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അഭിഷേകിനെ കാണാനില്ല, ഏകദിനത്തിലും കാണാറില്ല. ആകെ കളിക്കുന്നത് ട്വന്റി20യിലാണ് എന്നായിരുന്നു റാഷിദിന്റെ വാക്കുകള്‍. അഭിഷേകിന്റെ ശരീരത്തിന്റെ മുകള്ഭാഗം മുന്നിലേക്ക് വരുന്നില്ലെന്നും പ്രതിരോധത്തിലേക്ക് മാറിയാല്‍ അഭിഷേക് തികഞ്ഞ പരാജയമാകുമെന്നും റാഷിദ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ലോക ഒന്നാം നമ്പര്‍ ട്വന്റി 20 ബാറ്റര്‍ക്കെതിരെ ഇത്തരം വിമര്‍ശനം ഉന്നയിക്കുമ്പോള്‍ അല്‍പ്പമെങ്കിലും ബോധം വേണ്ടെയെന്ന ചോദ്യമാണ് അഭിഷേകിന്റെ ആരാധകര്‍ ഉയര്‍ത്തുന്നത്. ട്വന്റി 20യില്‍ ഇന്ത്യയുടെ ഓപ്പണര്‍ ആരെന്ന ചോദ്യത്തിന് അഭിഷേക് ശര്‍മയെന്ന പേര് കഴിഞ്ഞേ മറ്റേത് പേരും വരുന്നുള്ളൂ. 39 മല്‍സരങ്ങളില്‍ നിന്നായി രണ്ട് സെഞ്ചറിയും എട്ട് അര്‍ധ സെഞ്ചറിയുമടക്കം 1297 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. കഴിഞ്ഞ വര്‍ഷം വാങ്കഡെയില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 135 റണ്‍സാണ് മികച്ച പ്രകടനം. ബൗളര്‍മാര്‍ തനിക്കെതിരെ സ്ലോവര്‍ ബോളുകള്‍ പ്രയോഗിക്കുമെന്ന് തനിക്കറിയാമെന്ന് അഭിഷേക് നേരത്തെ വ്യക്തമാക്കിയിരുന്നു. ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്ക് പിന്നാലെ താരം പറഞ്ഞത് ഇങ്ങനെ. ലോകകപ്പില്‍ ബൗളര്‍മാര്‍ എനിക്ക് കൂടുതല്‍ വേഗത നല്‍കില്ലെന്ന് എനിക്കറിയാം. കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ നിന്ന് എനിക്കത് ബോധ്യപ്പെട്ടു. അതിനാല്‍ അത്തരം സാഹചര്യങ്ങള്‍ക്കായി ഞാന്‍ പരിശീലിക്കുന്നുണ്ടെന്നായിരുന്നു അഭിഷേകിന്റെ വാക്കുകള്‍. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അമേരിക്കക്കെതിരെ അഭിഷേക് ഗോള്‍ഡന്‍ ഡക്കായിരുന്നു. പിന്നാലെ കടുത്ത പനിയും വയറിലെ അണുബാധയും മൂലം അഭിഷേകിന് നമീബിയക്കെതിരായ മത്സരത്തില്‍ കളിക്കാനായിരുന്നില്ല. അഭിഷേകിന് പകരം മലയാളി താരം സഞ്ജു സാംസണാണ് നമീബിയക്കെതരെ ഓപ്പണ്‍ ചെയ്തത്. രണ്ട് ദിവസം കൂടി സുഖം പ്രാപിക്കാന്‍ വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് കിലോയോളം ശരീരഭാരമാണ് പൊടുന്നനേ കുറഞ്ഞത്. ഇതോടെയാണ് അഭിഷേകിന്റെ കാര്യത്തില്‍ ധൃതി കൂട്ടേണ്ടെന്നും നമീബിയയ്ക്കെതിരെ സഞ്ജുവിനെ ഇറക്കാമെന്നും മാനേജ്മെന്റ് തീരുമാനിച്ചത്. ഞായറാഴ്ച കൊളംബോയില്‍ വച്ച് നടക്കുന്ന ഇന്ത്യപാക് പോരാട്ടത്തില്‍ അഭിഷേകിന് കളിക്കാന്‍ കഴിയുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കൊച്ചിയില്‍ രാത്രി യാത്രയ്ക്ക് ആശ്വാസം; മെട്രോ സമയം 11 മണിവരെ നീട്ടി
ഫെബ്രുവരി 15 മുതല്‍ പുതുക്കിയ സമയക്രമം നിലവില്‍ വരും.
താമരശ്ശേരിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്. മോഷ്ടിച്ച പിക്കപ്പ് വാനുമായി എത്തിയ ഇയാള്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ ഇടിച്ചു തകര്‍ത്ത ശേഷം അടുത്തുള്ള വെളിച്ചെണ്ണ മില്ലിന് തീയിട്ടു. വെളിമണ്ണ സ്വദേശി അബ്ദുല്‍ റാസിഖാണ് പരാക്രമം നടത്തിയത്.
ആലുവ ശിവരാത്രി: പ്രത്യേക സർവീസുകളുമായി കൊച്ചി മെട്രോ, സമയക്രമം അറിയാം
ആലുവ ശിവരാത്രി പ്രമാണിച്ച് പ്രത്യേക സർവീസുകളുമായി കൊച്ചി മെട്രോ.
മീൻകറി ഉണ്ടാക്കാൻ ഇനി ഇതിലും എളുപ്പവഴി വേറെയില്ല
ആവശ്യമായ സാധനങ്ങൾ മീൻ ചുവന്നുള്ളി- 8 എണ്ണം തക്കാളി – 3 എണ്ണം മുളകുപൊടി – 2 ടീസ്പൂൺ( എരുവ് കുറഞ്ഞത്) ഇഞ്ചി – ചെറിയ കഷ്ണം പുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ എണ്ണ ഉപ്പ് കറിവേപ്പില
കണ്ണൂർ തളിപ്പറമ്പിലെ ബക്കളം വയലിൽനിന്ന് പച്ചക്കറി വിളവെടുത്തു
പച്ചക്കറി ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ 18 ഏക്കറിലാണ് വിവിധയിനം പച്ചക്കറികൾ വിളവെടുത്തത്.
തലയോട്ടിയും തലച്ചോറും വികസിക്കാതെ ജനനം ; മരിച്ചയുടന്‍ കുഞ്ഞിനെ ദേവിയാക്കി കുടുംബം
സംസ്കാര സ്ഥലം അലങ്കരിക്കുകയും കുഞ്ഞിന്റെ ചിത്രം സ്ഥാപിച്ച് പൂജകളും ഭജനകളും നടത്തുകയും ചെയ്തു.
ടൊയോട്ട കാറുകൾക്ക് വൻ കിഴിവുകൾ: ഓഫറുകൾ അറിയാം
ടൊയോട്ട 2026 ഫെബ്രുവരി മാസത്തേക്ക് ഗ്ലാൻസ, ടേസർ, ഹൈറൈഡർ തുടങ്ങിയ മോഡലുകൾക്ക് കിഴിവുകൾ പ്രഖ്യാപിച്ചു. 2025 മോഡൽ ഇയർ കാറുകൾക്ക് ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, ലോയൽറ്റി ബോണസ് എന്നിവയുൾപ്പെടെ 80,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭ്യമാണ്.
സംയോജിത കെട്ടിട സമുച്ചയമായ സേവാ തീര്‍ത്ഥിലേക്ക് ; പിഎംഒ യ്ക്ക് പുതിയ വിലാസം
ന്യൂഡല്‍ഹി: സ്വാതന്ത്ര്യം നേടിയ ശേഷം ഇതാദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് മാറുന്നു. പുതിയ സംയോജിത കെട്ടിട സമുച്ചയമായ സേവാ തീര്‍ത്ഥ് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തതോടെ പ്രധാനമന്ത്രിയുടെ കാര്യാലയം ആധുനികവും അത്യാധുനികവുമായ സൗകര്യത്തിലേക്കാണ് മാറുന്നത്. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് ഈ കെട്ടിട സമുച്ചയത്തിനുള്ളിലാണ് പ്രവര്‍ത്തിക്കുക. പ്രധാനമന്ത്രിയുടെ ഓഫീസ്, ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയേറ്റ്, കാബിനറ്റ് സെക്രട്ടറിയേറ്റ് തുടങ്ങിയവ ഇനി സേവാ തീര്ത്ഥിലാകും സ്ഥിതി ചെയ്യുക. നിയമം, പ്രതിരോധം, ധനകാര്യം, ആരോഗ്യം, കൃഷി, മറ്റ് നിരവധി പ്രധാന മന്ത്രാലയങ്ങള്‍ വരുന്ന കാര്‍ത്തവ്യ ഭവന് 1.2 എന്നിവയും പ്രധാനമന്ത്രി ഇന്ന് അനാച്ഛാദനം ചെയ്യും. രണ്ടിടത്തുമായി ഡിജിറ്റലായി സംയോജിപ്പിച്ച ഓഫീസുകളാണ് ഉള്ളത്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്. പുതിയ ഓഫീസായ സേവാ തീര്‍ത്ഥിന്റെ പേര് അനാച്ഛാദനം ചെയ്ത പ്രധാനമന്ത്രി വിവിധ മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന രണ്ട് കര്‍ത്തവ്യഭവനുകളുടെയടക്കം ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം സൗത്ത് ബ്ളോക്കില്‍ തന്റെ നിലവിലെ ഓഫീസില്‍ അവസാന മന്ത്രിസഭായോഗവും ചേരുന്നുണ്ട്. അത്യാധുനിക സൗകരങ്ങളിലേക്ക് പലയിടത്തായി ചിതറിക്കിടക്കുന്ന മന്ത്രാലയങ്ങളെ ഒരുമിപ്പിച്ച് കൊണ്ടുവരിക എന്നതാണ് ഓഫീസ് മാറ്റം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന വിശദീകരണം.
സഞ്ജു സാംസണ് ശേഷം രാജസ്ഥാന് റോയല്‍സിനെ ഇനി റിയാന്‍ പരാഗ് നയിക്കും. സീനിയര്‍ താരം രവീന്ദ്ര ജഡേജ, യശസ്വി ജയ്സ്വാള്‍ എന്നിവരെ പിന്തള്ളിയാണ് ടീം മാനേജ്മെന്റ് പരാഗിനെ 2026 സീസണിലേക്കുള്ള ക്യാപ്റ്റനായി തിരഞ്ഞെടുത്തത്.
ക്യാൻസറിനെ വരെ തടയും! കിലോയ്ക്ക് 15 ലക്ഷം; ലോകത്തിലെ ഏറ്റവും വില കൂടിയ മഷ്റൂം ഇതാണ്
കർണാടകയിലെ കൊപ്പളിൽ നടക്കുന്ന പഴവർഗ മേളയിലാണ് യാർസഗുംബ എന്നറിയപ്പെടുന്ന ഈ അത്ഭുത കൂൺ പ്രദർശനത്തിന് വെച്ചിരിക്കുന്നത്. ഈ കൂണിന് കിലോയ്ക്ക് 15 ലക്ഷം രൂപയാണ് വില!
കാപ്പി മലബന്ധ പ്രശ്നം അകറ്റാൻ സഹായിക്കുമോ?
ചില ആളുകളിൽ കാപ്പി മിനിറ്റുകൾക്കുള്ളിൽ മലവിസർജ്ജനം ആരംഭിക്കും. കാപ്പി ഗ്യാസ്ട്രോകോളിക് റിഫ്ലെക്സ് സജീവമാക്കുന്നതിലൂടെ വൻകുടലിനെ ഉത്തേജിപ്പിക്കുന്നു.
സൂര്യ ജ്യോതിക വിവാഹത്തിന് ചുക്കാന്‍ പിടിച്ചത് രാധികയെന്ന് സൂര്യയുടെ പിതാവ് ശിവകുമാര്‍
സൂര്യ- ജ്യോതിക വിവാഹത്തിന് എതിര്‍പ്പ് കാണിച്ചത് സൂര്യയുടെ 'അമ്മ ആയിരുന്നുവെന്നും നടന് പറഞ്ഞു

30 C